പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ മരക്കൂട്ടത്തുനിന്നു പോലീസ് കസ്റ്റഡിയിലെടുത്ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയ്ക്കു കോടതി ജാമ്യം. പുറത്തിറങ്ങിയ ശശികല വീണ്ടും ശബരിമലയിലേക്കു തിരിച്ചു. പ്രശ്നങ്ങളുണ്ടാക്കില്ലെന്നു കോടതിക്ക് ഉറപ്പുനൽകിയിട്ടുള്ള സാഹചര്യത്തിൽ അവരുടെ യാത്ര തടസപ്പെടുത്തില്ലെന്നു പോലീസും അറിയിച്ചു. ശശികലയുടെ അറസ്റ്റിനെത്തുടർന്നു നാമജപവുമായി റാന്നി സ്റ്റേഷനു മുന്പിൽ എട്ടു മണിക്കൂറോളം സ്ത്രീകളടക്കമുള്ള ബിജെപിക്കാർ പ്രതിഷേധം ഉയർത്തി.
ശബരിമലയിൽ സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തുമെന്ന പേരിൽ മുൻകരുതലായാണ് ഇരുമുടിക്കെട്ടുമായി വന്ന ശശികലയെ വെള്ളിയാഴ്ച രാത്രി ഒന്പതോടെ മരക്കൂട്ടത്തു പോലീസ് തടഞ്ഞത്. പോലീസുമായി ഇവർ ഏറെ നേരം വാക്കുതർക്കം നടത്തി. പുലർച്ചെ 2.30നാണ് ഇവരെ അറസ്റ്റ് ചെയ്തു സന്നിധാനത്തുനിന്നു വരുത്തിയ എമർജൻസി ആംബുലൻസിൽ പന്പയിലും അവിടെനിന്നു റാന്നി പോലീസ് സ്റ്റേഷനിലുമെത്തിച്ചത്. അറസ്റ്റിനു പിന്നാലെ അയ്യപ്പകർമ സമിതിയും ഹിന്ദു ഐക്യവേദിയും ഇന്നലെ പുലർച്ചെ സംസ്ഥാനത്തു ഹർത്താലിനും ആഹ്വാനം ചെയ്തു.
ശശികലയെ റാന്നി പോലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ ആറോടെ എത്തിച്ചു. ഇതറിഞ്ഞു വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ആളുകൾ പോലീസ് സ്റ്റേഷനിലേക്കു തടിച്ചുകൂടി നാമജപം തുടങ്ങി. ശശികലയെ വിട്ടയയ്ക്കുന്നതുവരെ നാമജപം തുടരുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. ഹിന്ദു ഐക്യവേദിയുടെയും ബിജെപിയുടെയും നേതാക്കൾ സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പത്തനംതിട്ട, തിരുവല്ല ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ ഏറെനേരം സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
ഉച്ചയോടെ റാന്നി പോലീസ് സ്റ്റേഷനിലെത്തിയ ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ശശികലയെ ക്രിമിനൽ നടപടിക്രമം 151 പ്രകാരം കരുതൽ തടങ്കലിൽ എടുക്കുകയായിരുന്നുവെന്നും അവരെ തിരുവല്ല സബ്ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും അറിയിച്ചു. ഈ തീരുമാനത്തെ നേതാക്കൾ ആദ്യം എതിർത്തെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്നു പോലീസ് വ്യക്തമാക്കി. സ്റ്റേഷൻ പരിസരത്തുനിന്നു പ്രതിഷേധക്കാർ മാറണമെന്നും പോലീസ് ആവശ്യപ്പെട്ടു. വനിതാ പോലീസ് ഉൾപ്പെടെ കൂടുതൽ സേനയെ സ്ഥലത്തെത്തിച്ചു. ആറിനു മുന്പ് ശശികലയെ വിട്ടില്ലെങ്കിൽ ഹർത്താൽ തുടരുമെന്ന് ശബരിമല കർമസമിതി പ്രഖ്യാപിച്ചു.
എന്നാൽ, ശശികലയെ കോടതിയിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമം പോലീസ് പൂർത്തീകരിച്ചു. തുടർന്ന് ഉച്ചകഴിഞ്ഞ് 3.15ഓടെ അവരെ തിരുവല്ല കോടതിയിലെത്തിച്ചപ്പോൾ അവിടെയും നാമജപ പ്രതിഷേധം തുടർന്നു. മജിസ്ട്രേറ്റ് മുന്പാകെ നടന്ന വാദത്തിനൊടുവിൽ ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശശികല സന്നിധാനത്തെത്തിയാൽ ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുമെന്ന വാദവും പോലീസ് ഉന്നയിച്ചു. 25,000 രൂപ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലുമാണു ശശികലയെ വിട്ടയച്ചത്.
