കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ജലീലിനെ കൂടുതല്‍ കുരുക്കിലാക്കി പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്. ബന്ധു കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിക്കാന്‍ യോഗ്യതയില്‍ മനഃപൂര്‍വം മാറ്റം വരുത്തിയെന്നും മന്ത്രിസഭായോഗത്തിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം തള്ളിയെന്നും രേഖകള്‍ ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം മന്ത്രി അവഗണിച്ചു. ഈ തെളിവുകളെല്ലാം പുറത്തായി എന്നറിയുന്നതുകൊണ്ടാണ് ജലീല്‍ പരസ്യസംവാദത്തില്നിന്നു പിന്മാറിയത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് ഉത്തരവിറക്കാന്‍ ആവശ്യപ്പെട്ട് ജലീല്‍ തന്റെ ലെറ്റര്‍പാഡില്‍ ബന്ധപ്പെട്ട സെക്ഷനിലേക്ക് 2016 ജൂണ്‍ 28-നാണ് നോട്ട് നല്‍കിയത്. അദീബിന്റെ യോഗ്യത തസ്തികയുടെ യോഗ്യതയായി കൂട്ടിച്ചേര്‍ക്കുന്നത് ലക്ഷ്യംവച്ചായിരുന്നു ഇത്.
എന്നാല്‍, മന്ത്രിയുടെ കുറിപ്പ് സെക്ഷനില്‍ വന്നപ്പോള്‍ വിദ്യാഭ്യാസ യോഗ്യത മാറ്റാന്‍ മന്ത്രിസഭാ യോഗത്തിനു മുന്നില്‍ വയ്ക്കേണ്ടതുണ്ടോ എന്നറിയാന്‍ കുറിപ്പ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ വകുപ്പ് സെക്രട്ടറിയായ എ. ഷാജഹാന് നിര്‍ദേശിച്ചെങ്കിലും മന്ത്രി ഇതിനു തയാറായില്ല. കൂട്ടിച്ചേര്‍ക്കുന്നത് അധികയോഗ്യതയായതിനാല് മന്ത്രിസഭയുടെ മുന്നിൽ വയ്ക്കേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. തുടര്‍ന്ന് മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവയ്ക്കുകയായിരുന്നു. അധികയോഗ്യതയല്ല അടിസ്ഥാനയോഗ്യതയാണ് മന്ത്രി കൂട്ടിച്ചേര്‍ത്തത്. ഫയലില്‍ ഒപ്പുവച്ച മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രിയെന്നും ഫിറോസ് ആരോപിച്ചു. യോഗ്യതയില്‍ മാറ്റം വരുത്തിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണം. ആത്മാഭിമാനമുണ്ടെങ്കില്‍ ജലീല്‍ രാജിവയ്ക്കണമെന്നും അന്വേഷണം നേരിടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
മന്ത്രി ഇ.പി. ജയരാജനെ ഭയപ്പെടാത്ത മുഖ്യമന്ത്രി എന്തിനാണ് ജലീലിനെ ഭയപ്പെടുന്നതെന്നും മുഖ്യമന്ത്രിയെ ജലീല്‍ കബളിപ്പിച്ചോ എന്നും അദ്ദേഹം ചോദിച്ചു.
ബിടെക്കിന് പുറമേ അധിക യോഗ്യതയായ പിജിഡിബിഎ കൂടി ഉള്‍പ്പെടുത്തി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ജനറല്‍ മാനേജരായി മന്ത്രി ബന്ധുവിനെ നിയമിച്ചുവെന്നായിരുന്നു യൂത്ത് ലീഗ് നേരത്തെ ആരോപിച്ചിരുന്നത്. പിഡിബിഎ യോഗ്യത മന്ത്രിബന്ധുവിനുവേണ്ടി മനഃപൂര്‍വം കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നായിരുന്നു യൂത്ത് ലീഗ് ആരോപണം. അണ്ണാമല സര്‍വകലാശാലയില്‍നിന്നു വിദൂര വിദ്യാഭ്യാസംവഴി അദീബ് നേടിയ പിഡിബിഎയ്ക്ക് കാലിക്കട്ട് സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നുവെന്നാണ് കോര്പറേഷന് വാദിച്ചിരുന്നത്.
