തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതിൽ സംസ്ഥാന പോലീസ് മേധാവിലോക്നാഥ് ബെഹ്റക്ക് അതൃപ്തി. കുടിവെള്ളവും ശൗചാലയവും അടക്കമുള്ള സൗകര്യം ഒരുക്കാത്തതിലുള്ള അതൃപ്തി സർക്കാരിനേയും തിരുവിതാംകൂർ ദേവസ്വം ബോർഡിനേയും അറിയിച്ചതയാണു സൂചന.
രണ്ടു ദിവസത്തിനുള്ളിൽ അടിസ്ഥാന സൗകര്യം ഒരുക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു. ഇന്നലെ ചേർന്ന യോഗത്തിലും വിഷയം ഡിജിപി ഉന്നയിച്ചതായാണു സൂചന.
അതേസമയം, ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു തുലാമാസ പൂജയുടെ സമയത്തും ചിത്തിര ആട്ട വിശേഷത്തിലും അക്രമം നടത്തിയവരെ കരുതൽ കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിലടക്കം നിരവധി പേർക്കെതിരേ നടപടി സ്വീകരിച്ചതായാണു വിവരം.
രണ്ടു ദിവസത്തിനുള്ളിൽ അടിസ്ഥാന സൗകര്യം ഒരുക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു. ഇന്നലെ ചേർന്ന യോഗത്തിലും വിഷയം ഡിജിപി ഉന്നയിച്ചതായാണു സൂചന.
അതേസമയം, ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു തുലാമാസ പൂജയുടെ സമയത്തും ചിത്തിര ആട്ട വിശേഷത്തിലും അക്രമം നടത്തിയവരെ കരുതൽ കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിലടക്കം നിരവധി പേർക്കെതിരേ നടപടി സ്വീകരിച്ചതായാണു വിവരം.