കൊച്ചി: ശബരിമലയിൽ സർക്കാർ കാട്ടുനീതിയാണു നടപ്പാക്കുന്നതെന്നു ശബരിമല കർമസമിതി. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണു കെ.പി. ശശികലയെ രാത്രിയിൽ മരക്കൂട്ടത്തിനടുത്തുനിന്ന് അറസ്റ്റ് ചെയ്തതെന്നു കർമസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി, അധ്യക്ഷൻ ഗോവിന്ദ് കെ. ഭരതൻ, ജനറൽ സെക്രട്ടറി എസ്.ജെ.ആർ. കുമാർ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ വ്യവസ്ഥകളില്ലെന്നിരിക്കേ സർക്കാർ അതൊന്നും പരിഗണിക്കാതെ അവരെ അറസ്റ്റുചെയ്യുകയായിരുന്നു. നിയമം നടപ്പാക്കാനെന്ന വ്യാജേന നിയമവിരുദ്ധ പ്രവർത്തനങ്ങളാണു സർക്കാർ ചെയ്യുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ വ്യവസ്ഥകളില്ലെന്നിരിക്കേ സർക്കാർ അതൊന്നും പരിഗണിക്കാതെ അവരെ അറസ്റ്റുചെയ്യുകയായിരുന്നു. നിയമം നടപ്പാക്കാനെന്ന വ്യാജേന നിയമവിരുദ്ധ പ്രവർത്തനങ്ങളാണു സർക്കാർ ചെയ്യുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.