വൈപ്പിൻ: ചെക്ക് കേസിൽ കോടതിയിൽ ഹാജരാകാതിരുന്ന ചലച്ചിത്ര പിന്നണിഗായിക വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നു കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.
കഴിഞ്ഞ ദിവസം ഞാറക്കൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി മുന്പാകെ ഹാജരായാണു ജാമ്യമെടുത്തത്. എറണാകുളം ജില്ലക്കാരിയായ ഇവർ ഞാറയ്ക്കൽ സ്വദേശിയായ ഒരാൾക്കു ചെക്ക് നൽകിയിരുന്നത്രേ. ചെക്ക് മടങ്ങിയതോടെ ഇയാൾ കോടതിയിൽ സ്വകാര്യഅന്യായം നൽകി.
ഗായികയോടു ഹാജരാകാൻ പറഞ്ഞു കോടതി സമൻസ് അയച്ചെങ്കിലും ചില കാരണങ്ങളാൽ ഇവർക്കു കോടതിയിൽ ഹാജരാകാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണു വാറന്റ് പുറപ്പെടുവിച്ചതും ഇന്നലെ ഹാജരായതും. എതിർകക്ഷിയുമായുള്ള ഇടപാടിൽ വൻതുക ലഭിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി ഗായികയും കേസ് കൊടുത്തിട്ടുണ്ടെന്നാണ് അറിവ്.
കഴിഞ്ഞ ദിവസം ഞാറക്കൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി മുന്പാകെ ഹാജരായാണു ജാമ്യമെടുത്തത്. എറണാകുളം ജില്ലക്കാരിയായ ഇവർ ഞാറയ്ക്കൽ സ്വദേശിയായ ഒരാൾക്കു ചെക്ക് നൽകിയിരുന്നത്രേ. ചെക്ക് മടങ്ങിയതോടെ ഇയാൾ കോടതിയിൽ സ്വകാര്യഅന്യായം നൽകി.
ഗായികയോടു ഹാജരാകാൻ പറഞ്ഞു കോടതി സമൻസ് അയച്ചെങ്കിലും ചില കാരണങ്ങളാൽ ഇവർക്കു കോടതിയിൽ ഹാജരാകാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണു വാറന്റ് പുറപ്പെടുവിച്ചതും ഇന്നലെ ഹാജരായതും. എതിർകക്ഷിയുമായുള്ള ഇടപാടിൽ വൻതുക ലഭിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി ഗായികയും കേസ് കൊടുത്തിട്ടുണ്ടെന്നാണ് അറിവ്.