തിരുവനന്തപുരം: ഭക്തിയുടെയും ഇരുമുടിക്കെട്ടിന്റെയും പേരിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലു വോട്ടും രണ്ടു സീറ്റും നേടാനുള്ള ശ്രമമാണു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും ബിജെപിയും നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിലയ്ക്കലിൽ പോലീസ് അറസ്റ്റ് ചെയ്തശേഷം ചിറ്റാർ സ്റ്റേഷനിൽ മർദിച്ചതായുള്ള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ആരോപണം പച്ചക്കള്ളമാണ്. സ്റ്റേഷനുള്ളിൽ ശനിയാഴ്ച രാത്രി നടന്ന സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആരോപണം ശ്രദ്ധയിൽപ്പെട്ടയുടൻ ചിറ്റാർ സർക്കിൾ ഇൻസ്പെക്ടറെ ഫോണിൽ ബന്ധപ്പെട്ടു. സ്റ്റേഷനിൽ സിസി ടിവി കാമറ സ്ഥാപിച്ചിട്ടുണ്ടെന്നും കഴിഞ്ഞ രാത്രി എന്താണു നടന്നതെന്ന് കാമറയിൽ ഉണ്ടെന്നും സിഐ വ്യക്തമാക്കിയിട്ടുണ്ട്.
സിഐയുടെ ഓഫീസിലായിരുന്നു കെ. സുരേന്ദ്രനെ ഇരുത്തിയിരുന്നത്. കിടക്കണമെന്നു പറഞ്ഞപ്പോൾ അതിനുള്ള സൗകര്യം ചെയ്തുകൊടുത്തു. കുടിക്കാൻ ചൂടുവെള്ളം വേണമെന്ന് പറഞ്ഞപ്പോൾ അതും നൽകി. മരുന്നു കഴിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തു. ഇരുമുടിക്കെട്ട് തറയിലേക്കിട്ടത് സുരേന്ദ്രൻ തന്നെയാണെന്നും ഇതെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
സുരേന്ദ്രൻ മലകയറിയത് പുല മാറാതെ: മന്ത്രിതിരുവനന്തപുരം: അമ്മ മരിച്ച് ആറു മാസം പോലും തികയും മുമ്പാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ശബരിമലയിലേക്കു പോയതെന്നും ആചാര സംരക്ഷണമല്ല, രാഷ്ട്രീയ നേട്ടമാണ് ഇതിനു പിന്നിലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുരേന്ദ്രന്റെ അമ്മ മരിച്ചത് 2018 ജൂലൈയിലാണ്. വിശ്വാസികളായവർ മരണം നടന്ന് ഒരു വർഷത്തിനു ശേഷം മാത്രമേ ശബരിമലയിൽ പോകാറുള്ളൂ. അമ്മ മരിച്ചു നാലുമാസം പോലും തികയും മുമ്പാണ് സുരേന്ദ്രൻ ശബരിമലയിൽ വന്നത്. കഴിഞ്ഞ മാസവും സന്നിധാനത്ത് സുരേന്ദ്രനെ കണ്ടതാണ്. അപ്പോഴൊന്നും ആചാരം ഉണ്ടായിരുന്നില്ല. ഒരു വിശ്വാസവും ഉള്ളവരല്ല ഇവർ. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വർഗീയപ്രചാരണം നടത്തുകയാണ് സുരേന്ദ്രനെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിലയ്ക്കലിൽ പോലീസ് അറസ്റ്റ് ചെയ്തശേഷം ചിറ്റാർ സ്റ്റേഷനിൽ മർദിച്ചതായുള്ള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ആരോപണം പച്ചക്കള്ളമാണ്. സ്റ്റേഷനുള്ളിൽ ശനിയാഴ്ച രാത്രി നടന്ന സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആരോപണം ശ്രദ്ധയിൽപ്പെട്ടയുടൻ ചിറ്റാർ സർക്കിൾ ഇൻസ്പെക്ടറെ ഫോണിൽ ബന്ധപ്പെട്ടു. സ്റ്റേഷനിൽ സിസി ടിവി കാമറ സ്ഥാപിച്ചിട്ടുണ്ടെന്നും കഴിഞ്ഞ രാത്രി എന്താണു നടന്നതെന്ന് കാമറയിൽ ഉണ്ടെന്നും സിഐ വ്യക്തമാക്കിയിട്ടുണ്ട്.
സിഐയുടെ ഓഫീസിലായിരുന്നു കെ. സുരേന്ദ്രനെ ഇരുത്തിയിരുന്നത്. കിടക്കണമെന്നു പറഞ്ഞപ്പോൾ അതിനുള്ള സൗകര്യം ചെയ്തുകൊടുത്തു. കുടിക്കാൻ ചൂടുവെള്ളം വേണമെന്ന് പറഞ്ഞപ്പോൾ അതും നൽകി. മരുന്നു കഴിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തു. ഇരുമുടിക്കെട്ട് തറയിലേക്കിട്ടത് സുരേന്ദ്രൻ തന്നെയാണെന്നും ഇതെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
സുരേന്ദ്രൻ മലകയറിയത് പുല മാറാതെ: മന്ത്രിതിരുവനന്തപുരം: അമ്മ മരിച്ച് ആറു മാസം പോലും തികയും മുമ്പാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ശബരിമലയിലേക്കു പോയതെന്നും ആചാര സംരക്ഷണമല്ല, രാഷ്ട്രീയ നേട്ടമാണ് ഇതിനു പിന്നിലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുരേന്ദ്രന്റെ അമ്മ മരിച്ചത് 2018 ജൂലൈയിലാണ്. വിശ്വാസികളായവർ മരണം നടന്ന് ഒരു വർഷത്തിനു ശേഷം മാത്രമേ ശബരിമലയിൽ പോകാറുള്ളൂ. അമ്മ മരിച്ചു നാലുമാസം പോലും തികയും മുമ്പാണ് സുരേന്ദ്രൻ ശബരിമലയിൽ വന്നത്. കഴിഞ്ഞ മാസവും സന്നിധാനത്ത് സുരേന്ദ്രനെ കണ്ടതാണ്. അപ്പോഴൊന്നും ആചാരം ഉണ്ടായിരുന്നില്ല. ഒരു വിശ്വാസവും ഉള്ളവരല്ല ഇവർ. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വർഗീയപ്രചാരണം നടത്തുകയാണ് സുരേന്ദ്രനെന്നും കടകംപള്ളി പറഞ്ഞു.