തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നടപടിയിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ നിലവിലെ സുരക്ഷാ ക്രമീകരണങ്ങളിൽ നേരിയ ഇളവു മാത്രമേ വരുത്തുകയുള്ളുവെന്നു സൂചന. നെയ്യഭിഷേകത്തിനു രസീത് എടുത്തവരെ മാത്രം സന്നിധാനത്ത് തങ്ങാൻ അനുവദിച്ചാൽ മതിയെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനു നൽകിയിട്ടുള്ള നിർദേശം.
അഭിഷേകത്തിനു രസീതെടുത്തവരെ സന്നിധാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ തങ്ങാൻ അനുവദിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന യോഗത്തിൽ ദേവസ്വം ബോർഡിന്റെ ഈ നിർദേശം ഡിജിപി അംഗീകരിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല.
നിലവിലെ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും അതേപടി തുടരണമെന്നും നിരോധനാജ്ഞ പിൻവലിക്കേണ്ടതില്ലെന്നുമാണു തീരുമാനം. കൂടുതൽ ഇളവുകൾ നൽകിയാൽ ക്രമസമാധാനനില വഷളാകുമെന്നാണു പോലീസിന്റെ വിശദീകരണം.
ശബരിമലയിൽ ഭക്തർക്കു നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതിന്റെ കാരണങ്ങൾ വിശദീകരിച്ച് ഹൈക്കോടതിയിൽ നൽകേണ്ട സത്യവാങ്മൂലം തയാറാക്കാൻ ഡിജിപിക്കു സർക്കാർ നിർദേശം നൽകി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്, ഇന്റലിജൻസ് മുന്നറിയിപ്പുകൾ, ഏർപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങൾ എന്നിവ സഹിതം വിശദമായ റിപ്പോർട്ടാണ് നൽകുക. നടപ്പന്തലിൽ ഭക്തർക്കുള്ള നിയന്ത്രണം നീക്കുന്നതു വിശദമായ പരിശോധനകൾക്കുശേഷം മതിയെന്നു തീരുമാനിച്ചു. നടപ്പന്തൽ ഭക്തർക്കുള്ളതാണെന്നു ഹൈക്കോടതി പരാമർശിച്ചിരുന്നു. അവിടെ വിരിവയ്ക്കാൻ അനുവദിച്ചാൽ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന നിലപാടിലാണ് പോലീസ്.
പ്രസാദവിതരണത്തിനുള്ള കൗണ്ടറുകൾ രാത്രി 11ന് അടയ്ക്കണമെന്ന പോലീസ് നിർദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് തള്ളി. നിലയ്ക്കലിലും പമ്പയിലും കൗണ്ടറുകൾ തുറന്നു പ്രസാദവിതരണം നടത്തണമെന്ന ഡിജിപിയുടെ ശിപാർശ ബോർഡ് പരിഗണിക്കും.
ധനലക്ഷ്മി ബാങ്ക്, നെടുന്പാശേരി വിമാനത്താവളം, റെയിൽവേ എന്നിവ വഴി രസീതെടുത്താലും ഈ കൗണ്ടറുകളിൽ പ്രസാദം ലഭ്യമാക്കും. ഗസ്റ്റ് ഹൗസുകളിലെ 420 മുറികളിൽ ഓണ്ലൈൻ ബുക്കിംഗ് നടത്തിയവർക്ക് പരമാവധി ഒരുദിവസം സന്നിധാനത്തു തങ്ങാം. താമസിക്കുന്ന എല്ലാവരും തിരിച്ചറിയൽ കാർഡ് ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അഭിഷേകത്തിനു രസീതെടുത്തവരെ സന്നിധാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ തങ്ങാൻ അനുവദിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന യോഗത്തിൽ ദേവസ്വം ബോർഡിന്റെ ഈ നിർദേശം ഡിജിപി അംഗീകരിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല.
നിലവിലെ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും അതേപടി തുടരണമെന്നും നിരോധനാജ്ഞ പിൻവലിക്കേണ്ടതില്ലെന്നുമാണു തീരുമാനം. കൂടുതൽ ഇളവുകൾ നൽകിയാൽ ക്രമസമാധാനനില വഷളാകുമെന്നാണു പോലീസിന്റെ വിശദീകരണം.
ശബരിമലയിൽ ഭക്തർക്കു നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതിന്റെ കാരണങ്ങൾ വിശദീകരിച്ച് ഹൈക്കോടതിയിൽ നൽകേണ്ട സത്യവാങ്മൂലം തയാറാക്കാൻ ഡിജിപിക്കു സർക്കാർ നിർദേശം നൽകി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്, ഇന്റലിജൻസ് മുന്നറിയിപ്പുകൾ, ഏർപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങൾ എന്നിവ സഹിതം വിശദമായ റിപ്പോർട്ടാണ് നൽകുക. നടപ്പന്തലിൽ ഭക്തർക്കുള്ള നിയന്ത്രണം നീക്കുന്നതു വിശദമായ പരിശോധനകൾക്കുശേഷം മതിയെന്നു തീരുമാനിച്ചു. നടപ്പന്തൽ ഭക്തർക്കുള്ളതാണെന്നു ഹൈക്കോടതി പരാമർശിച്ചിരുന്നു. അവിടെ വിരിവയ്ക്കാൻ അനുവദിച്ചാൽ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന നിലപാടിലാണ് പോലീസ്.
പ്രസാദവിതരണത്തിനുള്ള കൗണ്ടറുകൾ രാത്രി 11ന് അടയ്ക്കണമെന്ന പോലീസ് നിർദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് തള്ളി. നിലയ്ക്കലിലും പമ്പയിലും കൗണ്ടറുകൾ തുറന്നു പ്രസാദവിതരണം നടത്തണമെന്ന ഡിജിപിയുടെ ശിപാർശ ബോർഡ് പരിഗണിക്കും.
ധനലക്ഷ്മി ബാങ്ക്, നെടുന്പാശേരി വിമാനത്താവളം, റെയിൽവേ എന്നിവ വഴി രസീതെടുത്താലും ഈ കൗണ്ടറുകളിൽ പ്രസാദം ലഭ്യമാക്കും. ഗസ്റ്റ് ഹൗസുകളിലെ 420 മുറികളിൽ ഓണ്ലൈൻ ബുക്കിംഗ് നടത്തിയവർക്ക് പരമാവധി ഒരുദിവസം സന്നിധാനത്തു തങ്ങാം. താമസിക്കുന്ന എല്ലാവരും തിരിച്ചറിയൽ കാർഡ് ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.