കൊച്ചി: ശബരിമലയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള യുവമോർച്ച യോഗത്തിൽ നടത്തിയ വിവാദ പ്രസംഗത്തെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കുന്നതു സംസ്ഥാനത്തൊട്ടാകെ ക്രമസമാധാനപാലനത്തെ ഗുരുതരമായി ബാധിക്കുമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
നവംബർ നാലിനു കോഴിക്കോടു നടന്ന യോഗത്തിൽ നിയമലംഘനം നടത്താനും കലാപമുണ്ടാക്കാനും ആഹ്വാനം ചെയ്തെന്നാരോപിച്ചു തനിക്കെതിരേ കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ പി.എസ്. ശ്രീധരൻ പിള്ള നൽകിയ ഹർജിയിലാണു പോലീസ് ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകിയത്.
അഭിഭാഷകനും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റുമായ ശ്രീധരൻപിള്ള നടത്തിയ പ്രസംഗം ശബരിമല ദർശനത്തിനെത്തുന്ന ഭക്തരെ, പ്രത്യേകിച്ചു വനിതകളെ ഭയപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നു സർക്കാർ വ്യക്തമാക്കുന്നു.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഹർജിക്കാരൻ കുറ്റകൃത്യം ചെയ്തെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും നടക്കാവ് എസ്ഐ അഷറഫ് തെങ്ങലക്കണ്ടിയിൽ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
നവംബർ നാലിനു കോഴിക്കോടു നടന്ന യോഗത്തിൽ നിയമലംഘനം നടത്താനും കലാപമുണ്ടാക്കാനും ആഹ്വാനം ചെയ്തെന്നാരോപിച്ചു തനിക്കെതിരേ കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ പി.എസ്. ശ്രീധരൻ പിള്ള നൽകിയ ഹർജിയിലാണു പോലീസ് ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകിയത്.
അഭിഭാഷകനും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റുമായ ശ്രീധരൻപിള്ള നടത്തിയ പ്രസംഗം ശബരിമല ദർശനത്തിനെത്തുന്ന ഭക്തരെ, പ്രത്യേകിച്ചു വനിതകളെ ഭയപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നു സർക്കാർ വ്യക്തമാക്കുന്നു.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഹർജിക്കാരൻ കുറ്റകൃത്യം ചെയ്തെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും നടക്കാവ് എസ്ഐ അഷറഫ് തെങ്ങലക്കണ്ടിയിൽ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.