കൊട്ടിയൂർ: വാണിയപ്പാറ തുടിമരം കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തിയത്.
ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ കൊക്കയിൽ വീണു പരിക്കേറ്റിരുന്നു. കാട്ടാനകളുടെ നിർത്താതെയുള്ള അലർച്ചകേട്ട് സംശയം തോന്നിയ നാട്ടുകാരാണ് കുട്ടിയാനയെ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയാനയെ പുറത്തെത്തിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആനയെ കൊട്ടിയൂർ റേഞ്ച് ഓഫീസർ ബിനു, ഡിഎഫ്ഒ സുനിൽ പാമടി, ഡെപ്യൂട്ടി റേഞ്ചർ ആനന്ദ്, ഇരിട്ടി സെക്ഷൻ ഓഫീസർ ജിജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സയ്ക്കായി കൊട്ടിയൂരിലെ കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. തുടർന്ന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയാനയെ പരിശോധിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും വൈകുന്നേരത്തോടെ ചരിയുകയായിരുന്നു.
ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ കൊക്കയിൽ വീണു പരിക്കേറ്റിരുന്നു. കാട്ടാനകളുടെ നിർത്താതെയുള്ള അലർച്ചകേട്ട് സംശയം തോന്നിയ നാട്ടുകാരാണ് കുട്ടിയാനയെ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയാനയെ പുറത്തെത്തിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആനയെ കൊട്ടിയൂർ റേഞ്ച് ഓഫീസർ ബിനു, ഡിഎഫ്ഒ സുനിൽ പാമടി, ഡെപ്യൂട്ടി റേഞ്ചർ ആനന്ദ്, ഇരിട്ടി സെക്ഷൻ ഓഫീസർ ജിജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സയ്ക്കായി കൊട്ടിയൂരിലെ കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. തുടർന്ന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയാനയെ പരിശോധിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും വൈകുന്നേരത്തോടെ ചരിയുകയായിരുന്നു.