തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയിൽ സാവകാശ ഹർജിയുമായി സമീപിക്കുന്പോൾ സുപ്രീംകോടതിയുടെ വിമർശനാത്മക ചോദ്യങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇവയെ നേരിടാൻ എല്ലാ കരുതൽ നടപടികളും സ്വീകരിക്കണമെന്നു നിയമോപദേശം.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നിട്ടു രണ്ടു മാസത്തോട് അടുക്കുമ്പോൾ, ഇത്രകാലം സർക്കാർ ഉറങ്ങുകയായിരുന്നോ എന്ന കോടതിയുടെ ചോദ്യം മറികടക്കാനുള്ള രേഖകളും തെളിവുകളും ശേഖരിക്കണമെന്നാണു തിരുവിതാംകൂർ ദേവസ്വം ബോർഡിനു നിയമ വിദഗ്ധർ നൽകിയ നിർദേശം.
ഇതിന്റെ ഭാഗമായി വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോഴുള്ള ക്രമസമാധാന പ്രശ്നങ്ങളും പ്രളയം തകർത്ത പമ്പയുടെ ഇപ്പോഴത്തെ അവസ്ഥയുടെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും അടക്കമുള്ള മുഴുവൻ തെളിവുകളും രേഖകളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹാജരാക്കും. പ്രളയ ദുരന്തത്തിൽ പൂർണമായി തകർന്ന പമ്പയുടെ നിർമാണ പ്രവർത്തനങ്ങൾ മണ്ഡല കാലത്തിനു മുൻപു പൂർത്തിയാക്കാമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മണ്ഡല കാലത്തിനു മുമ്പു പുരുഷ തീർഥാടകരുടെ അടിസ്ഥാന സൗകര്യം പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ 550 ലേറെ യുവതികളാണു ശബരിമല ദർശനത്തിന് ഓണ്ലൈനിൽ ബുക്ക് ചെയ്തിട്ടുള്ളത്. യുവതികൾക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കാനും കഴിഞ്ഞിട്ടില്ല. ഇതിനാൽ ഈ മണ്ഡല - മകര വിളക്കു കാലത്തു കൂടി സാവകാശം നൽകണമെന്നാണു ദേവസ്വം ബോർഡ് ഹർജിയിൽ അഭ്യർഥിക്കുക.
എന്നാൽ, വിധി വന്ന ഘട്ടത്തിൽ പ്രളയ ദുരന്തത്തിന്റെ കാര്യങ്ങൾ വിശദീകരിച്ചു സാവകാശം തേടിയിരുന്നെങ്കിൽ ഇത്തരം നിയമ പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നുവെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സുപ്രീംകോടതി വിധി നടപ്പാക്കാൻ തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ട വിശേഷത്തിനും പോലീസ് ശ്രമിച്ചെങ്കിലും നടക്കാത്തതും കടുത്ത പ്രതിഷേധത്തെ തുടർന്നു പൂർത്തിയാക്കാൻ കഴിയാത്തതും അറിയിക്കും. ക്രമസമാധാന പ്രശ്നത്തെ തുടർന്നു കുട്ടികൾ അടക്കമുള്ള തീർഥാടകർ ദിവസങ്ങളോളം ദർശനത്തിനായി കാത്തിരിക്കേണ്ട അവസ്ഥ വരും. അതു തീർഥാടകരുടെ മൗലികാവകാശം ലംഘിക്കുന്ന നടപടികളാകുമെന്നും കോടതിയെ ബോധ്യപ്പെടുത്തും. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതു ഭക്തർക്ക് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു.
കാനനപാത വഴി പ്രതിഷേധക്കാരും അക്രമികളും നുഴഞ്ഞു കയറുന്നതു പൂർണമായി തടഞ്ഞാൽ മാത്രമേ ഇവിടെ ക്രമസമാധാന പ്രശ്നങ്ങളില്ലാതെ കോടതി വിധി നടപ്പാക്കാൻ കഴിയൂ. വനമേഖലയിൽ പൂർണ സുരക്ഷാ നടപടികൾ ഒരുക്കാൻ സമയം വേണ്ടിവരും. ചിത്തിര ആട്ട വിളക്കിനു കടുത്ത സുരക്ഷ ഒരുക്കിയപ്പോഴും ആയിരക്കണക്കിനു പ്രതിഷേധക്കാർ കാനനപാത വഴി നുഴഞ്ഞു കയറിയതും ചൂണ്ടിക്കാട്ടും. വിധി നടപ്പാക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ ആയിരക്കണക്കിനു പേർക്കെതിരേയാണു കേസെടുക്കേണ്ടി വന്നത്. ഇതിനാൽ പുനഃപരിശോധനാ ഹർജി കേൾക്കാൻ ജനുവരി 22 വരെ നീട്ടി വച്ച സാഹചര്യത്തിൽ ഇതുവരെ വിധി നടപ്പാക്കാൻ സാവകാശം നൽകണമെന്നാണു ദേവസ്വം ബോർഡിന്റെ നിലപാട്.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നിട്ടു രണ്ടു മാസത്തോട് അടുക്കുമ്പോൾ, ഇത്രകാലം സർക്കാർ ഉറങ്ങുകയായിരുന്നോ എന്ന കോടതിയുടെ ചോദ്യം മറികടക്കാനുള്ള രേഖകളും തെളിവുകളും ശേഖരിക്കണമെന്നാണു തിരുവിതാംകൂർ ദേവസ്വം ബോർഡിനു നിയമ വിദഗ്ധർ നൽകിയ നിർദേശം.
