കൊച്ചി: അയ്യപ്പദർശനം സാധ്യമാകുന്നതുവരെ വ്രതം തുടരുമെന്നു ശബരിമല ദർശനത്തിനായി മാലയിട്ടിരിക്കുന്ന മൂന്നു യുവതികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി തുറന്ന കോടതിയിൽ വാദം കേൾക്കാനിരിക്കുന്ന സാഹചര്യത്തിൽ വിധി പ്രതികൂലമായാൽ വ്രതം അവസാനിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
കണ്ണൂർ സ്വദേശിനികളായ രേഷ്മ നിഷാന്ത്, ഷനില, കൊല്ലം സ്വദേശിനി ധന്യ എന്നിവരാണു പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തിയത്. നിലവിലെ കലുഷിതമായ സാഹചര്യത്തിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്നില്ല. പൂർണസുരക്ഷയോടെ അയ്യപ്പ ദർശനം സാധ്യമാകും വരെ മാല ഊരില്ലെന്നും അവർ വ്യക്തമാക്കി. തീരുമാനമെടുത്തശേഷം സഞ്ചാര സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ടിരിക്കുകയാണെന്നു രേഷ്മ നിഷാന്ത് പറഞ്ഞു. പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ. ശബരിമല ദർശനത്തിന്റെ പേരിൽ ജോലി രാജിവയ്ക്കേണ്ടി വന്നു.
കണ്ണൂർ സ്വദേശിനികളായ രേഷ്മ നിഷാന്ത്, ഷനില, കൊല്ലം സ്വദേശിനി ധന്യ എന്നിവരാണു പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തിയത്. നിലവിലെ കലുഷിതമായ സാഹചര്യത്തിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്നില്ല. പൂർണസുരക്ഷയോടെ അയ്യപ്പ ദർശനം സാധ്യമാകും വരെ മാല ഊരില്ലെന്നും അവർ വ്യക്തമാക്കി. തീരുമാനമെടുത്തശേഷം സഞ്ചാര സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ടിരിക്കുകയാണെന്നു രേഷ്മ നിഷാന്ത് പറഞ്ഞു. പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ. ശബരിമല ദർശനത്തിന്റെ പേരിൽ ജോലി രാജിവയ്ക്കേണ്ടി വന്നു.