തൊടുപുഴ:ഏറെ കോളിളക്കം സൃഷ്ടിച്ച ഇടുക്കി നെടുങ്കണ്ടം ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ സ്വാമിനി പൊന്നമ്മ (78)നെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ക്ഷേത്രത്തിൽ താമസിച്ചു പൂജാരിയായി ജോലി ചെയ്തുവന്നിരുന്ന തിരുവനന്തപുരം സ്വദേശിയായ പൊന്നപ്പസ്വാമി എന്നുവിളിക്കുന്ന ദേവരാജനെ(60) യാണു തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്.
2011 ഓഗസ്റ്റ് 23നായിരുന്നു കേസിനാസ്പദമായ സംഭവം. പൊന്നമ്മയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിൽ പൂജാരിയായിരുന്ന പ്രതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കെട്ടിടത്തിൽ സ്വാമിനിയോടൊപ്പം താമസിച്ചു പൂജ ചെയ്തുവരികയായിരുന്നു.
സ്വാമിനിയുടെ സ്വത്തുക്കൾ തട്ടിയെടുക്കാനും അന്പലത്തിലെ വസ്തുവകകൾ കൈക്കലാക്കാനുമായി പ്രതി കാവിമുണ്ട് ഉപയോഗിച്ചു താമസസ്ഥലത്തു സ്വാമിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിനു ശേഷം ക്ഷേത്രത്തിലെ സ്വർണവും പണവും മറ്റു രേഖകളും അപഹരിച്ചു സുഹൃത്തിന്റെ വീട്ടിൽ ഒളിപ്പിച്ച ശേഷം സ്വാമിനി സമാധിയായി എന്നു പ്രചരിപ്പിച്ചു. ക്ഷേത്രത്തിലെ വസ്തുവകകളുമായി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സംശയം തോന്നി നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണു കോടതി ശിക്ഷ വിധിച്ചത്.
2011 ഓഗസ്റ്റ് 23നായിരുന്നു കേസിനാസ്പദമായ സംഭവം. പൊന്നമ്മയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിൽ പൂജാരിയായിരുന്ന പ്രതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കെട്ടിടത്തിൽ സ്വാമിനിയോടൊപ്പം താമസിച്ചു പൂജ ചെയ്തുവരികയായിരുന്നു.
സ്വാമിനിയുടെ സ്വത്തുക്കൾ തട്ടിയെടുക്കാനും അന്പലത്തിലെ വസ്തുവകകൾ കൈക്കലാക്കാനുമായി പ്രതി കാവിമുണ്ട് ഉപയോഗിച്ചു താമസസ്ഥലത്തു സ്വാമിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിനു ശേഷം ക്ഷേത്രത്തിലെ സ്വർണവും പണവും മറ്റു രേഖകളും അപഹരിച്ചു സുഹൃത്തിന്റെ വീട്ടിൽ ഒളിപ്പിച്ച ശേഷം സ്വാമിനി സമാധിയായി എന്നു പ്രചരിപ്പിച്ചു. ക്ഷേത്രത്തിലെ വസ്തുവകകളുമായി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സംശയം തോന്നി നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണു കോടതി ശിക്ഷ വിധിച്ചത്.