കണ്ണൂർ: ശബരിമലയിൽ നടത്തുന്ന സമരത്തിൽനിന്ന് സംഘ്പരിവാർ സംഘടനകൾ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയോടുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന വഴിത്തിരിവായിരിക്കുകയാണ്. യുവതീപ്രവേശനത്തിന് എതിരല്ലെന്നും സമരം കമ്യൂണിസ്റ്റുകാർക്ക് എതിരാണെന്നുമാണ് ശ്രീധരൻപിള്ള പറയുന്നത്. ഈ സാഹചര്യത്തിൽ ശബരിമലയെ സമരമുക്തമാക്കണം. ശബരിമലയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വേണമെങ്കിൽ പോകാം. പാർട്ടിക്ക് അഭിപ്രായമുണ്ടെങ്കിൽ സിപിഎം നേതാക്കൾക്കും ശബരിമല സന്ദർശിക്കാം. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കേന്ദ്രമന്ത്രി കണ്ണന്താനത്തിനും ശബരിമലയ്ക്കു പോകാം. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും ശബരിമലയിൽ എത്താം. അക്രമികളെ മാത്രമാണ് പോലീസ് തടയുന്നത്. ആശയപരമായ സംവാദത്തിന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
സമരം സർക്കാരിന് എതിരേയാണെങ്കിൽ സമരകേന്ദ്രം സെക്രട്ടേറിയറ്റിലേക്കു മാറ്റണം. ദിവസേന ശബരിമലയ്ക്ക് വോളണ്ടിയർമാരെ അയയ്ക്കാനാണ് ആർഎസ്എസ് തീരുമാനം. ഇതിനായി 50,000 പേരെ റിക്രൂട്ട് ചെയ്ത് സന്നദ്ധരാക്കിയിട്ടുണ്ട്. സോഷ്യൽമീഡിയയിൽ നിർദേശം നൽകിയാണ് സമരത്തിന് ആളെയെത്തിക്കുന്നത്. ഓരോ ദിവസവും മൂന്ന് അസംബ്ലി മണ്ഡലത്തിൽനിന്ന് പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് പോകാൻ ഒരു സ്ത്രീയേയും സിപിഎം നിർബന്ധിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയോടുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന വഴിത്തിരിവായിരിക്കുകയാണ്. യുവതീപ്രവേശനത്തിന് എതിരല്ലെന്നും സമരം കമ്യൂണിസ്റ്റുകാർക്ക് എതിരാണെന്നുമാണ് ശ്രീധരൻപിള്ള പറയുന്നത്. ഈ സാഹചര്യത്തിൽ ശബരിമലയെ സമരമുക്തമാക്കണം. ശബരിമലയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വേണമെങ്കിൽ പോകാം. പാർട്ടിക്ക് അഭിപ്രായമുണ്ടെങ്കിൽ സിപിഎം നേതാക്കൾക്കും ശബരിമല സന്ദർശിക്കാം. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കേന്ദ്രമന്ത്രി കണ്ണന്താനത്തിനും ശബരിമലയ്ക്കു പോകാം. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും ശബരിമലയിൽ എത്താം. അക്രമികളെ മാത്രമാണ് പോലീസ് തടയുന്നത്. ആശയപരമായ സംവാദത്തിന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
സമരം സർക്കാരിന് എതിരേയാണെങ്കിൽ സമരകേന്ദ്രം സെക്രട്ടേറിയറ്റിലേക്കു മാറ്റണം. ദിവസേന ശബരിമലയ്ക്ക് വോളണ്ടിയർമാരെ അയയ്ക്കാനാണ് ആർഎസ്എസ് തീരുമാനം. ഇതിനായി 50,000 പേരെ റിക്രൂട്ട് ചെയ്ത് സന്നദ്ധരാക്കിയിട്ടുണ്ട്. സോഷ്യൽമീഡിയയിൽ നിർദേശം നൽകിയാണ് സമരത്തിന് ആളെയെത്തിക്കുന്നത്. ഓരോ ദിവസവും മൂന്ന് അസംബ്ലി മണ്ഡലത്തിൽനിന്ന് പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് പോകാൻ ഒരു സ്ത്രീയേയും സിപിഎം നിർബന്ധിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.