ശബരിമല: ശബരിമലയിലെ സമാധാനാന്തരീക്ഷത്തിനു തടസമുണ്ടാക്കുമെന്ന് ഉറപ്പുള്ളവരുടെ സന്നിധാനം യാത്ര അനുവദിക്കില്ലെന്നു പോലീസ്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീർകുമാറിനെയും ഇന്നലെ അറസ്റ്റ് ചെയ്തു. ഇദ്ദേഹ ത്തെ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽനിന്നു ജാമ്യത്തിൽവിട്ടു.
വെള്ളിയാഴ്ച പന്പയിൽനിന്നു കസ്റ്റഡിയിലെടുത്ത ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവറാമിനെയും പോലീസ് ചോദ്യംചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. ശബരിമല കർമസമിതി നേതാക്കളായ പൃഥ്വിപാൽ, അനോജ് എന്നിവരെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. പൃഥ്വിപാലിനെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. ശബരിമലയിലേക്കെത്തുന്ന എല്ലാവരെയും കർശന നിരീക്ഷണത്തിനു ശേഷമാണ് സന്നിധാനത്തേക്ക് അയയ്ക്കുന്നതെന്നു പോലീസ് പറഞ്ഞു. ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവരെ തടഞ്ഞു ചോദ്യംചെയ്യുന്നുണ്ട്. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണു നടപടിയെന്നു പോലീസ് പറഞ്ഞു. നിലയ്ക്കൽ മുതൽതന്നെ പോലീസ് നിരീക്ഷണം ശക്തമാണ്.
വെള്ളിയാഴ്ച പന്പയിൽനിന്നു കസ്റ്റഡിയിലെടുത്ത ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവറാമിനെയും പോലീസ് ചോദ്യംചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. ശബരിമല കർമസമിതി നേതാക്കളായ പൃഥ്വിപാൽ, അനോജ് എന്നിവരെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. പൃഥ്വിപാലിനെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. ശബരിമലയിലേക്കെത്തുന്ന എല്ലാവരെയും കർശന നിരീക്ഷണത്തിനു ശേഷമാണ് സന്നിധാനത്തേക്ക് അയയ്ക്കുന്നതെന്നു പോലീസ് പറഞ്ഞു. ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവരെ തടഞ്ഞു ചോദ്യംചെയ്യുന്നുണ്ട്. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണു നടപടിയെന്നു പോലീസ് പറഞ്ഞു. നിലയ്ക്കൽ മുതൽതന്നെ പോലീസ് നിരീക്ഷണം ശക്തമാണ്.