ഇരിട്ടി: ഉത്പാദനം തുടങ്ങിയ റബര്‍ മരങ്ങള്‍ വേഗത്തില്‍ ഉണക്കി നശിപ്പിക്കുന്ന വണ്ടിനെ കണ്ടെത്തി. സിറാംബിസിഡ് ഇനം വണ്ടുകളാണ് റബര്‍മരങ്ങളെ നശിപ്പിക്കുന്നത്.
കശുമാവിനെ നശിപ്പിക്കുന്ന കീടബാധകളെക്കുറിച്ചു നിരീക്ഷണം നടത്തി കൃഷിവകുപ്പിനു റിപ്പോർട്ട് നൽകിയ കണ്ണൂർ ജില്ലയിലെ ഇരിട്ടി മുടയിരഞ്ഞി ഒരപ്പാംകുഴിയിലെ ജോര്‍ജ് കിളിയന്തറയുടേതാണു പുതിയ കണ്ടെത്തൽ. ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യമുള്ള പച്ചമരങ്ങള് ദിവസങ്ങള്‍ക്കുള്ളില്‍ ഉണങ്ങിപ്പോകുന്ന പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാല കീട ശാസ്ത്ര ഗവേഷകന് ഡോ. ഗവാസ് രാകേഷിന്റെ സഹായത്തോടെയായിരുന്നു നിരീക്ഷണം.
പുഴുവില്‍ തുടങ്ങി ഒരിഞ്ച് നീളവും അര ഇഞ്ച് വീതിയുമുള്ള വണ്ടില് സമാപിക്കുന്നതാണ് ഇവയുടെ ജീവിതചക്രം. മുതിര്‍ന്ന വണ്ടുകള്‍ ഇലകളും തണ്ടുകളും കായ്ഫലങ്ങളും ഭക്ഷിക്കും. ഇവ പച്ച മരങ്ങളുടെ തായ്ത്തടിയില്‍ സുക്ഷിരങ്ങളുണ്ടാക്കി മുട്ടയിടും. ഇവ വിരിഞ്ഞ് ആദ്യഘട്ടത്തിലുള്ള പുഴുക്കള്‍ ദ്വാരങ്ങള്‍ വലുതാക്കി നാലിഞ്ചോളം ഉള്ളിലേക്കു പ്രവേശിക്കും. ഈ സമയങ്ങളില്‍ റബര്‍മരങ്ങളുടെ ചുവട്ടില്‍ പൗഡറിട്ട പോലെ പൊടി കാണുന്നതു മാത്രമാണു വണ്ടിന്റെ ഉപദ്രവം തുടങ്ങിയതിന്റെ സൂചന.
കുഞ്ഞു വണ്ടുകളായി സുഷിരങ്ങളില്നിന്നു പുറത്തുവരുന്നതിനിടയില്‍ മരങ്ങളിലെ ഇലകള്‍ പൊഴിഞ്ഞിട്ടുണ്ടാവും. ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ പാല് പെട്ടെന്നു കുറയും. സൂചി കൊണ്ട് റബര്‍മരത്തില്‍ കുത്തിയാലെന്ന പോലെ പാല് ഒഴുകി കട്ടപിടിച്ചിരിക്കുന്നതും കാണാം. മറ്റ് മൂന്നിനം വണ്ടുകള്കൂടി ഇതേസമയം റബര്‍ മരത്തില്‍ എത്തിയിട്ടുണ്ടാവും. മെഗാസില്ലേന്, പൗഡര്‍ പോസ്റ്റ് ബീറ്റില്‍സ്, വീവിള്സ് എന്നീ പേരുകളില്‍ അറിയപ്പെടുന്നവയാണിവ. ഇതോടെ പെട്ടെന്നുതന്നെ മരം പൂര്‍ണമായും ഉണങ്ങും. നൂറു കണക്കിനു റബര്‍ മരങ്ങളാണ് ഇരിട്ടി മേഖലയില്‍ ഇപ്രകാരം നശിച്ചിട്ടുള്ളത്. മുടയിരഞ്ഞിയിലെ ഒ.എം.ആന്റണിയുടെ 150 റബറുണ്ടായിരുന്ന തോട്ടത്തില്‍ 41 മരങ്ങളാണ് ഉണങ്ങിയത്.
പകരം കശുമാവ് നട്ടു. സിറാംബിസിഡ് വണ്ടുകള്‍ മാരകമായ അണുവാഹിനികളാണെന്നും സംശയിക്കുന്നു. ഇതിനെ പ്രതിരോധിക്കാനായി ശാശ്വതമായ പരിഹാര മാര്‍ഗം കണ്ടെത്തണമെന്നാവശ്യപ്പെട്ടു കൃഷിമന്ത്രിക്കും സണ്ണി ജോസഫ് എംഎല്‍എയ്ക്കും കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ക്കും പഠന റിപ്പോര്‍ട്ടോടുകൂടി ജോര്‍ജ് കിളിയന്തറ നിവേദനം നല്കി.
