മറയൂർ: അതിർത്തികടന്ന ഫേസ്ബുക്ക് പ്രേമം കാമുകന്റെ ജീവനെടുത്തു. കാമുകി പരിക്കുകളോടെ രക്ഷപ്പെട്ടു. വേർപിരിയാൻ കഴിയാതെ ഇരുവരും ട്രെയിനിനു മുന്നിൽചാടി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.
തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ പൊള്ളാച്ചി ഭദ്രകാളിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള സ്വകാര്യ സ്കൂളിനോടു ചേർന്നുള്ള റെയിൽവേ പാളത്തിൽ ഒരു സ്ത്രീയും പുരുഷനും കിടക്കുന്നതുകണ്ട സമീപവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ പുരുഷൻ മരിച്ചതായും സ്ത്രീക്ക് ചെറിയ പരിക്കേറ്റതായും കണ്ടെത്തി. സ്ത്രീയെ ചോദ്യം ചെയ്തതിൽ പൊള്ളാച്ചി വെങ്കിടേശ്വര കോളനി സ്വദേശി ധർമലിംഗം (55) ആണ് മരിച്ചെതെന്നു തിരിച്ചറിഞ്ഞു. പരിക്കേറ്റ യുവതി ശ്രീലങ്ക കാന്‍ഡി സ്വദേശി രവിചന്ദ്രന്റെ ഭാര്യ മനോരഞ്ജിതം (41) ആണെന്നും തിരിച്ചറിഞ്ഞു.
ഒരുവർഷമായി രണ്ടു പേരും ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ധർമലിംഗത്തെ കാണാൻ മനോരഞ്ജിതം ഇന്ത്യയിലെത്തി. ഇരുവരും വിവിധ സ്ഥലങ്ങളിൽ യാത്രചെയ്തു. ഇന്ന് മനോരഞ്ജിതത്തിന്റെ വിസയുടെ കാലാവധി തീരും.
മനോരഞ്ജിതം ശ്രീലങ്കയ്ക്ക് തിരികെപോകുന്നതിലുള്ള വിഷമത്തെത്തുടർന്ന് ഇരുവരും ആത്മഹത്യയ്ക്കു മുതിരുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 4.30ന് പൊള്ളാച്ചിയിൽ ചെന്നൈക്കുപോയ തീവണ്ടിക്കു മുൻപിൽ രണ്ടുപേരും ചാടുകയായിരുന്നു. ധർമലിംഗം വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ്. 15 വർഷം മുന്‍പ് വിവാഹിതയായ മനോരഞ്ജിതത്തിന് മക്കളില്ല. പൊള്ളാച്ചി പോലീസും പഴനി റെയിൽവേ പോലീസും കേസെടുത്തു.
തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ പൊള്ളാച്ചി ഭദ്രകാളിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള സ്വകാര്യ സ്കൂളിനോടു ചേർന്നുള്ള റെയിൽവേ പാളത്തിൽ ഒരു സ്ത്രീയും പുരുഷനും കിടക്കുന്നതുകണ്ട സമീപവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ പുരുഷൻ മരിച്ചതായും സ്ത്രീക്ക് ചെറിയ പരിക്കേറ്റതായും കണ്ടെത്തി. സ്ത്രീയെ ചോദ്യം ചെയ്തതിൽ പൊള്ളാച്ചി വെങ്കിടേശ്വര കോളനി സ്വദേശി ധർമലിംഗം (55) ആണ് മരിച്ചെതെന്നു തിരിച്ചറിഞ്ഞു. പരിക്കേറ്റ യുവതി ശ്രീലങ്ക കാന്‍ഡി സ്വദേശി രവിചന്ദ്രന്റെ ഭാര്യ മനോരഞ്ജിതം (41) ആണെന്നും തിരിച്ചറിഞ്ഞു.
ഒരുവർഷമായി രണ്ടു പേരും ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ധർമലിംഗത്തെ കാണാൻ മനോരഞ്ജിതം ഇന്ത്യയിലെത്തി. ഇരുവരും വിവിധ സ്ഥലങ്ങളിൽ യാത്രചെയ്തു. ഇന്ന് മനോരഞ്ജിതത്തിന്റെ വിസയുടെ കാലാവധി തീരും.
മനോരഞ്ജിതം ശ്രീലങ്കയ്ക്ക് തിരികെപോകുന്നതിലുള്ള വിഷമത്തെത്തുടർന്ന് ഇരുവരും ആത്മഹത്യയ്ക്കു മുതിരുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 4.30ന് പൊള്ളാച്ചിയിൽ ചെന്നൈക്കുപോയ തീവണ്ടിക്കു മുൻപിൽ രണ്ടുപേരും ചാടുകയായിരുന്നു. ധർമലിംഗം വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ്. 15 വർഷം മുന്‍പ് വിവാഹിതയായ മനോരഞ്ജിതത്തിന് മക്കളില്ല. പൊള്ളാച്ചി പോലീസും പഴനി റെയിൽവേ പോലീസും കേസെടുത്തു.