തിരുവനന്തപുരം: മരാമത്തു ജോലികൾക്കുള്ള ടാറിനു വർധിപ്പിച്ച നിരക്കു മുൻകാല പ്രാബല്യത്തോടെ നൽകാൻ അനുമതിയായതായി മന്ത്രി എ.സി. മൊയ്തീൻ. നവംബർ ഒന്നു മുതൽ ടാറിന് അധിക വില നൽകാനാണു തീരുമാനിച്ചത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾക്ക് അധിക വില ലഭിക്കുന്നതിന് ഒന്നിനു ശേഷമുള്ള ഇൻവോയിസ് ഹാജരാക്കണം. ടെൻഡർ സമർപ്പിക്കാനുള്ള അവസാന ദിവസം ടാറിനുണ്ടായിരുന്ന വിലയും ഇൻവോയിസിലുള്ള വിലയുടെയും വ്യത്യാസമാണ് സർക്കാർ അധികമായി നൽകുന്നത്.
പിഴയില്ലാതെ നിയമപ്രകാരം കരാർ കാലാവധി ദീർഘിപ്പിച്ചു നൽകിയ പ്രവൃത്തികൾക്കും ഈ വർധന ബാധകമായിരിക്കും. പദ്ധതി പ്രവർത്തനങ്ങൾക്കു വേഗം കൂട്ടാൻ ഉത്തരവ് സഹായകരമാകുമെന്നു മന്ത്രി അറിയിച്ചു.
രാജ്യാന്തര വിപണിയിൽ എണ്ണവില വർധിക്കുന്നതു ടാറിന്റെ വിലയും ക്രമാതീതമായി വർധിക്കുന്നുണ്ട്. 2018 ഏപ്രിൽ ഒന്നിനു ശേഷം ടാറിന്റെ വില 33 ശതമാനം വരെ വർധിച്ചത് കേരളത്തിലെ റോഡ് നിർമാണപ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു. പലയിടങ്ങളിൽ കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ വൈമനസ്യം കാണിക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിലാണു നടപടി.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾക്ക് അധിക വില ലഭിക്കുന്നതിന് ഒന്നിനു ശേഷമുള്ള ഇൻവോയിസ് ഹാജരാക്കണം. ടെൻഡർ സമർപ്പിക്കാനുള്ള അവസാന ദിവസം ടാറിനുണ്ടായിരുന്ന വിലയും ഇൻവോയിസിലുള്ള വിലയുടെയും വ്യത്യാസമാണ് സർക്കാർ അധികമായി നൽകുന്നത്.
പിഴയില്ലാതെ നിയമപ്രകാരം കരാർ കാലാവധി ദീർഘിപ്പിച്ചു നൽകിയ പ്രവൃത്തികൾക്കും ഈ വർധന ബാധകമായിരിക്കും. പദ്ധതി പ്രവർത്തനങ്ങൾക്കു വേഗം കൂട്ടാൻ ഉത്തരവ് സഹായകരമാകുമെന്നു മന്ത്രി അറിയിച്ചു.
രാജ്യാന്തര വിപണിയിൽ എണ്ണവില വർധിക്കുന്നതു ടാറിന്റെ വിലയും ക്രമാതീതമായി വർധിക്കുന്നുണ്ട്. 2018 ഏപ്രിൽ ഒന്നിനു ശേഷം ടാറിന്റെ വില 33 ശതമാനം വരെ വർധിച്ചത് കേരളത്തിലെ റോഡ് നിർമാണപ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു. പലയിടങ്ങളിൽ കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ വൈമനസ്യം കാണിക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിലാണു നടപടി.