തിരുവനന്തപുരം: ഖാലിസ്ഥാൻ തീവ്രവാദികൾ പഞ്ചാബിലെ സുവർണക്ഷേത്രം കൈയടക്കാൻ ശ്രമിച്ചതുപോലെ കലാപാന്തരീക്ഷം സൃഷ്ടിച്ചു ശബരിമല പിടിച്ചെടുക്കാൻ ആർഎസ്എസും ബിജെപിയും ആസൂത്രിത പ്രവർത്തനം നടത്തുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ത്രീകളെയും കുട്ടികളെയും സംരക്ഷണകവചമാക്കി ശബരിമല സംഘർഷഭൂമിയാക്കുകയാണ്. അവരുടെ വരുതിക്കു വരാത്ത ക്ഷേത്രമായതിനാൽ ശബരിമലയെ തകർക്കുകയെന്നതാണ് ആർഎസ്എസ് നിലപാടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ബിജെപി പ്രവർത്തകർ ശബരിമലയിൽ പോയി കലാപം ഉണ്ടാക്കാൻ സർക്കുലറിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണ്. ദിവസവും അര ലക്ഷം വോളന്റിയർമാർ ശബരിമലയിൽ എത്തുന്നതിനായി 5300 ശാഖകൾ വഴിയാണ് റിക്രൂട്ട്മെന്റ്. ദിവസവും ഏതൊക്കെ മണ്ഡലത്തിൽനിന്ന് ആളുകൾ എത്തണമെന്നാണ് നിർദേശം. വിശ്വാസത്തിന്റെ പേരിൽ ഭീകരപ്രവർത്തനമാണു നടത്തുന്നത്. ഇതു മതനിരപേക്ഷതയും മതസൗഹാർദവും തകർക്കും. സംഘപരിവാറുകാർ തീർഥാടകർക്കുനേരെ വെല്ലുവിളി ഉയർത്തുകയാണ്.
സ്ത്രീകളെ കയറ്റാൻ സർക്കാരോ ഇടതുമുന്നണിയോ ജനാധിപത്യ മഹിളാ അസോസിയേഷനോ ഒരു ശ്രമവും നടത്തിയിട്ടില്ല. കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് മാധ്യമങ്ങളെ ഭയപ്പെടുത്തുകയാണ്. ക്രമസമാധാനത്തിനു നേതൃത്വം നൽകുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട് ആക്രമിക്കുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഒഡീഷയിലെ വീടിനു നേർക്കു പ്രതിഷേധമുണ്ടായി. പോലീസിനെ നിർജീവമാക്കി അക്രമമുണ്ടാക്കാനാണു ശ്രമം. സുപ്രീംകോടതി വിധിക്കുശേഷം ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്നും മുൻകരുതൽ വേണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണു സംസ്ഥാന സർക്കാരിനു നിർദേശം നൽകിയത്. കേന്ദ്രനിർദേശമാണു സർക്കാർ ഇപ്പോൾ നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഭരണഘടനാ ബെഞ്ചിന്റെ വിധി ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന ബിജെപി സംസ്ഥാന പ്രസിഡന്റിനു കോടതിവിധിയെക്കുറിച്ചു പറയാൻ എന്താണവകാശം? കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എത്തി ശൗചാലയം പരിശോധിച്ചതു നല്ല കാര്യമാണ്. കാര്യങ്ങൾ മനസിലാക്കി നരേന്ദ്ര മോദിയെക്കൊണ്ടു സുപ്രീംകോടതി വിധിക്കെതിരേ ഓർഡിനൻസ് ഇറക്കിക്കാനാണ് കണ്ണന്താനം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രവർത്തകർ ശബരിമലയിൽ പോയി കലാപം ഉണ്ടാക്കാൻ സർക്കുലറിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണ്. ദിവസവും അര ലക്ഷം വോളന്റിയർമാർ ശബരിമലയിൽ എത്തുന്നതിനായി 5300 ശാഖകൾ വഴിയാണ് റിക്രൂട്ട്മെന്റ്. ദിവസവും ഏതൊക്കെ മണ്ഡലത്തിൽനിന്ന് ആളുകൾ എത്തണമെന്നാണ് നിർദേശം. വിശ്വാസത്തിന്റെ പേരിൽ ഭീകരപ്രവർത്തനമാണു നടത്തുന്നത്. ഇതു മതനിരപേക്ഷതയും മതസൗഹാർദവും തകർക്കും. സംഘപരിവാറുകാർ തീർഥാടകർക്കുനേരെ വെല്ലുവിളി ഉയർത്തുകയാണ്.
സ്ത്രീകളെ കയറ്റാൻ സർക്കാരോ ഇടതുമുന്നണിയോ ജനാധിപത്യ മഹിളാ അസോസിയേഷനോ ഒരു ശ്രമവും നടത്തിയിട്ടില്ല. കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് മാധ്യമങ്ങളെ ഭയപ്പെടുത്തുകയാണ്. ക്രമസമാധാനത്തിനു നേതൃത്വം നൽകുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട് ആക്രമിക്കുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഒഡീഷയിലെ വീടിനു നേർക്കു പ്രതിഷേധമുണ്ടായി. പോലീസിനെ നിർജീവമാക്കി അക്രമമുണ്ടാക്കാനാണു ശ്രമം. സുപ്രീംകോടതി വിധിക്കുശേഷം ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്നും മുൻകരുതൽ വേണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണു സംസ്ഥാന സർക്കാരിനു നിർദേശം നൽകിയത്. കേന്ദ്രനിർദേശമാണു സർക്കാർ ഇപ്പോൾ നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഭരണഘടനാ ബെഞ്ചിന്റെ വിധി ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന ബിജെപി സംസ്ഥാന പ്രസിഡന്റിനു കോടതിവിധിയെക്കുറിച്ചു പറയാൻ എന്താണവകാശം? കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എത്തി ശൗചാലയം പരിശോധിച്ചതു നല്ല കാര്യമാണ്. കാര്യങ്ങൾ മനസിലാക്കി നരേന്ദ്ര മോദിയെക്കൊണ്ടു സുപ്രീംകോടതി വിധിക്കെതിരേ ഓർഡിനൻസ് ഇറക്കിക്കാനാണ് കണ്ണന്താനം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.