കൊച്ചി: നിലന്പൂർ എംഎൽഎ പി.വി. അൻവർ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാൻ ഹൈക്കോടതി നിർദേശം നൽകി.
കർണാടകയിലെ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞു പണം തട്ടിയെന്ന പരാതിയിൽ തുടർനടപടി ഉണ്ടായില്ലെന്നാരോപിച്ചു നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം. മലപ്പുറം ഏറനാട് സ്വദേശി സലിം നൽകിയ പരാതിയിൽ മഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ചിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്നും ഇതിനായി ഒരു മാസത്തിനകം ഡിജിപി ഉത്തരവ് ഇറക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയായില്ലെന്നും യോഗ്യതയും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥന് അന്വേഷണം കൈമാറാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നുമാണു ഹർജിക്കാരന്റെ ആവശ്യം. എംഎൽഎയായ പി.വി. അൻവർ സ്വാധീന ശക്തിയുള്ള വ്യക്തിയാണെന്നതിൽ തർക്കമില്ലെന്നു ഹൈക്കോടതി വിലയിരുത്തി. ഹർജിക്കാരനിൽനിന്ന് അൻവർ പണം വാങ്ങി കരാറിലേർപ്പെട്ടതായി കണ്ടെത്തലുണ്ട്.
കേസന്വേഷണം ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിൽ ഹർജിക്കാരന്റെ ആവശ്യം ന്യായമാണ്. മഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ വിധിന്യായത്തിന്റെ പകർപ്പ് ലഭിച്ചു ഒരു മാസത്തിനുള്ളിൽ ഡിജിപി ഉത്തരവിറക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
കർണാടകയിലെ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞു പണം തട്ടിയെന്ന പരാതിയിൽ തുടർനടപടി ഉണ്ടായില്ലെന്നാരോപിച്ചു നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം. മലപ്പുറം ഏറനാട് സ്വദേശി സലിം നൽകിയ പരാതിയിൽ മഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ചിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്നും ഇതിനായി ഒരു മാസത്തിനകം ഡിജിപി ഉത്തരവ് ഇറക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയായില്ലെന്നും യോഗ്യതയും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥന് അന്വേഷണം കൈമാറാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നുമാണു ഹർജിക്കാരന്റെ ആവശ്യം. എംഎൽഎയായ പി.വി. അൻവർ സ്വാധീന ശക്തിയുള്ള വ്യക്തിയാണെന്നതിൽ തർക്കമില്ലെന്നു ഹൈക്കോടതി വിലയിരുത്തി. ഹർജിക്കാരനിൽനിന്ന് അൻവർ പണം വാങ്ങി കരാറിലേർപ്പെട്ടതായി കണ്ടെത്തലുണ്ട്.
കേസന്വേഷണം ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിൽ ഹർജിക്കാരന്റെ ആവശ്യം ന്യായമാണ്. മഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ വിധിന്യായത്തിന്റെ പകർപ്പ് ലഭിച്ചു ഒരു മാസത്തിനുള്ളിൽ ഡിജിപി ഉത്തരവിറക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.