ശബരിമല: ശബരിമല ക്ഷേത്രത്തിലേക്കുള്ള യാത്രയുടെ പേരിൽ രാത്രിയിൽ മലകയറ്റത്തിനു നേതാക്കൾക്ക് അനുമതിയില്ല. രാത്രിയിൽ സന്നിധാനത്തു തങ്ങുകയെന്ന ലക്ഷ്യത്തോടെ വരുന്നവരെ മല കയറ്റേണ്ടതില്ലെന്ന നിലപാടാണ് പോലീസിന്റേത്. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച കെ.പി. ശശികലയെയും ഇന്നലെ കെ. സുരേന്ദ്രനെയും കസ്റ്റഡിയിലെടുത്തത്. യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടു സമരരംഗത്തുള്ള സംഘടനകളുടെ നേതാക്കളിൽ പലരെയും രണ്ടു ദിവസമായി പന്പയിലും നിലയ്ക്കലിലുമായി തടയുന്നുണ്ട്. കരുതൽ തടവ് എന്ന പേരിലാണ് നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നത്.
രാത്രിയിൽ നട അടച്ച ശേഷം പിറ്റേന്നു രാവിലെയുള്ള നെയ്യഭിഷേകത്തിന്റെ പേരിൽ ആളുകൾ തങ്ങേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. ഇന്നലെ ഇക്കാര്യത്തിൽ ഡിജിപിയും ദേവസ്വം ബോർഡുമായി നടത്തിയ ചർച്ചയിൽ ചില ധാരണകളിലെത്തിയിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ നേതാക്കൾ ശബരിമലയിലെത്തി തങ്ങിയാൽ സുരക്ഷാ ഭീഷണിയും സമാധാന അന്തരീക്ഷവും തകരുമെന്നാണ് പോലീസ് വിലയിരുത്തൽ. തുടർന്നാണ് നടപടികളിലേക്കു കടക്കാൻ തീരുമാനിച്ചിരിക്കുന്നത്. വൈകുന്നേരം ദർശനത്തിനായി മല കയറുന്നവർ പിറ്റേന്നു രാവിലെവരെ നെയ്യഭിഷേകത്തിനു സന്നിധാനത്തോ പന്പയിലോ തങ്ങാനാകില്ലെന്നാണ് പോലീസ് നിലപാട്.
തുലാമാസപൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായ ചില സംഭവവികാസങ്ങൾക്കു നേതൃത്വം നല്കിയവർ എന്ന പേരിലാണ് ബിജെപി, ഹൈന്ദവ സംഘടനകളുടെ നേതാക്കൾ മല കയറുന്നതു തടയുന്നത്.
ഇതിനിടെ, പോലീസിന്റെ സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിരിക്കുകയാണ്. രണ്ട് തഹസീൽദാർമാരെ വീതം ശബരിമലയിലും പന്പയിലും നിയോഗിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അധികാരത്തോടെയാണ് തഹസീൽദാർമാരുടെ നിയമനം. വെള്ളിയാഴ്ച രാത്രി നട അടച്ചശേഷം സന്നിധാനം പൂർണമായും പോലീസ് നിയന്ത്രണത്തിലായിരുന്നു. രണ്ടു തവണയും സംഘർഷം പൊട്ടിപ്പുറപ്പെട്ട സന്നിധാനം നടപ്പന്തലും പോലീസ് നിയന്ത്രണത്തിലാണ്. നടപ്പന്തലിൽ ആളുകളെ തങ്ങാൻ അനുവദിച്ചിട്ടില്ല. സന്നിധാനം പരിസരത്തു രാത്രിയിൽ തങ്ങാനൊരുങ്ങിയ തീർഥാടകരെ പൂർണമായും ഒഴിപ്പിച്ചു. എന്നാൽ, ഹോട്ടലുകളും അന്നദാന മണ്ഡപവും വഴിപാട് കൗണ്ടറുകളും അടച്ചിടേണ്ട എന്ന തീരുമാനത്തിലാണ് ദേവസ്വം ബോർഡ്. നിയന്ത്രണങ്ങളെ സംബന്ധിച്ച് ഇന്നു വിശദീകരിക്കാമെന്ന നിലപാടിലാണ് പോലീസ് ഉദ്യോഗസ്ഥർ അവസാനം എത്തിച്ചേർന്നിരിക്കുന്നത്.
രാത്രിയിൽ നട അടച്ച ശേഷം പിറ്റേന്നു രാവിലെയുള്ള നെയ്യഭിഷേകത്തിന്റെ പേരിൽ ആളുകൾ തങ്ങേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. ഇന്നലെ ഇക്കാര്യത്തിൽ ഡിജിപിയും ദേവസ്വം ബോർഡുമായി നടത്തിയ ചർച്ചയിൽ ചില ധാരണകളിലെത്തിയിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ നേതാക്കൾ ശബരിമലയിലെത്തി തങ്ങിയാൽ സുരക്ഷാ ഭീഷണിയും സമാധാന അന്തരീക്ഷവും തകരുമെന്നാണ് പോലീസ് വിലയിരുത്തൽ. തുടർന്നാണ് നടപടികളിലേക്കു കടക്കാൻ തീരുമാനിച്ചിരിക്കുന്നത്. വൈകുന്നേരം ദർശനത്തിനായി മല കയറുന്നവർ പിറ്റേന്നു രാവിലെവരെ നെയ്യഭിഷേകത്തിനു സന്നിധാനത്തോ പന്പയിലോ തങ്ങാനാകില്ലെന്നാണ് പോലീസ് നിലപാട്.
തുലാമാസപൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായ ചില സംഭവവികാസങ്ങൾക്കു നേതൃത്വം നല്കിയവർ എന്ന പേരിലാണ് ബിജെപി, ഹൈന്ദവ സംഘടനകളുടെ നേതാക്കൾ മല കയറുന്നതു തടയുന്നത്.
ഇതിനിടെ, പോലീസിന്റെ സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിരിക്കുകയാണ്. രണ്ട് തഹസീൽദാർമാരെ വീതം ശബരിമലയിലും പന്പയിലും നിയോഗിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അധികാരത്തോടെയാണ് തഹസീൽദാർമാരുടെ നിയമനം. വെള്ളിയാഴ്ച രാത്രി നട അടച്ചശേഷം സന്നിധാനം പൂർണമായും പോലീസ് നിയന്ത്രണത്തിലായിരുന്നു. രണ്ടു തവണയും സംഘർഷം പൊട്ടിപ്പുറപ്പെട്ട സന്നിധാനം നടപ്പന്തലും പോലീസ് നിയന്ത്രണത്തിലാണ്. നടപ്പന്തലിൽ ആളുകളെ തങ്ങാൻ അനുവദിച്ചിട്ടില്ല. സന്നിധാനം പരിസരത്തു രാത്രിയിൽ തങ്ങാനൊരുങ്ങിയ തീർഥാടകരെ പൂർണമായും ഒഴിപ്പിച്ചു. എന്നാൽ, ഹോട്ടലുകളും അന്നദാന മണ്ഡപവും വഴിപാട് കൗണ്ടറുകളും അടച്ചിടേണ്ട എന്ന തീരുമാനത്തിലാണ് ദേവസ്വം ബോർഡ്. നിയന്ത്രണങ്ങളെ സംബന്ധിച്ച് ഇന്നു വിശദീകരിക്കാമെന്ന നിലപാടിലാണ് പോലീസ് ഉദ്യോഗസ്ഥർ അവസാനം എത്തിച്ചേർന്നിരിക്കുന്നത്.