കണമല: ശബരിമലയിലേക്കു പരമ്പരാഗത കാനനപാത വഴി പോകാനെത്തിയ അന്പതോളം പേർ ഉൾപ്പടെയുള്ള സംഘത്തെ അഴുതാ നദിക്കരയിൽ വനപാലകർ തടഞ്ഞു. സംഭവത്തെച്ചൊല്ലി വാക്കേറ്റവും സംഘർഷവും നീണ്ടതോടെ ബിജെപി നേതാക്കൾ ഫോറസ്റ്റ് ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തി. ഒടുവിൽ ബിജെപി നേതാക്കൾ ബലമായി കുറെ തീർഥാടകരെ വനത്തിലേക്കു കടത്തിവിട്ടു. കുറെ പേർ മടങ്ങിപ്പോയി. ഇന്നലെ ഉച്ചയോടെയാണു സംഭവം.
തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നുമുള്ള തീർഥാടക സംഘങ്ങളാണു കാൽനടയായി എത്തിയത്. വനപാതയിൽ കടകൾ ആരംഭിച്ചിട്ടില്ലെന്നും ആനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ ധാരാളമാണെന്നും അറിയിച്ച വനപാലകർ തീർഥാടകരുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് തടഞ്ഞതെന്നു പമ്പ റേഞ്ച് ഓഫീസർ എം. അജീഷ് പറഞ്ഞു.എരുമേലി പോലീസും സ്ഥലത്തെത്തിയിരുന്നു.
തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നുമുള്ള തീർഥാടക സംഘങ്ങളാണു കാൽനടയായി എത്തിയത്. വനപാതയിൽ കടകൾ ആരംഭിച്ചിട്ടില്ലെന്നും ആനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ ധാരാളമാണെന്നും അറിയിച്ച വനപാലകർ തീർഥാടകരുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് തടഞ്ഞതെന്നു പമ്പ റേഞ്ച് ഓഫീസർ എം. അജീഷ് പറഞ്ഞു.എരുമേലി പോലീസും സ്ഥലത്തെത്തിയിരുന്നു.