ഇതിന്റെ ഭാഗമായി വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോഴുള്ള ക്രമസമാധാന പ്രശ്നങ്ങളും പ്രളയം തകർത്ത പമ്പയുടെ ഇപ്പോഴത്തെ അവസ്ഥയുടെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും അടക്കമുള്ള മുഴുവൻ തെളിവുകളും രേഖകളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹാജരാക്കും. പ്രളയ ദുരന്തത്തിൽ പൂർണമായി തകർന്ന പമ്പയുടെ നിർമാണ പ്രവർത്തനങ്ങൾ മണ്ഡല കാലത്തിനു മുൻപു പൂർത്തിയാക്കാമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മണ്ഡല കാലത്തിനു മുമ്പു പുരുഷ തീർഥാടകരുടെ അടിസ്ഥാന സൗകര്യം പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ 550 ലേറെ യുവതികളാണു ശബരിമല ദർശനത്തിന് ഓണ്ലൈനിൽ ബുക്ക് ചെയ്തിട്ടുള്ളത്. യുവതികൾക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കാനും കഴിഞ്ഞിട്ടില്ല. ഇതിനാൽ ഈ മണ്ഡല - മകര വിളക്കു കാലത്തു കൂടി സാവകാശം നൽകണമെന്നാണു ദേവസ്വം ബോർഡ് ഹർജിയിൽ അഭ്യർഥിക്കുക.
എന്നാൽ, വിധി വന്ന ഘട്ടത്തിൽ പ്രളയ ദുരന്തത്തിന്റെ കാര്യങ്ങൾ വിശദീകരിച്ചു സാവകാശം തേടിയിരുന്നെങ്കിൽ ഇത്തരം നിയമ പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നുവെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സുപ്രീംകോടതി വിധി നടപ്പാക്കാൻ തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ട വിശേഷത്തിനും പോലീസ് ശ്രമിച്ചെങ്കിലും നടക്കാത്തതും കടുത്ത പ്രതിഷേധത്തെ തുടർന്നു പൂർത്തിയാക്കാൻ കഴിയാത്തതും അറിയിക്കും. ക്രമസമാധാന പ്രശ്നത്തെ തുടർന്നു കുട്ടികൾ അടക്കമുള്ള തീർഥാടകർ ദിവസങ്ങളോളം ദർശനത്തിനായി കാത്തിരിക്കേണ്ട അവസ്ഥ വരും. അതു തീർഥാടകരുടെ മൗലികാവകാശം ലംഘിക്കുന്ന നടപടികളാകുമെന്നും കോടതിയെ ബോധ്യപ്പെടുത്തും. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതു ഭക്തർക്ക് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു.
കാനനപാത വഴി പ്രതിഷേധക്കാരും അക്രമികളും നുഴഞ്ഞു കയറുന്നതു പൂർണമായി തടഞ്ഞാൽ മാത്രമേ ഇവിടെ ക്രമസമാധാന പ്രശ്നങ്ങളില്ലാതെ കോടതി വിധി നടപ്പാക്കാൻ കഴിയൂ. വനമേഖലയിൽ പൂർണ സുരക്ഷാ നടപടികൾ ഒരുക്കാൻ സമയം വേണ്ടിവരും. ചിത്തിര ആട്ട വിളക്കിനു കടുത്ത സുരക്ഷ ഒരുക്കിയപ്പോഴും ആയിരക്കണക്കിനു പ്രതിഷേധക്കാർ കാനനപാത വഴി നുഴഞ്ഞു കയറിയതും ചൂണ്ടിക്കാട്ടും. വിധി നടപ്പാക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ ആയിരക്കണക്കിനു പേർക്കെതിരേയാണു കേസെടുക്കേണ്ടി വന്നത്. ഇതിനാൽ പുനഃപരിശോധനാ ഹർജി കേൾക്കാൻ ജനുവരി 22 വരെ നീട്ടി വച്ച സാഹചര്യത്തിൽ ഇതുവരെ വിധി നടപ്പാക്കാൻ സാവകാശം നൽകണമെന്നാണു ദേവസ്വം ബോർഡിന്റെ നിലപാട്.