ശബരിമല: രണ്ടുമാസം നീളുന്ന മണ്ഡല, മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരിമല അയ്യപ്പക്ഷേത്ര നട ഇന്നു തുറക്കും. ഇന്നു വൈകുന്നേരം അഞ്ചിനു മണ്ഡലകാല തീർഥാടനത്തിനു തുടക്കം കുറിച്ചു തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നന്പൂതിരി നട തുറക്കും.
നട തുറന്നശേഷം ഇരുമുടിക്കെട്ടുമായി ആദ്യം പതിനെട്ടാംപടി ചവിട്ടാൻ ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേൽശാന്തിമാരുണ്ടാകും. ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വി.എൻ. വാസുദേവൻ നന്പൂതിരിയുടെ സ്ഥാനാഭിഷേകം രാത്രി ഏഴോടെ സന്നിധാനത്തു നടക്കും. അവരോധ ചടങ്ങുകൾ പൂർത്തീകരിച്ചു തന്ത്രി കണ്ഠര് രാജീവര് വാസുദേവൻ നന്പൂതിരിയെ കൈപിടിച്ചു ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ഇതേത്തുടർന്ന് പുതിയ മാളികപ്പുറം മേൽശാന്തി എം.എൻ. നാരായണൻ നന്പൂതിരിയുടെ സ്ഥാനാഭിഷേകവും നടക്കും. ഇപ്പോഴത്തെ മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നന്പൂതിരി ഇന്നു രാത്രി നട അടച്ചു താക്കോൽ ദേവസ്വം മാനേജർക്കു കൈമാറും. ഇതോടെ പുറപ്പെടാശാന്തിയെന്ന നിലയിൽ കഴിഞ്ഞ ഒരുവർഷം സന്നിധാനത്തു താമസിച്ചു പൂജകൾ നിർവഹിച്ച മേൽശാന്തിക്കു മലയിറങ്ങാം. നിലവിലെ മാളികപ്പുറം മേൽശാന്തി അനീഷ് നന്പൂതിരിയുടെ കാലാവധിയും ഇന്ന് അവസാനിക്കും.
വൃശ്ചികപ്പുലരിയായ നാളെ പുലർച്ചെ പുതിയ മേൽശാന്തിമാരാണ് ശബരിമല ക്ഷേത്രത്തിലും മാളികപ്പുറത്തും നട തുറക്കുന്നത്. മണ്ഡലവ്രതാരംഭത്തിനു തുടക്കം കുറിച്ച് നാളെ തുറക്കുന്ന നട ഡിസംബർ 27നു മണ്ഡലപൂജ കഴിഞ്ഞാണ് അടയ്ക്കുന്നത്. ഡിസംബർ 30നു മകരവിളക്ക് മഹോത്സവത്തിനായി വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ചടങ്ങുകൾ പൂർത്തീകരിച്ച് ജനുവരി 20നു നട അടയ്ക്കും.
നട തുറന്നശേഷം ഇരുമുടിക്കെട്ടുമായി ആദ്യം പതിനെട്ടാംപടി ചവിട്ടാൻ ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേൽശാന്തിമാരുണ്ടാകും. ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വി.എൻ. വാസുദേവൻ നന്പൂതിരിയുടെ സ്ഥാനാഭിഷേകം രാത്രി ഏഴോടെ സന്നിധാനത്തു നടക്കും. അവരോധ ചടങ്ങുകൾ പൂർത്തീകരിച്ചു തന്ത്രി കണ്ഠര് രാജീവര് വാസുദേവൻ നന്പൂതിരിയെ കൈപിടിച്ചു ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ഇതേത്തുടർന്ന് പുതിയ മാളികപ്പുറം മേൽശാന്തി എം.എൻ. നാരായണൻ നന്പൂതിരിയുടെ സ്ഥാനാഭിഷേകവും നടക്കും. ഇപ്പോഴത്തെ മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നന്പൂതിരി ഇന്നു രാത്രി നട അടച്ചു താക്കോൽ ദേവസ്വം മാനേജർക്കു കൈമാറും. ഇതോടെ പുറപ്പെടാശാന്തിയെന്ന നിലയിൽ കഴിഞ്ഞ ഒരുവർഷം സന്നിധാനത്തു താമസിച്ചു പൂജകൾ നിർവഹിച്ച മേൽശാന്തിക്കു മലയിറങ്ങാം. നിലവിലെ മാളികപ്പുറം മേൽശാന്തി അനീഷ് നന്പൂതിരിയുടെ കാലാവധിയും ഇന്ന് അവസാനിക്കും.
വൃശ്ചികപ്പുലരിയായ നാളെ പുലർച്ചെ പുതിയ മേൽശാന്തിമാരാണ് ശബരിമല ക്ഷേത്രത്തിലും മാളികപ്പുറത്തും നട തുറക്കുന്നത്. മണ്ഡലവ്രതാരംഭത്തിനു തുടക്കം കുറിച്ച് നാളെ തുറക്കുന്ന നട ഡിസംബർ 27നു മണ്ഡലപൂജ കഴിഞ്ഞാണ് അടയ്ക്കുന്നത്. ഡിസംബർ 30നു മകരവിളക്ക് മഹോത്സവത്തിനായി വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ചടങ്ങുകൾ പൂർത്തീകരിച്ച് ജനുവരി 20നു നട അടയ്ക്കും.