വാളയാർ: എക്സൈസ് ചെക്ക്പോസ്റ്റിൽ ലഹരിഗുളികയുമായി പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ട്രമഡോൾ അടങ്ങിയ സ്പാസ്മോപ്രോക്സി വോണ്‍ പ്ലസ് 164 ലഹരിഗുളികകളുമായി ഉമേഷ് ഥാപ്പയാണ് അറസ്റ്റിലായത്.
വാഹനപരിശോധനയ്ക്കിടെ കോയമ്പത്തൂരിൽനിന്നു പാലക്കാട്ടേക്കുപോയ കെഎസ്ആർടിസി ബസിൽനിന്ന് എക്സൈസ് ഇൻസ്പെക്ടർ ഷമീറും സംഘവുമാണ് ഇയാളെ പിടികൂടിയത്. മുമ്പ് അറസ്റ്റിലായ കഞ്ചാവു കടത്തുകാരിൽനിന്നാണ് വിവരം ലഭിച്ചത്. കൊച്ചിയിലെ ബ്യൂട്ടി പാർലറുകളിൽ പച്ചകുത്തുമ്പോൾ വേദനസംഹാരിയായിട്ടാണ് ഈ ഗുളിക ഉപയോഗിക്കുന്നതെന്നു പ്രതി മൊഴിനല്‍കി.
കൊച്ചിയിലെ വൻമയക്കുമരുന്നു സംഘമാണ് ഇതിനു പിന്നിലെന്നും ഉമേഷ് ഥാപ്പ ചെറിയ കണ്ണി മാത്രമാണെന്നും പിന്നിലുള്ള വൻശൃംഖലയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വാളയാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശശിധരൻ പറഞ്ഞു. പ്രതിയെ പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിനു കൈമാറി.
വാഹനപരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എം.ഷമീർ, പ്രിവന്റീവ് ഓഫീസർമാരായ ലോതർ എൽ. പെരേര, ടി.ജെ.ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.ജോഷി, കെ.സുരേഷ്, ടി.പി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
വാഹനപരിശോധനയ്ക്കിടെ കോയമ്പത്തൂരിൽനിന്നു പാലക്കാട്ടേക്കുപോയ കെഎസ്ആർടിസി ബസിൽനിന്ന് എക്സൈസ് ഇൻസ്പെക്ടർ ഷമീറും സംഘവുമാണ് ഇയാളെ പിടികൂടിയത്. മുമ്പ് അറസ്റ്റിലായ കഞ്ചാവു കടത്തുകാരിൽനിന്നാണ് വിവരം ലഭിച്ചത്. കൊച്ചിയിലെ ബ്യൂട്ടി പാർലറുകളിൽ പച്ചകുത്തുമ്പോൾ വേദനസംഹാരിയായിട്ടാണ് ഈ ഗുളിക ഉപയോഗിക്കുന്നതെന്നു പ്രതി മൊഴിനല്‍കി.
കൊച്ചിയിലെ വൻമയക്കുമരുന്നു സംഘമാണ് ഇതിനു പിന്നിലെന്നും ഉമേഷ് ഥാപ്പ ചെറിയ കണ്ണി മാത്രമാണെന്നും പിന്നിലുള്ള വൻശൃംഖലയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വാളയാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശശിധരൻ പറഞ്ഞു. പ്രതിയെ പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിനു കൈമാറി.
വാഹനപരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എം.ഷമീർ, പ്രിവന്റീവ് ഓഫീസർമാരായ ലോതർ എൽ. പെരേര, ടി.ജെ.ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.ജോഷി, കെ.സുരേഷ്, ടി.പി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.