കോഴിക്കോട്: സിനിമാ-നാടകരംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കെ.ടി.സി. അബ്ദുള്ള (82) വിടവാങ്ങി. ഇന്നലെ രാത്രി ഒന്‍പതിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അറുപതുകളില്‍ കോഴിക്കോട് തുടങ്ങിയ യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാഡമിയിലൂടെയാണ് കെ.ടി.സി. അബ്ദുള്ള നാടകാഭിനയ രംഗത്തേക്ക് വരുന്നത്. കെ.പി. ഉമ്മര്‍, മാമുക്കോയ തുടങ്ങിയവരുടെ കൂടെ അമച്വര്‍ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നു.
1977ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. 35ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഷാനു സമദ് സംവിധാനം ചെയ്യുന്ന "മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം. പാളയം കിഴക്കെക്കോട്ട പറമ്പിൽ വീട്ടിൽ ഡ്രൈവറായ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936ലാണ് ജനനം. ബൈരായിക്കുളം, ഹിമായത്തുൽ ഇസ്ലാം സ്കൂൾ, ഗണപത് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1959ൽ കെ. അബ്ദുള്ള കെടിസിയില്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് കെ.ടി.സി.അബ്ദുള്ള എന്ന് പേര് വന്നത്.
ഭാര്യമാർ: ഖദീജ, പരേതയായ ഫാത്തിമ. ഖബറടക്കം ഇന്ന് 12.30ന് മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ.
1977ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. 35ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഷാനു സമദ് സംവിധാനം ചെയ്യുന്ന "മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം. പാളയം കിഴക്കെക്കോട്ട പറമ്പിൽ വീട്ടിൽ ഡ്രൈവറായ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936ലാണ് ജനനം. ബൈരായിക്കുളം, ഹിമായത്തുൽ ഇസ്ലാം സ്കൂൾ, ഗണപത് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1959ൽ കെ. അബ്ദുള്ള കെടിസിയില്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് കെ.ടി.സി.അബ്ദുള്ള എന്ന് പേര് വന്നത്.
ഭാര്യമാർ: ഖദീജ, പരേതയായ ഫാത്തിമ. ഖബറടക്കം ഇന്ന് 12.30ന് മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ.