തിരുവനന്തപുരം: ശബരിമല മണ്ഡലകാലം നാളെ തുടങ്ങാനിരിക്കേ യുവതീപ്രവേശന വിഷയത്തിൽ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്നു ചേരും. സർക്കാർ സ്വീകരിക്കുന്ന സമീപനമാകും നിർണായകമാകുക. വിധി നടപ്പാക്കുന്നതിൽ മുഖ്യമന്ത്രി വിട്ടുവീഴ്ചയ്ക്കില്ലെങ്കിൽ സർവകക്ഷിയോഗം ബഹിഷ്കരിക്കുന്നത് അടക്കമുള്ള നടപടികൾ പ്രതിപക്ഷം സ്വീകരിച്ചേക്കും.
പുനഃപരിശോധനാ ഹർജികൾ ജനുവരി 22നു പരിഗണിക്കാമെന്ന സുപ്രീംകോടതിയുടെ തീരുമാനം വന്നതോടെ, ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിനു സാവകാശം തേടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ, ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ യുവതീപ്രവേശനം അനുവദിക്കണമെന്നാണു നിയമോപദേശം ലഭിച്ചിട്ടുള്ളതെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.
സ്റ്റേ ഇല്ലെന്നു കോടതി വ്യക്തമാക്കിയതോടെ കോടതിയലക്ഷ്യ സാധ്യത നിലനിൽക്കുന്നുവെന്നാണ് നിയമോപദേശം. വിധി നടപ്പാക്കിയില്ലെങ്കിൽ സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമികാവകാശമില്ലാതായി മാറുമെന്ന വാദവും ചിലർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇന്നത്തെ സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം ആമുഖമായി അവതരിപ്പിക്കും. സംഘർഷമില്ലാതെ വിധി നടപ്പാക്കാൻ അനുവദിക്കണമെന്നാകും നിർദേശിക്കുക.
എന്നാൽ, യുഡിഎഫും ബിജെപിയും തങ്ങളുടെ നിലപാട് തിരുത്താതെ നിൽക്കുന്നതു സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. കോടതി എന്തു പറഞ്ഞാലും ഒരു യുവതിയെയും കടത്തില്ലെന്ന ബിജെപി നേതാക്കളുടെ പ്രതികരണം പ്രശ്നം വഷളാക്കാനുള്ള നീക്കമായി സർക്കാർ വിലയിരുത്തുന്നുണ്ട്. ശബരിമലയെ സംഘർഷഭൂമിയാക്കാതെ സർവകക്ഷിയോഗത്തിലെ വികാരം തുറന്ന മനസോടെ കേൾക്കണമെന്നാണു കോണ്ഗ്രസ് നേതാക്കൾ പറയുന്നത്. സംഘർഷാവസ്ഥ ഒഴിവാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം ശ്രദ്ധേയമാണ്.
അറുപത്താറു ദിവസം നീളുന്ന മണ്ഡല- മകരവിളക്ക് കാലത്തു സർക്കാർ കനത്ത സുരക്ഷ ഒരുക്കുന്നതിനു പ്രായോഗിക വെല്ലുവിളി ഏറെയുണ്ട്. പ്രതിഷേധ രംഗത്തുള്ളവർക്ക് ഇതിലേറെ വെല്ലുവിളി നേരിടേണ്ടിവരും. ഇതെല്ലാം മുന്നിൽക്കണ്ടുള്ള സമവായ സാധ്യതയാണ് ഉയരേണ്ടത്. യുവതീപ്രവേശനത്തിന് അനുകൂലമായി പ്രചാരണ പരിപാടികളുമായി സർക്കാരും ഇടതു നേതൃത്വവും മുന്നോട്ടുനീങ്ങുന്നതിനിടയിൽ പെട്ടെന്നൊരു പിൻമാറ്റത്തിനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തപ്പെടുന്നു.
സർക്കാരിനു മുന്നിലുള്ള മാർഗങ്ങൾ
ഒന്ന്: ശബരിമല പ്രവേശനമാവശ്യപ്പെട്ട് എത്തുന്ന യുവതികളെ സന്നിധാനത്തെത്തിച്ചേ അടങ്ങൂ എന്ന നില സ്വീകരിക്കാതെ, പോലീസ് ഇടപെടൽ ശക്തമാക്കാതിരിക്കുക. ക്രമസമാധാനപ്രശ്നങ്ങൾ യുവതികളെ പറഞ്ഞു ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുക.
രണ്ട്: ക്രമസമാധാനപ്രശ്നങ്ങളും സൗകര്യക്കുറവുകളും പോലെയുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കോടതിയിൽനിന്നു സാവകാശം തേടുക.
മൂന്ന്: ക്രമസമാധാനപ്രശ്നങ്ങളടക്കമുള്ള കാര്യങ്ങൾ വേണ്ടത്ര തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടിയും ജസ്റ്റീസ് സിരിജഗൻ കമ്മീഷന്റെ അഭിപ്രായം തേടിയും ദേവസ്വംബോർഡിനോടു കോടതിയെ സമീപിക്കാൻ നിർദേശിക്കുക. സൗകര്യക്കുറവ് ഇപ്പോൾ ചൂണ്ടിക്കാട്ടുന്നതു രക്ഷപ്പെടാനുള്ള കൃത്രിമവാദഗതിയായി കോടതി വിലയിരുത്തിയാൽ സർക്കാർ വിമർശനമേറ്റുവാങ്ങേണ്ടി വരാം. ദർശനം നടത്താനാകാതെ പിന്മാറേണ്ടി വരുന്ന യുവതികൾ കോടതിയലക്ഷ്യ ഹർജികളുമായിപോയാലും തിരിച്ചടിയാകും ഫലം.
നാല്: ഹർജികൾ കേൾക്കാൻ സുപ്രീംകോടതി തയാറായ സ്ഥിതിക്ക് 1991 ലെ വിധിയാണു നിലനിൽക്കുന്നതെന്നു വ്യാഖ്യാനിച്ചു ദർശനത്തിനെത്തുന്ന യുവതികളെ പറഞ്ഞു പിന്തിരിപ്പിക്കാമെന്ന അഭിപ്രായം മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്കുണ്ട്. യുവതികൾ കോടതിയലക്ഷ്യനടപടിയിലേക്കുപോയാലും മണ്ഡലകാലത്തിനുശേഷമേ പരിഗണിക്കപ്പെടൂ. അപ്പോൾ സർക്കാരിനു ക്ഷമ ചോദിച്ച് തലയൂരാം.
പുനഃപരിശോധനാ ഹർജികൾ ജനുവരി 22നു പരിഗണിക്കാമെന്ന സുപ്രീംകോടതിയുടെ തീരുമാനം വന്നതോടെ, ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിനു സാവകാശം തേടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ, ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ യുവതീപ്രവേശനം അനുവദിക്കണമെന്നാണു നിയമോപദേശം ലഭിച്ചിട്ടുള്ളതെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.
സ്റ്റേ ഇല്ലെന്നു കോടതി വ്യക്തമാക്കിയതോടെ കോടതിയലക്ഷ്യ സാധ്യത നിലനിൽക്കുന്നുവെന്നാണ് നിയമോപദേശം. വിധി നടപ്പാക്കിയില്ലെങ്കിൽ സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമികാവകാശമില്ലാതായി മാറുമെന്ന വാദവും ചിലർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇന്നത്തെ സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം ആമുഖമായി അവതരിപ്പിക്കും. സംഘർഷമില്ലാതെ വിധി നടപ്പാക്കാൻ അനുവദിക്കണമെന്നാകും നിർദേശിക്കുക.
എന്നാൽ, യുഡിഎഫും ബിജെപിയും തങ്ങളുടെ നിലപാട് തിരുത്താതെ നിൽക്കുന്നതു സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. കോടതി എന്തു പറഞ്ഞാലും ഒരു യുവതിയെയും കടത്തില്ലെന്ന ബിജെപി നേതാക്കളുടെ പ്രതികരണം പ്രശ്നം വഷളാക്കാനുള്ള നീക്കമായി സർക്കാർ വിലയിരുത്തുന്നുണ്ട്. ശബരിമലയെ സംഘർഷഭൂമിയാക്കാതെ സർവകക്ഷിയോഗത്തിലെ വികാരം തുറന്ന മനസോടെ കേൾക്കണമെന്നാണു കോണ്ഗ്രസ് നേതാക്കൾ പറയുന്നത്. സംഘർഷാവസ്ഥ ഒഴിവാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം ശ്രദ്ധേയമാണ്.
