ചെങ്ങന്നൂർ: ശബരിമലയ്ക്കു പോകാനെത്തിയ ആക്ടിവിസ്റ്റ് മേരി സ്വീറ്റിയെ ചെങ്ങന്നൂരിൽ ഭക്തർ തടഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെയാണു ശബരിമലയ്ക്കു പോകാനെന്ന പേരിൽ തിരുവനന്തപുരത്തുനിന്ന് ഇവർ ട്രെയിൻ മാർഗം ചെങ്ങന്നൂരിൽ എത്തിയത്.
പന്പ ബസിലേക്കു കയറുന്നതിനിടെ ഇവരെ തിരിച്ചറിഞ്ഞ ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ബസിനു ചുറ്റും തടിച്ചുകൂടിയ ഭക്തർ അവിടെ ശരണം വിളികളുമായി നിലയുറപ്പിച്ചു. പ്രശ്നം രൂക്ഷമായപ്പോഴേക്കും പോലീസ് എത്തി സ്ഥിതിഗതി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ആദ്യഘട്ടത്തിൽ ശബരിമലയിലേക്കു പോകണമെന്നുറച്ച് ബസിൽനിന്ന് ഇറങ്ങാതിരുന്ന ഇവരെ പിന്നീട് പോലീസിന്റെ നേതൃത്വത്തിൽ ഏറെനേരം നടത്തിയ അനുരഞ്ജന ചർച്ചയ്ക്കു ശേഷമാണു ബസിൽനിന്ന് ഇറക്കിയത്. തുടർന്നു നടന്ന ചർച്ചയിൽ ഇവർ തിരികെ പോകാമെന്നു സമ്മതിച്ചു.
തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പർഫാസ്റ്റ് ബസിൽ കനത്ത സുരക്ഷയോടെയാണ് ഇവരെ കയറ്റിവിട്ടത്.
പന്പ ബസിലേക്കു കയറുന്നതിനിടെ ഇവരെ തിരിച്ചറിഞ്ഞ ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ബസിനു ചുറ്റും തടിച്ചുകൂടിയ ഭക്തർ അവിടെ ശരണം വിളികളുമായി നിലയുറപ്പിച്ചു. പ്രശ്നം രൂക്ഷമായപ്പോഴേക്കും പോലീസ് എത്തി സ്ഥിതിഗതി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ആദ്യഘട്ടത്തിൽ ശബരിമലയിലേക്കു പോകണമെന്നുറച്ച് ബസിൽനിന്ന് ഇറങ്ങാതിരുന്ന ഇവരെ പിന്നീട് പോലീസിന്റെ നേതൃത്വത്തിൽ ഏറെനേരം നടത്തിയ അനുരഞ്ജന ചർച്ചയ്ക്കു ശേഷമാണു ബസിൽനിന്ന് ഇറക്കിയത്. തുടർന്നു നടന്ന ചർച്ചയിൽ ഇവർ തിരികെ പോകാമെന്നു സമ്മതിച്ചു.
തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പർഫാസ്റ്റ് ബസിൽ കനത്ത സുരക്ഷയോടെയാണ് ഇവരെ കയറ്റിവിട്ടത്.