ഡിസംബർ മൂന്നിനു കോടതിയിൽ ഹാജരാകണമെന്നും ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഉപവാസത്തിലായിരുന്ന ശശികല കോടതിക്കു പുറത്ത് ഉപവാസവും അവസാനിപ്പിച്ചു.
ശശികല ഇന്നലെ രാത്രി പെരുനാട് കൂനങ്കര ആശ്രമത്തിലെത്തി തങ്ങുകയാണ്. ശാരീരികാസ്വാസ്ഥ്യം കാരണം ശബരിമലയിലേക്കുള്ള യാത്ര ഇന്നത്തേക്കു മാറ്റി.
ശബരിമലയിൽ സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തുമെന്ന പേരിൽ മുൻകരുതലായാണ് ഇരുമുടിക്കെട്ടുമായി വന്ന ശശികലയെ വെള്ളിയാഴ്ച രാത്രി ഒന്പതോടെ മരക്കൂട്ടത്തു പോലീസ് തടഞ്ഞത്. പോലീസുമായി ഇവർ ഏറെ നേരം വാക്കുതർക്കം നടത്തി. പുലർച്ചെ 2.30നാണ് ഇവരെ അറസ്റ്റ് ചെയ്തു സന്നിധാനത്തുനിന്നു വരുത്തിയ എമർജൻസി ആംബുലൻസിൽ പന്പയിലും അവിടെനിന്നു റാന്നി പോലീസ് സ്റ്റേഷനിലുമെത്തിച്ചത്. അറസ്റ്റിനു പിന്നാലെ അയ്യപ്പകർമ സമിതിയും ഹിന്ദു ഐക്യവേദിയും ഇന്നലെ പുലർച്ചെ സംസ്ഥാനത്തു ഹർത്താലിനും ആഹ്വാനം ചെയ്തു.
ശശികലയെ റാന്നി പോലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ ആറോടെ എത്തിച്ചു. ഇതറിഞ്ഞു വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ആളുകൾ പോലീസ് സ്റ്റേഷനിലേക്കു തടിച്ചുകൂടി നാമജപം തുടങ്ങി. ശശികലയെ വിട്ടയയ്ക്കുന്നതുവരെ നാമജപം തുടരുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. ഹിന്ദു ഐക്യവേദിയുടെയും ബിജെപിയുടെയും നേതാക്കൾ സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പത്തനംതിട്ട, തിരുവല്ല ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ ഏറെനേരം സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
ഉച്ചയോടെ റാന്നി പോലീസ് സ്റ്റേഷനിലെത്തിയ ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ശശികലയെ ക്രിമിനൽ നടപടിക്രമം 151 പ്രകാരം കരുതൽ തടങ്കലിൽ എടുക്കുകയായിരുന്നുവെന്നും അവരെ തിരുവല്ല സബ്ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും അറിയിച്ചു. ഈ തീരുമാനത്തെ നേതാക്കൾ ആദ്യം എതിർത്തെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്നു പോലീസ് വ്യക്തമാക്കി. സ്റ്റേഷൻ പരിസരത്തുനിന്നു പ്രതിഷേധക്കാർ മാറണമെന്നും പോലീസ് ആവശ്യപ്പെട്ടു. വനിതാ പോലീസ് ഉൾപ്പെടെ കൂടുതൽ സേനയെ സ്ഥലത്തെത്തിച്ചു. ആറിനു മുന്പ് ശശികലയെ വിട്ടില്ലെങ്കിൽ ഹർത്താൽ തുടരുമെന്ന് ശബരിമല കർമസമിതി പ്രഖ്യാപിച്ചു.
എന്നാൽ, ശശികലയെ കോടതിയിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമം പോലീസ് പൂർത്തീകരിച്ചു. തുടർന്ന് ഉച്ചകഴിഞ്ഞ് 3.15ഓടെ അവരെ തിരുവല്ല കോടതിയിലെത്തിച്ചപ്പോൾ അവിടെയും നാമജപ പ്രതിഷേധം തുടർന്നു. മജിസ്ട്രേറ്റ് മുന്പാകെ നടന്ന വാദത്തിനൊടുവിൽ ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശശികല സന്നിധാനത്തെത്തിയാൽ ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുമെന്ന വാദവും പോലീസ് ഉന്നയിച്ചു. 25,000 രൂപ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലുമാണു ശശികലയെ വിട്ടയച്ചത്.
ഡിസംബർ മൂന്നിനു കോടതിയിൽ ഹാജരാകണമെന്നും ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഉപവാസത്തിലായിരുന്ന ശശികല കോടതിക്കു പുറത്ത് ഉപവാസവും അവസാനിപ്പിച്ചു.
ശശികല ഇന്നലെ രാത്രി പെരുനാട് കൂനങ്കര ആശ്രമത്തിലെത്തി തങ്ങുകയാണ്. ശാരീരികാസ്വാസ്ഥ്യം കാരണം ശബരിമലയിലേക്കുള്ള യാത്ര ഇന്നത്തേക്കു മാറ്റി.