നിലയ്ക്കൽ: പോലീസ് നിർദേശങ്ങൾ അംഗീകരിച്ച ശശികല ശബരിമലയിൽ ദർശനം നടത്തി. പേരക്കുട്ടിക്കും ബന്ധുക്കൾക്കുമൊപ്പമാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല സന്നിധാനത്തെത്തിയത്. നിലയ്ക്കലിൽ ശശികലയെ തടഞ്ഞ് നിർദേശങ്ങളടങ്ങിയ നോട്ടീസ് ഇവരെ വായിച്ചു കേൾപ്പിച്ചിരുന്നു.
പ്രാർഥനായജ്ഞമോ പ്രതിഷേധമോ സംഘടിപ്പിക്കരുതെന്നായിരുന്നു പ്രധാന നിർദേശം. ആറു മണിക്കൂറിൽ കൂടുതൽ സന്നിധാനത്തു തങ്ങരുതെന്നു പോലീസ് മുന്നോട്ടു വച്ച നിർദേശം അംഗീകരിച്ചതായി ഒപ്പിട്ടു നല്കി. തുടർന്നായിരുന്നു നിലയ്ക്കലിൽനിന്നു സന്നിധാനത്തേക്കു യാത്ര തുടർന്നത്. പേരക്കുട്ടിയുടെ ചോറൂണിനാണു സന്നിധാനത്തേക്കു പോകുന്നത്. കുട്ടികൾ കൂടെയുള്ളതിനാലാണ് പോലീസിന്റെ നിർദേശം അംഗീകരിച്ചതെന്നും അവർ പറഞ്ഞു.
പ്രാർഥനായജ്ഞമോ പ്രതിഷേധമോ സംഘടിപ്പിക്കരുതെന്നായിരുന്നു പ്രധാന നിർദേശം. ആറു മണിക്കൂറിൽ കൂടുതൽ സന്നിധാനത്തു തങ്ങരുതെന്നു പോലീസ് മുന്നോട്ടു വച്ച നിർദേശം അംഗീകരിച്ചതായി ഒപ്പിട്ടു നല്കി. തുടർന്നായിരുന്നു നിലയ്ക്കലിൽനിന്നു സന്നിധാനത്തേക്കു യാത്ര തുടർന്നത്. പേരക്കുട്ടിയുടെ ചോറൂണിനാണു സന്നിധാനത്തേക്കു പോകുന്നത്. കുട്ടികൾ കൂടെയുള്ളതിനാലാണ് പോലീസിന്റെ നിർദേശം അംഗീകരിച്ചതെന്നും അവർ പറഞ്ഞു.