തിരുവനന്തപുരം: സർക്കാരിന്റെ അനാവശ്യ നിയന്ത്രണങ്ങൾ ശബരിമല ദർശനം അസാധ്യമാക്കി മാറ്റിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതീപ്രവേശനത്തിനു സർക്കാർ കാട്ടുന്ന ആവേശം ശബരിമലയിൽ ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ കാട്ടാത്തതെന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സാധാരണ സന്നിധാനത്ത് വൈകിട്ട് മലകയറി എത്തുന്ന ഭക്തന്മാർ രാവിലെ നെയ്യഭിഷേകം കഴിച്ചാണ് മലഇറങ്ങാറുള്ളത്. ഇത്തവണ അതിനുള്ള സൗകര്യമില്ല. നെയ്യഭിഷേകം നടത്താൻ കഴിയാതിരിക്കുന്നത് ഭക്തജനങ്ങൾക്ക് സങ്കല്പിക്കാൻ കഴിയാത്ത കാര്യമാണ്. അത് തടയുന്നത് ശരിയല്ല.
തീർത്ഥാടനം ഭംഗിയായി നടത്താൻ ആവശ്യമായ ഒരുക്കങ്ങൾ നടത്താൻ കഴിയാതെ പോയത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വീഴ്ചയാണ്. നിലയ്ക്കലിലും പന്പയിലും സന്നിധാനത്തും ഭക്തജനങ്ങൾക്ക് ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ഇതുവരെ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. കുടിക്കാൻ ശുദ്ധജലം കിട്ടാൻ സംവിധാനമില്ല. ആശുപത്രിയില്ല. ശുചിമുറികളില്ല. സ്നാനഘട്ടങ്ങളില്ല. ഭക്ഷണത്തിന് സൗകര്യമില്ല. പ്രളയത്തിൽ വന്നു നിറഞ്ഞ മണൽ പോലും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിലയ്ക്കലിൽ തീർഥാടകർക്ക് വിരി വയ്ക്കാൻ സൗകര്യമില്ല. നിലയ്ക്കലിലും പന്പയിലും സന്നിധാനത്തും ഒരു തീർഥാടനം കഴിയുന്പോൾ തന്നെ അടുത്ത തീർഥാടനത്തിന് ഒരുക്കങ്ങൾ തുടങ്ങുന്നതാണ് പതിവ്. കാലാകാലങ്ങളായി എല്ലാ സർക്കാരുകളും ചെയ്യുന്നതാണത്. ഇത്തവണ പോലീസിനെ വിന്യസിക്കുന്നു എന്നല്ലാതെ ഭക്തന്മാർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.
ശബരിമലയിൽ ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. അതേ സമയം കുഴപ്പം ഉണ്ടാക്കാൻ വരുന്നവരെ നിയന്ത്രിക്കണം. കഴിഞ്ഞ തവണ നട തുറന്നപ്പോൾ പതിനെട്ടാംപടിയിൽ നിന്ന് നൃത്തം നടത്തിയവർക്കെതിരേ ഒരു നടപടിയും എടുത്തില്ല.
പ്രശ്നങ്ങൾ വഷളാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. അവർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. അതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയാണോ സർക്കാരിന്റെ കടമയെന്നു രമേശ് ചോദിച്ചു. ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സാവകാശ ഹർജി നൽകാൻ തീരുമാനിക്കുന്നതു നല്ല കാര്യമാണ്. തൃപ്തി ദേശായിക്ക് പത്തു വർഷമായി കോണ്ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സാധാരണ സന്നിധാനത്ത് വൈകിട്ട് മലകയറി എത്തുന്ന ഭക്തന്മാർ രാവിലെ നെയ്യഭിഷേകം കഴിച്ചാണ് മലഇറങ്ങാറുള്ളത്. ഇത്തവണ അതിനുള്ള സൗകര്യമില്ല. നെയ്യഭിഷേകം നടത്താൻ കഴിയാതിരിക്കുന്നത് ഭക്തജനങ്ങൾക്ക് സങ്കല്പിക്കാൻ കഴിയാത്ത കാര്യമാണ്. അത് തടയുന്നത് ശരിയല്ല.
തീർത്ഥാടനം ഭംഗിയായി നടത്താൻ ആവശ്യമായ ഒരുക്കങ്ങൾ നടത്താൻ കഴിയാതെ പോയത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വീഴ്ചയാണ്. നിലയ്ക്കലിലും പന്പയിലും സന്നിധാനത്തും ഭക്തജനങ്ങൾക്ക് ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ഇതുവരെ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. കുടിക്കാൻ ശുദ്ധജലം കിട്ടാൻ സംവിധാനമില്ല. ആശുപത്രിയില്ല. ശുചിമുറികളില്ല. സ്നാനഘട്ടങ്ങളില്ല. ഭക്ഷണത്തിന് സൗകര്യമില്ല. പ്രളയത്തിൽ വന്നു നിറഞ്ഞ മണൽ പോലും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിലയ്ക്കലിൽ തീർഥാടകർക്ക് വിരി വയ്ക്കാൻ സൗകര്യമില്ല. നിലയ്ക്കലിലും പന്പയിലും സന്നിധാനത്തും ഒരു തീർഥാടനം കഴിയുന്പോൾ തന്നെ അടുത്ത തീർഥാടനത്തിന് ഒരുക്കങ്ങൾ തുടങ്ങുന്നതാണ് പതിവ്. കാലാകാലങ്ങളായി എല്ലാ സർക്കാരുകളും ചെയ്യുന്നതാണത്. ഇത്തവണ പോലീസിനെ വിന്യസിക്കുന്നു എന്നല്ലാതെ ഭക്തന്മാർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.
ശബരിമലയിൽ ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. അതേ സമയം കുഴപ്പം ഉണ്ടാക്കാൻ വരുന്നവരെ നിയന്ത്രിക്കണം. കഴിഞ്ഞ തവണ നട തുറന്നപ്പോൾ പതിനെട്ടാംപടിയിൽ നിന്ന് നൃത്തം നടത്തിയവർക്കെതിരേ ഒരു നടപടിയും എടുത്തില്ല.
പ്രശ്നങ്ങൾ വഷളാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. അവർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. അതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയാണോ സർക്കാരിന്റെ കടമയെന്നു രമേശ് ചോദിച്ചു. ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സാവകാശ ഹർജി നൽകാൻ തീരുമാനിക്കുന്നതു നല്ല കാര്യമാണ്. തൃപ്തി ദേശായിക്ക് പത്തു വർഷമായി കോണ്ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.