മുള്ളേരിയ(കാസർഗോഡ്): കോൺഗ്രസ് നേതാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. കാറഡുക്ക ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജരുമായ കാടകം ശാന്തിനഗറിലെ ഇടയില്ലം മാധവൻ നായർ(68) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീട്ടില്‍വച്ചാണ് കുത്തേറ്റത്. സംഭവത്തിൽ ഭാര്യാസഹോദരിയുടെ മകനും കാസര്‍ഗോഡ് എആർ ക്യാമ്പിലെ പോലീസുകാരനുമായ ശ്യാംകുമാറിനെ(36) ആദൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്വത്തുസംബന്ധമായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ശ്യാംകുമാറിന്റെ അമ്മ ശ്യാമളയും മാധവൻനായരുടെ ഭാര്യ ഇ. രുദ്രകുമാരിയും സഹോദരിമാരാണ്. ഇവരുടെ കുടുംബസ്വത്ത് വീതംവയ്ക്കുന്നതു സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. ശ്യാമളയ്ക്ക് അര്‍ഹതപ്പെട്ട സ്വത്ത് ലഭിക്കുന്നതിന് മാധവന്‍നായര്‍ തടസംനിന്നുവെന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മാധവനെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജനശ്രീ മിഷൻ കാറഡുക്ക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കൂടിയായിരുന്നു മാധവൻ നായർ. ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. ഭാര്യ: രുദ്രകുമാരി കെസിഇഎഫ് വനിതാഫോറം സംസ്ഥാന ചെയർപേഴ്സണാണ്. മക്കൾ: അർജുനൻ (ഡിഗ്രി വിദ്യാർഥി, കോട്ടയം). സഹോദരങ്ങൾ: ശശിധരൻ, അശോകൻ, ചന്ദ്രിക, സുശീല, നാരായണൻ, പരേതരായ ഭാസ്കരൻ, ലോഹിതാക്ഷൻ.
സ്വത്തുസംബന്ധമായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ശ്യാംകുമാറിന്റെ അമ്മ ശ്യാമളയും മാധവൻനായരുടെ ഭാര്യ ഇ. രുദ്രകുമാരിയും സഹോദരിമാരാണ്. ഇവരുടെ കുടുംബസ്വത്ത് വീതംവയ്ക്കുന്നതു സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. ശ്യാമളയ്ക്ക് അര്‍ഹതപ്പെട്ട സ്വത്ത് ലഭിക്കുന്നതിന് മാധവന്‍നായര്‍ തടസംനിന്നുവെന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മാധവനെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജനശ്രീ മിഷൻ കാറഡുക്ക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കൂടിയായിരുന്നു മാധവൻ നായർ. ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. ഭാര്യ: രുദ്രകുമാരി കെസിഇഎഫ് വനിതാഫോറം സംസ്ഥാന ചെയർപേഴ്സണാണ്. മക്കൾ: അർജുനൻ (ഡിഗ്രി വിദ്യാർഥി, കോട്ടയം). സഹോദരങ്ങൾ: ശശിധരൻ, അശോകൻ, ചന്ദ്രിക, സുശീല, നാരായണൻ, പരേതരായ ഭാസ്കരൻ, ലോഹിതാക്ഷൻ.