കോട്ടയം: എംജി വാഴ്സിറ്റിയിലും ചോദ്യക്കടലാസ് മാറി പൊട്ടിക്കുന്നതടക്കമുള്ള പരീക്ഷാപ്രശ്നങ്ങൾ പഴങ്കഥയാവുന്നു. ബിരുദ പരീക്ഷയ്ക്കു കോളജുകളിൽ ഓണ്‍ലൈനായി ചോദ്യക്കടലാസ് നൽകുന്ന സംവിധാനമൊരുക്കിയിരിക്കുകയാണ് എംജി യൂണിവേഴ്സിറ്റി. ബിരുദാനന്തര ബിരുദ പരീക്ഷകൾക്കു സർവകലാശാല വിജയകരമായി നടപ്പാക്കിയ ഓണ്‍ലൈൻ ചോദ്യക്കടലാസ് സംവിധാനമാണ് ബിരുദ പരീക്ഷകൾക്കും ഏർപ്പെടുത്തുന്നത്.
196 കോളജുകളിൽ 27ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ സിബിസിഎസ് 2017 പരീക്ഷകൾക്ക് ഓണ്‍ലൈൻ ചോദ്യപേപ്പറുകളാണ് ഉപയോഗിക്കുക. സർവകലാശാല തയാറാക്കിയ ചോദ്യബാങ്കിൽനിന്നു കംപ്യൂട്ടർ തെരഞ്ഞെടുക്കുന്ന ചോദ്യക്കടലാസ് പരീക്ഷാദിവസം ഓണ്‍ലൈനായി കോളജുകൾക്കു ലഭ്യമാക്കും. കോളജുകൾ ഇവ ഡൗണ്‍ലോഡ് ചെയ്തു പ്രിന്റ് എടുത്ത് വിദ്യാർഥികൾക്കു നൽകും. വളരെയധികം സുരക്ഷാസംവിധാനങ്ങളുള്ള സെക്വർ ക്വസ്റ്റ്യൻപേപ്പർ ട്രാൻസ്മിഷൻ സിസ്റ്റത്തിലൂടെയാണ് ചോദ്യപേപ്പറുകൾ ലഭ്യമാക്കുക. ചോദ്യപേപ്പറുകൾ കോളജുകൾക്കു നൽകുന്നതിനു പ്രത്യേക വെബ്സൈറ്റും പ്രിൻസിപ്പൽമാർക്ക് ലോഗിൻ ഐഡിയും പാസ്വേഡും നൽകും. ഇതുപയോഗിച്ചാണ് ചോദ്യപേപ്പറുകൾ ഡൗണ്‍ലോഡ് ചെയ്യുക. പരീക്ഷ നടക്കുന്നതിന് നിശ്ചിത സമയത്തിന് മുന്‍പാണ് ചോദ്യപേപ്പർ ഓണ്‍ലൈനായി കോളജുകൾക്ക് നൽകുക.
ചോദ്യബാങ്കിൽ നിന്ന് കംപ്യൂട്ടർ മുഖേന ചോദ്യങ്ങൾ തെരഞ്ഞെടുക്കുന്നതിനാൽ അഞ്ചുവർഷത്തേക്ക് ചോദ്യങ്ങൾ ആവർത്തിക്കില്ലെന്ന പ്രത്യേകതയുണ്ട്. ചോദ്യങ്ങൾ ഓരോ വർഷവും പുതുക്കും. ചോദ്യക്കടലാസ് അച്ചടിച്ച് കോളജുകളിൽ എത്തിക്കുക, സുരക്ഷിതമായി സൂക്ഷിക്കുക എന്നിവയടക്കമുള്ള കാര്യങ്ങളിൽ നേരിട്ട പ്രശ്നങ്ങൾക്ക് ഓണ്‍ലൈൻ സംവിധാനം പരിഹാരമാകും. ഉച്ചയ്ക്ക് ഒന്നര മുതൽ നാലര വരെയാണ് പരീക്ഷ നടക്കുക.
ഓണ്‍ലൈൻ ചോദ്യപേപ്പർ സംവിധാനം നടപ്പാക്കുന്നതിനോടനുബന്ധിച്ച് പരീക്ഷാചുമതലയുള്ള അഡീഷണൽ ചീഫ് സൂപ്രണ്ട്, അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകി. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന പരിശീലന പരിപാടി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. പരീക്ഷകളടക്കം എല്ലാ സംവിധാനങ്ങളും സേവനങ്ങളും ഓണ്‍ലൈനാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സിൻഡിക്കേറ്റംഗം ഡോ.പി.കെ. പത്മകുമാർ അധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റംഗങ്ങളായ ഡോ.ആർ. പ്രഗാഷ്, ഡോ.എ. ജോസ്, പരീക്ഷാ കണ്ട്രോളർ ഡോ. തോമസ് ജോണ്‍ മാന്പറ എന്നിവർ പ്രസംഗിച്ചു. ഓണ്‍ലൈൻ സംവിധാനത്തിന്റെ അന്തിമ ട്രയൽ 19, 22, 24 തീയതികളിൽ നടക്കുമെന്ന് ഡോ. ആർ. പ്രഗാഷ് പറഞ്ഞു.
