കൊച്ചി: ശബരിമല യുവതീപ്രവേശനം, പിറവം പള്ളിക്കേസ് എന്നിവയിലെ സുപ്രീം കോടതി വിധികൾ വ്യത്യസ്ത സ്വഭാവത്തിലുള്ളതാണെന്നു ഹൈക്കോടതി. ശബരിമലയിലെ വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ പിറവം പള്ളിക്കേസിലെ വിധി നടപ്പാക്കാതെ ഒത്തുതീർപ്പ് ചർച്ച നടത്തുന്നതു വിവേചനമാണെന്നു ചൂണ്ടിക്കാട്ടി കിരണ് കുമാർ നൽകിയ ഹർജി പരിഗണിച്ചാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു സമുദായത്തിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണു പിറവം പള്ളിക്കേസെന്നു കോടതി പറഞ്ഞു. ഇതിൽ സർക്കാർ കക്ഷിയല്ല. ക്രമസമാധാനപാലന ഉത്തരവാദിത്വമാണു സർക്കാരിനുള്ളത്. പക്ഷേ, ശബരിമലക്കേസിൽ സർക്കാർ കക്ഷിയാണെന്നും രണ്ടു കേസുകളും തമ്മിൽ താരതമ്യം ചെയ്യുന്നതു തെറ്റാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പള്ളിക്കേസിൽ ക്രമസമാധാന പ്രശ്നമുണ്ടെന്നും ചർച്ചകൾക്കു ശ്രമിക്കുകയാണെന്നുമാണു സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞതെന്നും ശബരിമലക്കേസിൽ സമാധാന ചർച്ചയ്ക്കു മുതിരാതെ വിധി നടപ്പാക്കാനാണു ശ്രമിക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു.
കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ഹർജിക്കാരന്റെ ശ്രമം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പായില്ലെങ്കിൽ സുപ്രീം കോടതിയെയാണു ഹർജിക്കാരൻ സമീപിക്കേണ്ടത്. കോടതിയലക്ഷ്യത്തിന് അവിടെ ഹർജി നൽകാനാവുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഒരു സമുദായത്തിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണു പിറവം പള്ളിക്കേസെന്നു കോടതി പറഞ്ഞു. ഇതിൽ സർക്കാർ കക്ഷിയല്ല. ക്രമസമാധാനപാലന ഉത്തരവാദിത്വമാണു സർക്കാരിനുള്ളത്. പക്ഷേ, ശബരിമലക്കേസിൽ സർക്കാർ കക്ഷിയാണെന്നും രണ്ടു കേസുകളും തമ്മിൽ താരതമ്യം ചെയ്യുന്നതു തെറ്റാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പള്ളിക്കേസിൽ ക്രമസമാധാന പ്രശ്നമുണ്ടെന്നും ചർച്ചകൾക്കു ശ്രമിക്കുകയാണെന്നുമാണു സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞതെന്നും ശബരിമലക്കേസിൽ സമാധാന ചർച്ചയ്ക്കു മുതിരാതെ വിധി നടപ്പാക്കാനാണു ശ്രമിക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു.
കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ഹർജിക്കാരന്റെ ശ്രമം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പായില്ലെങ്കിൽ സുപ്രീം കോടതിയെയാണു ഹർജിക്കാരൻ സമീപിക്കേണ്ടത്. കോടതിയലക്ഷ്യത്തിന് അവിടെ ഹർജി നൽകാനാവുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.