ചോറ്റാനിക്കര: ശബരിമലയിലെ യുവതീ പ്രവേശന വിഷയം തന്റെ കർത്തവ്യനിർവഹണത്തിനു തടസമാകില്ലെന്നു നിയുക്ത ശബരിമല മേൽശാന്തി വരിക്കശേരി മന വി.എൻ. വാസുദേവൻ നന്പൂതിരി.
ഇന്നു വൈകുന്നേരം മേൽശാന്തിയായി ചുമതലയേൽക്കാനിരിക്കേ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. എല്ലാം നന്നായി വരണമെന്ന പ്രാർഥനയെ തനിക്കുള്ളൂ. ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാർഥിക്കുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു തനിക്കു പ്രത്യേക ആശങ്കകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ ഏഴോടെ ദർശനത്തിനെത്തിയ നിയുക്ത മേൽശാന്തിയെ ചോറ്റാനിക്കര ദേവസ്വം മാനേജർ ബിജു ആർ. പിള്ള പൊന്നാടയണിയിച്ചു സ്വീകരിച്ചു. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചശേഷമായിരുന്നു മടക്കം.
ഇന്നു വൈകുന്നേരം മേൽശാന്തിയായി ചുമതലയേൽക്കാനിരിക്കേ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. എല്ലാം നന്നായി വരണമെന്ന പ്രാർഥനയെ തനിക്കുള്ളൂ. ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാർഥിക്കുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു തനിക്കു പ്രത്യേക ആശങ്കകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ ഏഴോടെ ദർശനത്തിനെത്തിയ നിയുക്ത മേൽശാന്തിയെ ചോറ്റാനിക്കര ദേവസ്വം മാനേജർ ബിജു ആർ. പിള്ള പൊന്നാടയണിയിച്ചു സ്വീകരിച്ചു. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചശേഷമായിരുന്നു മടക്കം.