ഇത് തെറ്റാണെന്നു തെളിയിക്കുന്ന വിവരം പുറത്തുവന്നതും വിവാദം കൂടുതല്‍ കൊഴുപ്പിച്ചു. ഇതോടൊപ്പമാണ് മന്ത്രി നേരിട്ട് യോഗ്യതയ്ക്കായുള്ള മാനദണ്ഡത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. നിയമനം വിവാദത്തിലായതോടെ അദീബ് രാജിവച്ചൊഴിഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം മന്ത്രി അവഗണിച്ചു. ഈ തെളിവുകളെല്ലാം പുറത്തായി എന്നറിയുന്നതുകൊണ്ടാണ് ജലീല്‍ പരസ്യസംവാദത്തില്നിന്നു പിന്മാറിയത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് ഉത്തരവിറക്കാന്‍ ആവശ്യപ്പെട്ട് ജലീല്‍ തന്റെ ലെറ്റര്‍പാഡില്‍ ബന്ധപ്പെട്ട സെക്ഷനിലേക്ക് 2016 ജൂണ്‍ 28-നാണ് നോട്ട് നല്‍കിയത്. അദീബിന്റെ യോഗ്യത തസ്തികയുടെ യോഗ്യതയായി കൂട്ടിച്ചേര്‍ക്കുന്നത് ലക്ഷ്യംവച്ചായിരുന്നു ഇത്.
എന്നാല്‍, മന്ത്രിയുടെ കുറിപ്പ് സെക്ഷനില്‍ വന്നപ്പോള്‍ വിദ്യാഭ്യാസ യോഗ്യത മാറ്റാന്‍ മന്ത്രിസഭാ യോഗത്തിനു മുന്നില്‍ വയ്ക്കേണ്ടതുണ്ടോ എന്നറിയാന്‍ കുറിപ്പ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ വകുപ്പ് സെക്രട്ടറിയായ എ. ഷാജഹാന് നിര്‍ദേശിച്ചെങ്കിലും മന്ത്രി ഇതിനു തയാറായില്ല. കൂട്ടിച്ചേര്‍ക്കുന്നത് അധികയോഗ്യതയായതിനാല് മന്ത്രിസഭയുടെ മുന്നിൽ വയ്ക്കേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. തുടര്‍ന്ന് മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവയ്ക്കുകയായിരുന്നു. അധികയോഗ്യതയല്ല അടിസ്ഥാനയോഗ്യതയാണ് മന്ത്രി കൂട്ടിച്ചേര്‍ത്തത്. ഫയലില്‍ ഒപ്പുവച്ച മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രിയെന്നും ഫിറോസ് ആരോപിച്ചു. യോഗ്യതയില്‍ മാറ്റം വരുത്തിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണം. ആത്മാഭിമാനമുണ്ടെങ്കില്‍ ജലീല്‍ രാജിവയ്ക്കണമെന്നും അന്വേഷണം നേരിടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
മന്ത്രി ഇ.പി. ജയരാജനെ ഭയപ്പെടാത്ത മുഖ്യമന്ത്രി എന്തിനാണ് ജലീലിനെ ഭയപ്പെടുന്നതെന്നും മുഖ്യമന്ത്രിയെ ജലീല്‍ കബളിപ്പിച്ചോ എന്നും അദ്ദേഹം ചോദിച്ചു.
ബിടെക്കിന് പുറമേ അധിക യോഗ്യതയായ പിജിഡിബിഎ കൂടി ഉള്‍പ്പെടുത്തി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ജനറല്‍ മാനേജരായി മന്ത്രി ബന്ധുവിനെ നിയമിച്ചുവെന്നായിരുന്നു യൂത്ത് ലീഗ് നേരത്തെ ആരോപിച്ചിരുന്നത്. പിഡിബിഎ യോഗ്യത മന്ത്രിബന്ധുവിനുവേണ്ടി മനഃപൂര്‍വം കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നായിരുന്നു യൂത്ത് ലീഗ് ആരോപണം. അണ്ണാമല സര്‍വകലാശാലയില്‍നിന്നു വിദൂര വിദ്യാഭ്യാസംവഴി അദീബ് നേടിയ പിഡിബിഎയ്ക്ക് കാലിക്കട്ട് സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നുവെന്നാണ് കോര്പറേഷന് വാദിച്ചിരുന്നത്.
ഇത് തെറ്റാണെന്നു തെളിയിക്കുന്ന വിവരം പുറത്തുവന്നതും വിവാദം കൂടുതല്‍ കൊഴുപ്പിച്ചു. ഇതോടൊപ്പമാണ് മന്ത്രി നേരിട്ട് യോഗ്യതയ്ക്കായുള്ള മാനദണ്ഡത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. നിയമനം വിവാദത്തിലായതോടെ അദീബ് രാജിവച്ചൊഴിഞ്ഞിരുന്നു.