കോഴിക്കോട്: ഹര്‍ത്താലിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെയും കെ.കെ. ലതിക എംഎൽഎയുടെയും മകൻ ജൂലിയസ് നികിതാസിനെയും മാധ്യമപ്രവർത്തകയായ ഭാര്യ സാനിയോ മനോമിയെയും ആക്രമിച്ചു. ആക്രമണത്തില്‍ ജൂലിയസിന് ഗുരുതരമായി പരിക്കേറ്റു. കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ജൂലിയസിന്റെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായി. സാനിയയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഒരു സംഘം വീണ്ടും തടഞ്ഞുനിർത്തി മർദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലേഖികയായ സാനിയോയുടെ പലേരിയിലുള്ള വീട്ടില്‍നിന്ന് അമ്പലക്കുളങ്ങരയിലെ ജൂലിയസിന്റെ വീട്ടിലേക്ക് കാറില്‍ പോകുമ്പോഴാണ് അമ്പലക്കുളങ്ങരയിൽവച്ച് ആദ്യം ആക്രമണമുണ്ടായത്.
പത്തിലേറെ പേര് കാറിനു മുന്നില്‍ ചാടിവീണ് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ജൂലിയസും സാനിയോയും പറഞ്ഞു. കാറിന്റെ താക്കോല്‍ ഊരിയെടുത്തശേഷം ഇരുവരെയും കാറിനു പുറത്തേക്കു വലിച്ചിട്ടാണു മര്‍ദിച്ചത്.
മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുംവഴി പേരാമ്പ്രയില്വച്ചാണ് ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ആക്രമിച്ചത്. ഒരു പ്രകോപനവും ഇല്ലാതെ കാര്‍ തടഞ്ഞുനിര്‍ത്തിയപാടെ അക്രമിസംഘം മര്‍ദിക്കുകയായിരുന്നുവെന്ന് സാനിയോ പറഞ്ഞു. കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലേഖികയായ സാനിയോയുടെ പലേരിയിലുള്ള വീട്ടില്‍നിന്ന് അമ്പലക്കുളങ്ങരയിലെ ജൂലിയസിന്റെ വീട്ടിലേക്ക് കാറില്‍ പോകുമ്പോഴാണ് അമ്പലക്കുളങ്ങരയിൽവച്ച് ആദ്യം ആക്രമണമുണ്ടായത്.
പത്തിലേറെ പേര് കാറിനു മുന്നില്‍ ചാടിവീണ് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ജൂലിയസും സാനിയോയും പറഞ്ഞു. കാറിന്റെ താക്കോല്‍ ഊരിയെടുത്തശേഷം ഇരുവരെയും കാറിനു പുറത്തേക്കു വലിച്ചിട്ടാണു മര്‍ദിച്ചത്.
മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുംവഴി പേരാമ്പ്രയില്വച്ചാണ് ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ആക്രമിച്ചത്. ഒരു പ്രകോപനവും ഇല്ലാതെ കാര്‍ തടഞ്ഞുനിര്‍ത്തിയപാടെ അക്രമിസംഘം മര്‍ദിക്കുകയായിരുന്നുവെന്ന് സാനിയോ പറഞ്ഞു. കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.