കുറ്റ്യാടി: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെയും മുൻ എംഎൽഎ കെ.കെ. ലതികയുടെയും മകൻ ജൂലിയസ് നികിതാസിനെയും ഭാര്യയും മാധ്യമപ്രവർത്തകയുമായ സാനിയോ മനോമിയെയും ആക്രമിച്ച കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ.
ആർഎസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രാദേശിക നേതാവും പ്രവാസിയുമായ അമ്പലക്കുളങ്ങര നിട്ടൂർ സ്വദേശി ഏരത്ത് സുധീഷ് (39), തളീക്കരയിൽ സർവീസ് സ്റ്റേഷൻ നടത്തുന്ന അമ്പലക്കുളങ്ങര പൊയ്കയിൽ മീത്തലെ കരിമ്പാച്ചേരി ശ്രീജു (33), അമ്പലക്കുളങ്ങര കല്ലുള്ളപറമ്പത്ത് അശ്വിൻ (22) എന്നിവരെയാണ് കുറ്റ്യാടി സിഐ എൻ. സുനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
സുധീഷിനെ ശനിയാഴ്ച രാത്രിയും ശ്രീജുവിനെയും അശ്വിനെയും ഞയറാഴ്ച ഉച്ചയോടെയും അമ്പലക്കുളങ്ങരയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ജൂലിയസിനെയും ഭാര്യയെയും ആക്രമിച്ചത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഘത്തിലുള്ള മറ്റ് അംഗങ്ങളെ തിരിച്ചറിഞ്ഞുവെന്നും വൈകാതെ അറസ്റ്റു ചെയ്യുമെന്നും അന്വേഷണോദ്യോഗസ്ഥനായ കുറ്റ്യാടി സിഐ പറഞ്ഞു. പ്രതികളെ കല്ലാച്ചി കോടതി റിമാൻഡ് ചെയ്തു.
ആർഎസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രാദേശിക നേതാവും പ്രവാസിയുമായ അമ്പലക്കുളങ്ങര നിട്ടൂർ സ്വദേശി ഏരത്ത് സുധീഷ് (39), തളീക്കരയിൽ സർവീസ് സ്റ്റേഷൻ നടത്തുന്ന അമ്പലക്കുളങ്ങര പൊയ്കയിൽ മീത്തലെ കരിമ്പാച്ചേരി ശ്രീജു (33), അമ്പലക്കുളങ്ങര കല്ലുള്ളപറമ്പത്ത് അശ്വിൻ (22) എന്നിവരെയാണ് കുറ്റ്യാടി സിഐ എൻ. സുനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
സുധീഷിനെ ശനിയാഴ്ച രാത്രിയും ശ്രീജുവിനെയും അശ്വിനെയും ഞയറാഴ്ച ഉച്ചയോടെയും അമ്പലക്കുളങ്ങരയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ജൂലിയസിനെയും ഭാര്യയെയും ആക്രമിച്ചത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഘത്തിലുള്ള മറ്റ് അംഗങ്ങളെ തിരിച്ചറിഞ്ഞുവെന്നും വൈകാതെ അറസ്റ്റു ചെയ്യുമെന്നും അന്വേഷണോദ്യോഗസ്ഥനായ കുറ്റ്യാടി സിഐ പറഞ്ഞു. പ്രതികളെ കല്ലാച്ചി കോടതി റിമാൻഡ് ചെയ്തു.