കശുമാവിനെ നശിപ്പിക്കുന്ന കീടബാധകളെക്കുറിച്ചു നിരീക്ഷണം നടത്തി കൃഷിവകുപ്പിനു റിപ്പോർട്ട് നൽകിയ കണ്ണൂർ ജില്ലയിലെ ഇരിട്ടി മുടയിരഞ്ഞി ഒരപ്പാംകുഴിയിലെ ജോര്‍ജ് കിളിയന്തറയുടേതാണു പുതിയ കണ്ടെത്തൽ. ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യമുള്ള പച്ചമരങ്ങള് ദിവസങ്ങള്‍ക്കുള്ളില്‍ ഉണങ്ങിപ്പോകുന്ന പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാല കീട ശാസ്ത്ര ഗവേഷകന് ഡോ. ഗവാസ് രാകേഷിന്റെ സഹായത്തോടെയായിരുന്നു നിരീക്ഷണം.
പുഴുവില്‍ തുടങ്ങി ഒരിഞ്ച് നീളവും അര ഇഞ്ച് വീതിയുമുള്ള വണ്ടില് സമാപിക്കുന്നതാണ് ഇവയുടെ ജീവിതചക്രം. മുതിര്‍ന്ന വണ്ടുകള്‍ ഇലകളും തണ്ടുകളും കായ്ഫലങ്ങളും ഭക്ഷിക്കും. ഇവ പച്ച മരങ്ങളുടെ തായ്ത്തടിയില്‍ സുക്ഷിരങ്ങളുണ്ടാക്കി മുട്ടയിടും. ഇവ വിരിഞ്ഞ് ആദ്യഘട്ടത്തിലുള്ള പുഴുക്കള്‍ ദ്വാരങ്ങള്‍ വലുതാക്കി നാലിഞ്ചോളം ഉള്ളിലേക്കു പ്രവേശിക്കും. ഈ സമയങ്ങളില്‍ റബര്‍മരങ്ങളുടെ ചുവട്ടില്‍ പൗഡറിട്ട പോലെ പൊടി കാണുന്നതു മാത്രമാണു വണ്ടിന്റെ ഉപദ്രവം തുടങ്ങിയതിന്റെ സൂചന.
കുഞ്ഞു വണ്ടുകളായി സുഷിരങ്ങളില്നിന്നു പുറത്തുവരുന്നതിനിടയില്‍ മരങ്ങളിലെ ഇലകള്‍ പൊഴിഞ്ഞിട്ടുണ്ടാവും. ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ പാല് പെട്ടെന്നു കുറയും. സൂചി കൊണ്ട് റബര്‍മരത്തില്‍ കുത്തിയാലെന്ന പോലെ പാല് ഒഴുകി കട്ടപിടിച്ചിരിക്കുന്നതും കാണാം. മറ്റ് മൂന്നിനം വണ്ടുകള്കൂടി ഇതേസമയം റബര്‍ മരത്തില്‍ എത്തിയിട്ടുണ്ടാവും. മെഗാസില്ലേന്, പൗഡര്‍ പോസ്റ്റ് ബീറ്റില്‍സ്, വീവിള്സ് എന്നീ പേരുകളില്‍ അറിയപ്പെടുന്നവയാണിവ. ഇതോടെ പെട്ടെന്നുതന്നെ മരം പൂര്‍ണമായും ഉണങ്ങും. നൂറു കണക്കിനു റബര്‍ മരങ്ങളാണ് ഇരിട്ടി മേഖലയില്‍ ഇപ്രകാരം നശിച്ചിട്ടുള്ളത്. മുടയിരഞ്ഞിയിലെ ഒ.എം.ആന്റണിയുടെ 150 റബറുണ്ടായിരുന്ന തോട്ടത്തില്‍ 41 മരങ്ങളാണ് ഉണങ്ങിയത്.
പകരം കശുമാവ് നട്ടു. സിറാംബിസിഡ് വണ്ടുകള്‍ മാരകമായ അണുവാഹിനികളാണെന്നും സംശയിക്കുന്നു. ഇതിനെ പ്രതിരോധിക്കാനായി ശാശ്വതമായ പരിഹാര മാര്‍ഗം കണ്ടെത്തണമെന്നാവശ്യപ്പെട്ടു കൃഷിമന്ത്രിക്കും സണ്ണി ജോസഫ് എംഎല്‍എയ്ക്കും കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ക്കും പഠന റിപ്പോര്‍ട്ടോടുകൂടി ജോര്‍ജ് കിളിയന്തറ നിവേദനം നല്കി.