കൊച്ചി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല വിഷയത്തിൽ ആരൊക്കെയോ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും തിരശീലയ്ക്കു പിന്നിൽ മറഞ്ഞിരുന്നു ചിലർ സാഹചര്യം മുതലെടുക്കുമോയെന്ന് ആശങ്കയുണ്ടെന്നും ഹൈക്കോടതി. ശബരിമലയിൽ കലാപകാരികൾ നുഴഞ്ഞു കയറാനിടയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാക്രമീകരണം അനിവാര്യമാണെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
തീർഥാടകരുടെ വാഹനങ്ങൾക്കു പോലീസ് പാസ് നിർബന്ധമാക്കിയതിനെതിരേ കാക്കനാട് എംജിഎസ് ലോജിസ്റ്റിക്സ് മാനേജിംഗ് പാർട്ണർ എം.എസ്. അനിൽ കുമാർ നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിരീക്ഷണം. സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തിൽ പോലീസ് അവരുടെ ഡ്യൂട്ടിയാണു ചെയ്യുന്നതെന്നും വാഹനങ്ങൾ പരിശോധിക്കാൻ അധികാരമുണ്ടെന്നും ഉത്തരവിൽ പറയുന്നു.
ലോക്കൽ പോലീസിൽനിന്നു പാസ് വാങ്ങുന്നതോടെ നിലയ്ക്കലിൽ എത്തുന്പോൾ ഭക്തരുടെ വാഹനങ്ങൾക്കു പാർക്കിംഗ് സൗകര്യം മുൻകൂട്ടി ഒരുക്കാനാവുമെന്നും ശബരിമലയിൽ വാഹനങ്ങൾ അപകടത്തിൽപെടുന്ന സാഹചര്യമുണ്ടായാൽ തിരിച്ചറിഞ്ഞ് അടിയന്തര തുടർനടപടി സ്വീകരിക്കാൻ പാസ് സഹായിക്കുമെന്നും സർക്കാർ വിശദീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾ അതതു സ്ഥലങ്ങളിൽനിന്നു പാസെടുക്കണം. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാമെന്നും സർക്കാർ വ്യക്തമാക്കി.
പോലീസ് പാസ് ഏർപ്പെടുത്തിയതു പ്രഥമദൃഷ്ട്യാ ബുദ്ധിമുട്ടായി തോന്നുമെങ്കിലും സുരക്ഷാക്രമീകരണം അനിവാര്യമാണെന്നു ദേവസ്വം ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വാഹനങ്ങൾക്കു പോലീസ് പാസ് ഏർപ്പെടുത്തുന്നതു ഭക്തരെ ബുദ്ധിമുട്ടിക്കുമെന്നും ട്രാവൽ ഓപ്പറേറ്റിംഗ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം കുറയുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ വാദം അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു.
ശബരിമലയിൽ ഭക്തർക്കു ദർശനത്തിനു 48 മണിക്കൂർ മാത്രമേ അനുവദിക്കൂ, നിലയ്ക്കലിൽനിന്നു പന്പയിലേക്കു സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകില്ല എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾക്കെതിരേ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
തീർഥാടകരുടെ വാഹനങ്ങൾക്കു പോലീസ് പാസ് നിർബന്ധമാക്കിയതിനെതിരേ കാക്കനാട് എംജിഎസ് ലോജിസ്റ്റിക്സ് മാനേജിംഗ് പാർട്ണർ എം.എസ്. അനിൽ കുമാർ നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിരീക്ഷണം. സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തിൽ പോലീസ് അവരുടെ ഡ്യൂട്ടിയാണു ചെയ്യുന്നതെന്നും വാഹനങ്ങൾ പരിശോധിക്കാൻ അധികാരമുണ്ടെന്നും ഉത്തരവിൽ പറയുന്നു.
ലോക്കൽ പോലീസിൽനിന്നു പാസ് വാങ്ങുന്നതോടെ നിലയ്ക്കലിൽ എത്തുന്പോൾ ഭക്തരുടെ വാഹനങ്ങൾക്കു പാർക്കിംഗ് സൗകര്യം മുൻകൂട്ടി ഒരുക്കാനാവുമെന്നും ശബരിമലയിൽ വാഹനങ്ങൾ അപകടത്തിൽപെടുന്ന സാഹചര്യമുണ്ടായാൽ തിരിച്ചറിഞ്ഞ് അടിയന്തര തുടർനടപടി സ്വീകരിക്കാൻ പാസ് സഹായിക്കുമെന്നും സർക്കാർ വിശദീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾ അതതു സ്ഥലങ്ങളിൽനിന്നു പാസെടുക്കണം. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാമെന്നും സർക്കാർ വ്യക്തമാക്കി.
പോലീസ് പാസ് ഏർപ്പെടുത്തിയതു പ്രഥമദൃഷ്ട്യാ ബുദ്ധിമുട്ടായി തോന്നുമെങ്കിലും സുരക്ഷാക്രമീകരണം അനിവാര്യമാണെന്നു ദേവസ്വം ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വാഹനങ്ങൾക്കു പോലീസ് പാസ് ഏർപ്പെടുത്തുന്നതു ഭക്തരെ ബുദ്ധിമുട്ടിക്കുമെന്നും ട്രാവൽ ഓപ്പറേറ്റിംഗ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം കുറയുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ വാദം അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു.
ശബരിമലയിൽ ഭക്തർക്കു ദർശനത്തിനു 48 മണിക്കൂർ മാത്രമേ അനുവദിക്കൂ, നിലയ്ക്കലിൽനിന്നു പന്പയിലേക്കു സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകില്ല എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾക്കെതിരേ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.