തിരുവനന്തപുരം: ലക്ഷക്കണക്കിനു തീർഥാടകർ എത്തിച്ചേരുന്ന ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതു സമാധാനപരമായി ദർശനം നടത്താനുള്ള സൗകര്യം ഒരുക്കാനാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സമാധാനപരമായ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ഇത്തരം ക്രമീകരണങ്ങളുമായി ജനം സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ സംഘർഷം ഉണ്ടാക്കാനും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്താകമാനം കലാപങ്ങൾ സൃഷ്ടിക്കാനും ചിലർക്കു താത്പര്യമുണ്ടാകാം. ഇത്തരം താത്പര്യക്കാരുടെ കൈകളിൽ കേരള ജനത പെട്ടുപോകരുത്. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുത്. നവമാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ച് ജനജീവിതത്തെ അസ്വസ്ഥമാക്കുന്നതിനുള്ള ഇടപെടലുകളും ചിലരുടെ ഭാഗത്തുനിന്ന് ഉയർന്നുവരുന്നുണ്ട്.
ഭക്തർക്കു സമാധാനപരമായി അയ്യപ്പ ദർശനം നടത്തി മടങ്ങിപ്പോകുന്നതിനുള്ള നടപടികളാണ് ശബരിമലയിൽ സ്വീകരിക്കുന്നത്. അത്തരം നടപടികളുമായി എല്ലാവരും സഹകരിക്കണം.
ശബരിമലയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് തുലാമാസ പൂജയുടെയും ചിത്തിര ആട്ടവിളക്കിന്റെയും വേളയിലുമുണ്ടായത്. ശബരിമലയെ അക്രമത്തിന്റെയും കലാപത്തിന്റെയും പ്രതിഷേധങ്ങളുടെയും കേന്ദ്രമായി ഒരു കാരണവശാലും മാറ്റാൻ അനുവദിച്ചുകൂടാ- മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
സമാധാനപരമായ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ഇത്തരം ക്രമീകരണങ്ങളുമായി ജനം സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ സംഘർഷം ഉണ്ടാക്കാനും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്താകമാനം കലാപങ്ങൾ സൃഷ്ടിക്കാനും ചിലർക്കു താത്പര്യമുണ്ടാകാം. ഇത്തരം താത്പര്യക്കാരുടെ കൈകളിൽ കേരള ജനത പെട്ടുപോകരുത്. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുത്. നവമാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ച് ജനജീവിതത്തെ അസ്വസ്ഥമാക്കുന്നതിനുള്ള ഇടപെടലുകളും ചിലരുടെ ഭാഗത്തുനിന്ന് ഉയർന്നുവരുന്നുണ്ട്.
ഭക്തർക്കു സമാധാനപരമായി അയ്യപ്പ ദർശനം നടത്തി മടങ്ങിപ്പോകുന്നതിനുള്ള നടപടികളാണ് ശബരിമലയിൽ സ്വീകരിക്കുന്നത്. അത്തരം നടപടികളുമായി എല്ലാവരും സഹകരിക്കണം.
ശബരിമലയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് തുലാമാസ പൂജയുടെയും ചിത്തിര ആട്ടവിളക്കിന്റെയും വേളയിലുമുണ്ടായത്. ശബരിമലയെ അക്രമത്തിന്റെയും കലാപത്തിന്റെയും പ്രതിഷേധങ്ങളുടെയും കേന്ദ്രമായി ഒരു കാരണവശാലും മാറ്റാൻ അനുവദിച്ചുകൂടാ- മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.