കോട്ടയം: ഇന്ത്യയെ കാർഷിക ദുരന്തത്തിലേക്കു നയിക്കുന്ന മേഖലാ സമഗ്ര സാന്പത്തിക ഉടന്പടി ഒപ്പിടാനുള്ള നീക്കത്തിൽനിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്നു കേരള കോണ്ഗ്രസ് -എം.
ചരൽകുന്നിൽ രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന ക്യാന്പിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ആസിയാൻ കരാറിനെക്കാൾ അപകടം പതിയിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറാണിത്. പാർലമെന്റിനെ മറികടന്ന് ഈ കരാറിൽ ഒപ്പിടാനുള്ള അവസാനഘട്ട നീക്കത്തിലാണു കേന്ദ്ര സർക്കാർ. കാർഷിക വ്യാവസായിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ തീരുവ രഹിത ഇറക്കുമതി ഉറപ്പാക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. ഇപ്പോൾത്തന്നെ കടുത്ത പ്രതിസന്ധിയെ നേരിടുന്ന ഇന്ത്യയുടെ കാർഷിക മേഖലയ്ക്കു തീരാദുരിതം സമ്മാനിക്കുന്നതായിരിക്കും ഈ കരാർ.
തീരുവ ഇല്ലാതെ ഏത് ഉത്പന്നവും ഇറക്കുമതി ചെയ്യാവുന്ന സ്ഥിതി വരുന്നതോടെ ഇന്ത്യയുടെ കാർഷിക വ്യവസായിക മേഖല തകർന്നു തരിപ്പണമാകും. മറ്റു കരാറുകളിൽനിന്നു വ്യത്യസ്തമായി സേവന മേഖലയും ഉത്പാദന മേഖലയും ഉദാകരിക്കാനും ഈ കരാർ വഴിയൊരുക്കം. അപകടകരമായ ആപത്തുകൾ ഒളിഞ്ഞിരിക്കുന്ന ഈ കരാറിലൂടെ ഇന്ത്യൻ കർഷകനു ചിതയൊരുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ആസിയാൻ രാജ്യങ്ങളെ കൂടാതെ ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾക്കൊപ്പം ചൈനയും ഈ കരാറിന്റെ ഭാഗമാണ്. കടുത്ത കർഷക ദ്രോഹമായ ഈ കരാർ ഒപ്പിടാനുള്ള നീക്കത്തിനെതിരേ മറ്റു കർഷക സംഘടനകളുമായി ചേർന്ന് യോജിച്ച പ്രക്ഷോഭം ഉയർത്തി കൊണ്ടുവരാനും ക്യാന്പ് തീരുമാനിച്ചു.ജോസ് കെ. മാണി അവതരിപ്പിച്ച മിഷൻ 2030 സംഘടനാ രേഖയെ അടിസ്ഥാനപ്പെടുത്തി നടന്ന ചർച്ചയിൽ വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
പാർട്ടിയുടെ ബഹുജന സ്വാധീനം വർധിപ്പിക്കാനായി പോഷക സംഘടനകളുടെ പ്രവർത്തന മാർഗരേഖ ക്യാന്പ് അംഗീകരിച്ചു. പുതുതായി 26 ബഹുജന സംഘടനകൾക്കും പാർട്ടി സെല്ലുകൾക്കും രൂപം നൽകാനും തീരുമാനിച്ചു.കെ.എം.മാണി, പി.ജെ ജോസഫ്, സി.എഫ് തോമസ്, ജോസ് കെ.മാണി, ജോയി ഏബ്രാഹം, മോൻസ് ജോസഫ്, ഡോ.എൻ. ജയരാജ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് ക്യാന്പ് നടപടി നിയന്ത്രിച്ചത്.
ചരൽകുന്നിൽ രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന ക്യാന്പിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ആസിയാൻ കരാറിനെക്കാൾ അപകടം പതിയിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറാണിത്. പാർലമെന്റിനെ മറികടന്ന് ഈ കരാറിൽ ഒപ്പിടാനുള്ള അവസാനഘട്ട നീക്കത്തിലാണു കേന്ദ്ര സർക്കാർ. കാർഷിക വ്യാവസായിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ തീരുവ രഹിത ഇറക്കുമതി ഉറപ്പാക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. ഇപ്പോൾത്തന്നെ കടുത്ത പ്രതിസന്ധിയെ നേരിടുന്ന ഇന്ത്യയുടെ കാർഷിക മേഖലയ്ക്കു തീരാദുരിതം സമ്മാനിക്കുന്നതായിരിക്കും ഈ കരാർ.
തീരുവ ഇല്ലാതെ ഏത് ഉത്പന്നവും ഇറക്കുമതി ചെയ്യാവുന്ന സ്ഥിതി വരുന്നതോടെ ഇന്ത്യയുടെ കാർഷിക വ്യവസായിക മേഖല തകർന്നു തരിപ്പണമാകും. മറ്റു കരാറുകളിൽനിന്നു വ്യത്യസ്തമായി സേവന മേഖലയും ഉത്പാദന മേഖലയും ഉദാകരിക്കാനും ഈ കരാർ വഴിയൊരുക്കം. അപകടകരമായ ആപത്തുകൾ ഒളിഞ്ഞിരിക്കുന്ന ഈ കരാറിലൂടെ ഇന്ത്യൻ കർഷകനു ചിതയൊരുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ആസിയാൻ രാജ്യങ്ങളെ കൂടാതെ ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾക്കൊപ്പം ചൈനയും ഈ കരാറിന്റെ ഭാഗമാണ്. കടുത്ത കർഷക ദ്രോഹമായ ഈ കരാർ ഒപ്പിടാനുള്ള നീക്കത്തിനെതിരേ മറ്റു കർഷക സംഘടനകളുമായി ചേർന്ന് യോജിച്ച പ്രക്ഷോഭം ഉയർത്തി കൊണ്ടുവരാനും ക്യാന്പ് തീരുമാനിച്ചു.ജോസ് കെ. മാണി അവതരിപ്പിച്ച മിഷൻ 2030 സംഘടനാ രേഖയെ അടിസ്ഥാനപ്പെടുത്തി നടന്ന ചർച്ചയിൽ വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
പാർട്ടിയുടെ ബഹുജന സ്വാധീനം വർധിപ്പിക്കാനായി പോഷക സംഘടനകളുടെ പ്രവർത്തന മാർഗരേഖ ക്യാന്പ് അംഗീകരിച്ചു. പുതുതായി 26 ബഹുജന സംഘടനകൾക്കും പാർട്ടി സെല്ലുകൾക്കും രൂപം നൽകാനും തീരുമാനിച്ചു.കെ.എം.മാണി, പി.ജെ ജോസഫ്, സി.എഫ് തോമസ്, ജോസ് കെ.മാണി, ജോയി ഏബ്രാഹം, മോൻസ് ജോസഫ്, ഡോ.എൻ. ജയരാജ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് ക്യാന്പ് നടപടി നിയന്ത്രിച്ചത്.