+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഖ്യമന്ത്രിക്കു കരിങ്കൊടി; ആറു പേർ അറസ്റ്റില്‍

കോഴിക്കോട്: നഗരത്തില്‍ രണ്ടിടങ്ങളില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രയോഗം. കേരള പത്രപ്രവര്‍ത്തക യ
മുഖ്യമന്ത്രിക്കു കരിങ്കൊടി; ആറു പേർ അറസ്റ്റില്‍
കോഴിക്കോട്: നഗരത്തില്‍ രണ്ടിടങ്ങളില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രയോഗം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുമടങ്ങുമ്പോഴാണ് സമ്മേളനം നടന്ന മാവൂർ റോഡിലെ യാഷ് ഇന്‍റര്‍നാഷണല്‍ ഹോട്ടലിനും സിഎച്ച് ഓവര്‍ ബ്രിഡ്ജിനും സമീപം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് സാലു ഇരഞ്ഞിയില്‍, സംസ്ഥാന സെക്രട്ടറി ടി. റെനീഷ് എന്നിവരുള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

നാലു പേരടങ്ങുന്നസംഘമാണ് ഹോട്ടലിനു മുന്നില്‍ മുഖ്യമന്ത്രിയെ കരിങ്കൊടികാണിച്ചത്.രണ്ടുപേരടങ്ങുന്ന സംഘം മേല്‍പ്പാലത്തിനു സമീപത്തും കരിങ്കൊടികാണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം പോകുന്ന വഴിയില്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിനുമുന്നിലും കരിങ്കൊടിയുമായി എതാനും പേര്‍ എത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ പരിപാടിയുടെ പശ്ചാത്തലത്തില്‍ പോലീസ് നഗരത്തിൽ രാവിലെ മുതൽ കനത്തസുരക്ഷ ഒരുക്കിയിരുന്നു. നഗരത്തില്‍ രണ്ട് പരിപാടികളിലായിരുന്നു മുഖ്യമന്ത്രിക്കു പങ്കെടുക്കാനുണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒന്നോടെ അദ്ദേഹം മലപ്പുറത്തേക്കു തിരിച്ചുപോയി.