തൃശൂർ: അമ്മയ്ക്കു കാൻസർ ബാധ, മകനു വൃക്കരോഗം. ഒടുവിൽ കന്യാസ്ത്രീയുടെ കാരുണ്യം കുടുംബത്തിന് ആശ്വാസത്തെന്നലായി. സിസ്റ്റർ ലിസ്ലെറ്റ് കല്ലേലി സിഎംസിയാണ് വൃക്ക ദാനംചെയ്തത്. കന്യാസ്ത്രീയുടെ വൃക്ക യുവാവിനു മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ കഴിഞ്ഞദിവസം എറണാകുളം ലിസി ആശുപത്രിയിൽ നടന്നു. വടക്കേ കാരമുക്ക് പള്ളിക്കുന്നത്ത് പരേതനായ ജോണിന്റെയും സിസിലിയുടെയും മകനായ സി.ജെ. സിജോ (33)യ്ക്കാണ് വൃക്ക നൽകിയത്.
അർബുദം ബാധിച്ച് അമ്മ സിസിലി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണു മകന് വൃക്ക ലഭിക്കാനുള്ള വഴിയും ഒരുങ്ങിയത്. ഇവരെ കാണാനെത്തിയ അയൽക്കാരിയായ കന്യാസ്ത്രീവഴിയാണു വൃക്ക നൽകാൻ സന്നദ്ധയായ സിസ്റ്റർ ലിസ്ലെറ്റ് കല്ലേലിയെക്കുറിച്ച് അറിഞ്ഞത്.
വൃക്കദാനം നവംബർ 12ന് നടന്നു. വൃക്ക സ്വീകരിച്ച സിജോയും സിസ്റ്ററും ശസ്ത്രക്രിയയ്ക്കുശേഷം സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കാരമുക്കിലെ ഇടവകപ്പള്ളിയിൽ ഇവർക്കായി പ്രാർത്ഥന നടന്നു. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ സിജോ അഞ്ചു വർഷമായി ഡയാലിസിസ് നടത്തിയാണു ജീവിച്ചിരുന്നത്. അമ്മയും രോഗിയായതോടെ താമസിച്ചിരുന്ന വീട് വിറ്റാണു ചികിത്സ നടത്തുന്നത്.
വേലുപ്പാടം സെന്റ് പയസ് യുപി സ്കൂളിലെ പ്രഥമാധ്യാപികയും ചാലക്കുടി കുറ്റിക്കാട് കവലക്കാട്ട് കല്ലേലി പരേതനായ പൈലപ്പന്റെയും കുഞ്ഞേലിയുടെയും അഞ്ച് മക്കളിൽ ഇളയവളുമാണ് സിഎംസി തൃശൂർ പ്രൊവിൻസ് അംഗമായ സിസ്റ്റർ ലിസ്ലെറ്റ് കല്ലേലി. മൂത്ത സഹോദരികളായ സിസ്റ്റർ തെരെസ് (റിട്ട. ലൈബ്രേറിയൻ, തൃശൂർ സെന്റ് മേരീസ് കോളജ്), സിസ്റ്റർ മെരീന (റിട്ട. വൈസ് പ്രിൻസിപ്പൽ, തൃശൂർ സെന്റ് മേരീസ് കോളജ്) എന്നിവരും സിഎംസി തൃശൂർ പ്രൊവിൻസിലെ അംഗങ്ങളാണ്.
അർബുദം ബാധിച്ച് അമ്മ സിസിലി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണു മകന് വൃക്ക ലഭിക്കാനുള്ള വഴിയും ഒരുങ്ങിയത്. ഇവരെ കാണാനെത്തിയ അയൽക്കാരിയായ കന്യാസ്ത്രീവഴിയാണു വൃക്ക നൽകാൻ സന്നദ്ധയായ സിസ്റ്റർ ലിസ്ലെറ്റ് കല്ലേലിയെക്കുറിച്ച് അറിഞ്ഞത്.
വൃക്കദാനം നവംബർ 12ന് നടന്നു. വൃക്ക സ്വീകരിച്ച സിജോയും സിസ്റ്ററും ശസ്ത്രക്രിയയ്ക്കുശേഷം സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കാരമുക്കിലെ ഇടവകപ്പള്ളിയിൽ ഇവർക്കായി പ്രാർത്ഥന നടന്നു. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ സിജോ അഞ്ചു വർഷമായി ഡയാലിസിസ് നടത്തിയാണു ജീവിച്ചിരുന്നത്. അമ്മയും രോഗിയായതോടെ താമസിച്ചിരുന്ന വീട് വിറ്റാണു ചികിത്സ നടത്തുന്നത്.
വേലുപ്പാടം സെന്റ് പയസ് യുപി സ്കൂളിലെ പ്രഥമാധ്യാപികയും ചാലക്കുടി കുറ്റിക്കാട് കവലക്കാട്ട് കല്ലേലി പരേതനായ പൈലപ്പന്റെയും കുഞ്ഞേലിയുടെയും അഞ്ച് മക്കളിൽ ഇളയവളുമാണ് സിഎംസി തൃശൂർ പ്രൊവിൻസ് അംഗമായ സിസ്റ്റർ ലിസ്ലെറ്റ് കല്ലേലി. മൂത്ത സഹോദരികളായ സിസ്റ്റർ തെരെസ് (റിട്ട. ലൈബ്രേറിയൻ, തൃശൂർ സെന്റ് മേരീസ് കോളജ്), സിസ്റ്റർ മെരീന (റിട്ട. വൈസ് പ്രിൻസിപ്പൽ, തൃശൂർ സെന്റ് മേരീസ് കോളജ്) എന്നിവരും സിഎംസി തൃശൂർ പ്രൊവിൻസിലെ അംഗങ്ങളാണ്.