ആലപ്പുഴ: ഒരു ഡിജിറ്റൽ ഫോട്ടോയിൽനിന്നു പോലും ഫോറസ്റ്റ് പ്ലാന്റേഷനുകളുടെ ഉത്പാദനക്ഷമത അറിയാമെന്ന കണ്ടെത്തലിനു ഡോ. കണ്ണൻ വാര്യർക്കു പേറ്റന്റ്. വനമേഖലയിൽ ഇതുവരെ ആകെ 17പേറ്റന്റുകളാണ് ഉള്ളത്. ഈ കണ്ടെത്തൽ മേഖലയിൽ സുപ്രധാന വഴിത്തിരിവ് ഉണ്ടാക്കുന്നതാണ്.
മൊബൈൽ ഫോണ് കൊണ്ടുപോലും ഒരു ഫോട്ടോ എടുത്തു നൽകിയാൽ അതിൽനിന്ന് ഉത്പാദന ക്ഷമത എത്രയെന്നു പറയാനാകും. തേക്ക് അടക്കമുള്ളവയിലും കണ്ടെത്താം. കോയന്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിംഗിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആണ് കണ്ണൻ വാരിയർ.
കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽനിന്നു ബിഎസ്സി, എംഎസ്സി ഫോറസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയിട്ടുള്ള ഇദ്ദേഹം മികച്ച ഒരു കലാകാരനും കൂടിയാണ്. അഞ്ചു വർഷം കേരള അഗ്രി. യൂണിവേഴ്സിറ്റി കലാപ്രതിഭയുമായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഇദ്ദേഹം റിട്ടയേഡ് പ്രഫ. എൻ.എം.സി. വാര്യരുടെ മകനാണ്. ഭാര്യ: ഡോ. രേഖ വാര്യർ(പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഐഎഫ്ജിടിബി), മക്കൾ: അമൃത്, അനിരുദ്ധ്.
മൊബൈൽ ഫോണ് കൊണ്ടുപോലും ഒരു ഫോട്ടോ എടുത്തു നൽകിയാൽ അതിൽനിന്ന് ഉത്പാദന ക്ഷമത എത്രയെന്നു പറയാനാകും. തേക്ക് അടക്കമുള്ളവയിലും കണ്ടെത്താം. കോയന്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിംഗിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആണ് കണ്ണൻ വാരിയർ.
കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽനിന്നു ബിഎസ്സി, എംഎസ്സി ഫോറസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയിട്ടുള്ള ഇദ്ദേഹം മികച്ച ഒരു കലാകാരനും കൂടിയാണ്. അഞ്ചു വർഷം കേരള അഗ്രി. യൂണിവേഴ്സിറ്റി കലാപ്രതിഭയുമായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഇദ്ദേഹം റിട്ടയേഡ് പ്രഫ. എൻ.എം.സി. വാര്യരുടെ മകനാണ്. ഭാര്യ: ഡോ. രേഖ വാര്യർ(പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഐഎഫ്ജിടിബി), മക്കൾ: അമൃത്, അനിരുദ്ധ്.