കൊച്ചി: ശബരിമല ദർശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉൾപ്പെട്ട ആറംഗ സംഘം പ്രതിഷേധക്കാരുടെ ശക്തമായ എതിർപ്പിനെത്തുടർന്നു പുറത്തിറങ്ങാനാവാതെ മടങ്ങി. 17 മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു മടക്കം. ഇന്നലെ പുലർച്ചെ 4.40 ന് ഇൻഡിഗോ വിമാനത്തിലാണു സംഘമെത്തിയത്. രാത്രി 9.25നുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ പൂനയിലേക്കു തിരികെപ്പോയി.
തൃപ്തിക്കു പുറത്തിറങ്ങാൻ കഴിയാത്തവിധം ആഭ്യന്തര ടെർമിനലിന്റെ ആഗമന കവാടത്തിനു മുന്നിൽ പ്രതിഷേധക്കാർ നാമജപ പ്രാർഥനകളുമായി തടിച്ചുകൂടുകയായിരുന്നു. അൻപതോളം പേരാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് ഇവരുടെ എണ്ണം വർധിക്കുകയും സംഘർഷാവസ്ഥ രൂപപ്പെടുകയും ചെയ്തു. പുറത്തെ പ്രതിഷേധം ബോധ്യപ്പെടുത്തി തൃപ്തിയെ മടക്കി അയയ്ക്കാൻ പോലീസ് ശ്രമിച്ചെങ്കിലും എത്ര ദിവസം നിൽക്കേണ്ടി വന്നാലും ശബരിമല കയറാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു അവർ.
അതോടെ സ്വന്തംനിലയിൽ താമസവും വാഹനസൗകര്യവും ഏർപ്പെടുത്തിയാൽ ശബരിമലയിൽ എത്തിക്കാമെന്നു പോലീസ് പറഞ്ഞു. വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സിയെ തൃപ്തി സമീപിച്ചെങ്കിലും പ്രതിഷേധക്കാർ വാഹനം തല്ലിത്തകർക്കുമെന്നു ചൂണ്ടിക്കാട്ടി അവർ പിന്മാറി. തുടർന്ന് ഓണ്ലൈൻ ടാക്സി വിളിച്ചുവരുത്തിയെങ്കിലും ടെർമിനലിനു മുന്നിൽ പ്രതിഷേധക്കാർ ഡ്രൈവറെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു.
താമസിക്കാൻ സുരക്ഷിതമായ സൗകര്യം ഒരുക്കിത്തരണമെന്നു തൃപ്തി ആവശ്യപ്പെട്ടതിനെത്തുടർന്നു പോലീസ് ചില ഹോട്ടലുകളുമായി ബന്ധപ്പെട്ടെങ്കിലും ആരും മുറി നൽകാൻ തയാറായില്ല. കാർഗോ കോംപ്ലക്സ് വഴി തൃപ്തിയെ പുറത്തെത്തിക്കാനുള്ള പോലീസിന്റെ ശ്രമവും പ്രതിഷേധക്കാർ തടഞ്ഞു. അതിനിടെ ഹൈക്കോടതിയെ സമീപിച്ചു സംരക്ഷണം നേടാനുള്ള ശ്രമവും തൃപ്തി നടത്തി.
തന്റെ ജീവനു ഭീഷണിയുണ്ടെന്നും ശബരിമലയിലേക്കു പോകാൻ പോലീസ് സുരക്ഷ അനുവദിക്കണമെന്നും അഭിഭാഷക സുഹൃത്തുക്കൾ മുഖേന കോടതിയിൽ ആവശ്യപ്പെടാനായിരുന്നു നീക്കം. അപേക്ഷ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞതിനാൽ ആ ശ്രമവും പാളി. മടങ്ങിപ്പോകുകയല്ലാതെ മറ്റു മാർഗമൊന്നും അവർക്കു മുന്നിലുണ്ടായിരുന്നില്ല. ഇക്കാര്യം വൈകുന്നേരം 5.45ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി രവീന്ദ്രനാഥിനെ തൃപ്തി അറിയിച്ചു.
സംഘർഷ സാഹചര്യം പരമാവധി ഒഴിവാക്കാനുള്ള ശ്രമമായിരുന്നു ആദ്യം മുതൽ പോലീസ് സ്വീകരിച്ചത്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ തത്കാലം മടങ്ങിപ്പോകണമെന്നും പോലീസ് തൃപ്തിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാരെ ഭയന്നല്ല മടങ്ങുന്നതെന്നും ഈ മണ്ഡലകാലത്തുതന്നെ ശബരിമല ദർശനത്തിനു തിരികെയെത്തുമെന്നും പറഞ്ഞാണു തൃപ്തി ദേശായിയും സംഘവും മടങ്ങിയത്.