അറുപത്താറു ദിവസം നീളുന്ന മണ്ഡല- മകരവിളക്ക് കാലത്തു സർക്കാർ കനത്ത സുരക്ഷ ഒരുക്കുന്നതിനു പ്രായോഗിക വെല്ലുവിളി ഏറെയുണ്ട്. പ്രതിഷേധ രംഗത്തുള്ളവർക്ക് ഇതിലേറെ വെല്ലുവിളി നേരിടേണ്ടിവരും. ഇതെല്ലാം മുന്നിൽക്കണ്ടുള്ള സമവായ സാധ്യതയാണ് ഉയരേണ്ടത്. യുവതീപ്രവേശനത്തിന് അനുകൂലമായി പ്രചാരണ പരിപാടികളുമായി സർക്കാരും ഇടതു നേതൃത്വവും മുന്നോട്ടുനീങ്ങുന്നതിനിടയിൽ പെട്ടെന്നൊരു പിൻമാറ്റത്തിനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തപ്പെടുന്നു.
സർക്കാരിനു മുന്നിലുള്ള മാർഗങ്ങൾ
ഒന്ന്: ശബരിമല പ്രവേശനമാവശ്യപ്പെട്ട് എത്തുന്ന യുവതികളെ സന്നിധാനത്തെത്തിച്ചേ അടങ്ങൂ എന്ന നില സ്വീകരിക്കാതെ, പോലീസ് ഇടപെടൽ ശക്തമാക്കാതിരിക്കുക. ക്രമസമാധാനപ്രശ്നങ്ങൾ യുവതികളെ പറഞ്ഞു ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുക.
രണ്ട്: ക്രമസമാധാനപ്രശ്നങ്ങളും സൗകര്യക്കുറവുകളും പോലെയുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കോടതിയിൽനിന്നു സാവകാശം തേടുക.
മൂന്ന്: ക്രമസമാധാനപ്രശ്നങ്ങളടക്കമുള്ള കാര്യങ്ങൾ വേണ്ടത്ര തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടിയും ജസ്റ്റീസ് സിരിജഗൻ കമ്മീഷന്റെ അഭിപ്രായം തേടിയും ദേവസ്വംബോർഡിനോടു കോടതിയെ സമീപിക്കാൻ നിർദേശിക്കുക. സൗകര്യക്കുറവ് ഇപ്പോൾ ചൂണ്ടിക്കാട്ടുന്നതു രക്ഷപ്പെടാനുള്ള കൃത്രിമവാദഗതിയായി കോടതി വിലയിരുത്തിയാൽ സർക്കാർ വിമർശനമേറ്റുവാങ്ങേണ്ടി വരാം. ദർശനം നടത്താനാകാതെ പിന്മാറേണ്ടി വരുന്ന യുവതികൾ കോടതിയലക്ഷ്യ ഹർജികളുമായിപോയാലും തിരിച്ചടിയാകും ഫലം.
നാല്: ഹർജികൾ കേൾക്കാൻ സുപ്രീംകോടതി തയാറായ സ്ഥിതിക്ക് 1991 ലെ വിധിയാണു നിലനിൽക്കുന്നതെന്നു വ്യാഖ്യാനിച്ചു ദർശനത്തിനെത്തുന്ന യുവതികളെ പറഞ്ഞു പിന്തിരിപ്പിക്കാമെന്ന അഭിപ്രായം മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്കുണ്ട്. യുവതികൾ കോടതിയലക്ഷ്യനടപടിയിലേക്കുപോയാലും മണ്ഡലകാലത്തിനുശേഷമേ പരിഗണിക്കപ്പെടൂ. അപ്പോൾ സർക്കാരിനു ക്ഷമ ചോദിച്ച് തലയൂരാം.