196 കോളജുകളിൽ 27ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ സിബിസിഎസ് 2017 പരീക്ഷകൾക്ക് ഓണ്‍ലൈൻ ചോദ്യപേപ്പറുകളാണ് ഉപയോഗിക്കുക. സർവകലാശാല തയാറാക്കിയ ചോദ്യബാങ്കിൽനിന്നു കംപ്യൂട്ടർ തെരഞ്ഞെടുക്കുന്ന ചോദ്യക്കടലാസ് പരീക്ഷാദിവസം ഓണ്‍ലൈനായി കോളജുകൾക്കു ലഭ്യമാക്കും. കോളജുകൾ ഇവ ഡൗണ്‍ലോഡ് ചെയ്തു പ്രിന്റ് എടുത്ത് വിദ്യാർഥികൾക്കു നൽകും. വളരെയധികം സുരക്ഷാസംവിധാനങ്ങളുള്ള സെക്വർ ക്വസ്റ്റ്യൻപേപ്പർ ട്രാൻസ്മിഷൻ സിസ്റ്റത്തിലൂടെയാണ് ചോദ്യപേപ്പറുകൾ ലഭ്യമാക്കുക. ചോദ്യപേപ്പറുകൾ കോളജുകൾക്കു നൽകുന്നതിനു പ്രത്യേക വെബ്സൈറ്റും പ്രിൻസിപ്പൽമാർക്ക് ലോഗിൻ ഐഡിയും പാസ്വേഡും നൽകും. ഇതുപയോഗിച്ചാണ് ചോദ്യപേപ്പറുകൾ ഡൗണ്‍ലോഡ് ചെയ്യുക. പരീക്ഷ നടക്കുന്നതിന് നിശ്ചിത സമയത്തിന് മുന്‍പാണ് ചോദ്യപേപ്പർ ഓണ്‍ലൈനായി കോളജുകൾക്ക് നൽകുക.
ചോദ്യബാങ്കിൽ നിന്ന് കംപ്യൂട്ടർ മുഖേന ചോദ്യങ്ങൾ തെരഞ്ഞെടുക്കുന്നതിനാൽ അഞ്ചുവർഷത്തേക്ക് ചോദ്യങ്ങൾ ആവർത്തിക്കില്ലെന്ന പ്രത്യേകതയുണ്ട്. ചോദ്യങ്ങൾ ഓരോ വർഷവും പുതുക്കും. ചോദ്യക്കടലാസ് അച്ചടിച്ച് കോളജുകളിൽ എത്തിക്കുക, സുരക്ഷിതമായി സൂക്ഷിക്കുക എന്നിവയടക്കമുള്ള കാര്യങ്ങളിൽ നേരിട്ട പ്രശ്നങ്ങൾക്ക് ഓണ്‍ലൈൻ സംവിധാനം പരിഹാരമാകും. ഉച്ചയ്ക്ക് ഒന്നര മുതൽ നാലര വരെയാണ് പരീക്ഷ നടക്കുക.
ഓണ്‍ലൈൻ ചോദ്യപേപ്പർ സംവിധാനം നടപ്പാക്കുന്നതിനോടനുബന്ധിച്ച് പരീക്ഷാചുമതലയുള്ള അഡീഷണൽ ചീഫ് സൂപ്രണ്ട്, അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകി. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന പരിശീലന പരിപാടി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. പരീക്ഷകളടക്കം എല്ലാ സംവിധാനങ്ങളും സേവനങ്ങളും ഓണ്‍ലൈനാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സിൻഡിക്കേറ്റംഗം ഡോ.പി.കെ. പത്മകുമാർ അധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റംഗങ്ങളായ ഡോ.ആർ. പ്രഗാഷ്, ഡോ.എ. ജോസ്, പരീക്ഷാ കണ്ട്രോളർ ഡോ. തോമസ് ജോണ്‍ മാന്പറ എന്നിവർ പ്രസംഗിച്ചു. ഓണ്‍ലൈൻ സംവിധാനത്തിന്റെ അന്തിമ ട്രയൽ 19, 22, 24 തീയതികളിൽ നടക്കുമെന്ന് ഡോ. ആർ. പ്രഗാഷ് പറഞ്ഞു.