തൃപ്തിക്കു പുറത്തിറങ്ങാൻ കഴിയാത്തവിധം ആഭ്യന്തര ടെർമിനലിന്റെ ആഗമന കവാടത്തിനു മുന്നിൽ പ്രതിഷേധക്കാർ നാമജപ പ്രാർഥനകളുമായി തടിച്ചുകൂടുകയായിരുന്നു. അൻപതോളം പേരാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് ഇവരുടെ എണ്ണം വർധിക്കുകയും സംഘർഷാവസ്ഥ രൂപപ്പെടുകയും ചെയ്തു. പുറത്തെ പ്രതിഷേധം ബോധ്യപ്പെടുത്തി തൃപ്തിയെ മടക്കി അയയ്ക്കാൻ പോലീസ് ശ്രമിച്ചെങ്കിലും എത്ര ദിവസം നിൽക്കേണ്ടി വന്നാലും ശബരിമല കയറാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു അവർ.
അതോടെ സ്വന്തംനിലയിൽ താമസവും വാഹനസൗകര്യവും ഏർപ്പെടുത്തിയാൽ ശബരിമലയിൽ എത്തിക്കാമെന്നു പോലീസ് പറഞ്ഞു. വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സിയെ തൃപ്തി സമീപിച്ചെങ്കിലും പ്രതിഷേധക്കാർ വാഹനം തല്ലിത്തകർക്കുമെന്നു ചൂണ്ടിക്കാട്ടി അവർ പിന്മാറി. തുടർന്ന് ഓണ്ലൈൻ ടാക്സി വിളിച്ചുവരുത്തിയെങ്കിലും ടെർമിനലിനു മുന്നിൽ പ്രതിഷേധക്കാർ ഡ്രൈവറെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു.
താമസിക്കാൻ സുരക്ഷിതമായ സൗകര്യം ഒരുക്കിത്തരണമെന്നു തൃപ്തി ആവശ്യപ്പെട്ടതിനെത്തുടർന്നു പോലീസ് ചില ഹോട്ടലുകളുമായി ബന്ധപ്പെട്ടെങ്കിലും ആരും മുറി നൽകാൻ തയാറായില്ല. കാർഗോ കോംപ്ലക്സ് വഴി തൃപ്തിയെ പുറത്തെത്തിക്കാനുള്ള പോലീസിന്റെ ശ്രമവും പ്രതിഷേധക്കാർ തടഞ്ഞു. അതിനിടെ ഹൈക്കോടതിയെ സമീപിച്ചു സംരക്ഷണം നേടാനുള്ള ശ്രമവും തൃപ്തി നടത്തി.
തന്റെ ജീവനു ഭീഷണിയുണ്ടെന്നും ശബരിമലയിലേക്കു പോകാൻ പോലീസ് സുരക്ഷ അനുവദിക്കണമെന്നും അഭിഭാഷക സുഹൃത്തുക്കൾ മുഖേന കോടതിയിൽ ആവശ്യപ്പെടാനായിരുന്നു നീക്കം. അപേക്ഷ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞതിനാൽ ആ ശ്രമവും പാളി. മടങ്ങിപ്പോകുകയല്ലാതെ മറ്റു മാർഗമൊന്നും അവർക്കു മുന്നിലുണ്ടായിരുന്നില്ല. ഇക്കാര്യം വൈകുന്നേരം 5.45ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി രവീന്ദ്രനാഥിനെ തൃപ്തി അറിയിച്ചു.
സംഘർഷ സാഹചര്യം പരമാവധി ഒഴിവാക്കാനുള്ള ശ്രമമായിരുന്നു ആദ്യം മുതൽ പോലീസ് സ്വീകരിച്ചത്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ തത്കാലം മടങ്ങിപ്പോകണമെന്നും പോലീസ് തൃപ്തിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാരെ ഭയന്നല്ല മടങ്ങുന്നതെന്നും ഈ മണ്ഡലകാലത്തുതന്നെ ശബരിമല ദർശനത്തിനു തിരികെയെത്തുമെന്നും പറഞ്ഞാണു തൃപ്തി ദേശായിയും സംഘവും മടങ്ങിയത്.