തൃശൂർ: ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ മുഖ്യമന്ത്രി മുഖം തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ജീവനക്കാർക്കുള്ള 11-ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള എൻജിഒ അസോസിയേഷൻ 44-ാം സംസ്ഥാന സമ്മേളനം ജവഹർലാൽ കണ്വൻഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
ദുരന്തങ്ങൾ ഒന്നിനുപിറകെ വന്നുകൊണ്ടിരിക്കുന്നതിനാൽ ജനങ്ങൾക്ക് സർക്കാരിനെ വിലയിരുത്താൻ സമയം കിട്ടുന്നില്ല. ഈ നിയമസഭാ സമ്മേളനത്തിൽ യുഡിഎഫ്, സർക്കാരിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവരും. സർക്കാർ കൊണ്ടുവന്ന ലൈഫ് മിഷനും മറ്റ് മൂന്നു മിഷനുകളും സ്തംഭിച്ചു. ആരോഗ്യ, ഹൗസിംഗ് ഇൻഷ്വറൻസ് പദ്ധതികളില്ല.
പദ്ധതി ചെലവു സംബന്ധിച്ചു മന്ത്രിമാർ റിവ്യൂ മീറ്റിംഗ് നടത്തുന്നില്ല. വെള്ളപ്പൊക്കത്തിനുശേഷം ബുദ്ധിശൂന്യ നിലപാടാണു മുഖ്യമന്ത്രി കൈക്കൊള്ളുന്നത്. സിവിൽ സർവീസ് പൂർണമായും രാഷ്ട്രീയ ഇടപെടലുകളാൽ തകർന്നു. ഉപദേശകരാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് എൻ.കെ. ബെന്നി അധ്യക്ഷനായി. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹന്നാൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, എം.എം. ഹസൻ, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
ദുരന്തങ്ങൾ ഒന്നിനുപിറകെ വന്നുകൊണ്ടിരിക്കുന്നതിനാൽ ജനങ്ങൾക്ക് സർക്കാരിനെ വിലയിരുത്താൻ സമയം കിട്ടുന്നില്ല. ഈ നിയമസഭാ സമ്മേളനത്തിൽ യുഡിഎഫ്, സർക്കാരിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവരും. സർക്കാർ കൊണ്ടുവന്ന ലൈഫ് മിഷനും മറ്റ് മൂന്നു മിഷനുകളും സ്തംഭിച്ചു. ആരോഗ്യ, ഹൗസിംഗ് ഇൻഷ്വറൻസ് പദ്ധതികളില്ല.
പദ്ധതി ചെലവു സംബന്ധിച്ചു മന്ത്രിമാർ റിവ്യൂ മീറ്റിംഗ് നടത്തുന്നില്ല. വെള്ളപ്പൊക്കത്തിനുശേഷം ബുദ്ധിശൂന്യ നിലപാടാണു മുഖ്യമന്ത്രി കൈക്കൊള്ളുന്നത്. സിവിൽ സർവീസ് പൂർണമായും രാഷ്ട്രീയ ഇടപെടലുകളാൽ തകർന്നു. ഉപദേശകരാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് എൻ.കെ. ബെന്നി അധ്യക്ഷനായി. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹന്നാൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, എം.എം. ഹസൻ, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.