+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശത്തു ശിക്ഷ: നോർക്ക റൂട്ട്സ് വഴി നിയമസഹായം

കൊച്ചി: വിദേശ മലയാളികൾക്കു നിയമസഹായം ലഭ്യമാക്കാൻ കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി പ്രവാസി നിയമസഹായ
വിദേശത്തു ശിക്ഷ: നോർക്ക റൂട്ട്സ് വഴി നിയമസഹായം
കൊച്ചി: വിദേശ മലയാളികൾക്കു നിയമസഹായം ലഭ്യമാക്കാൻ കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി പ്രവാസി നിയമസഹായ പദ്ധതി നടപ്പാക്കും. ജോലി സംബന്ധമായവ, പാസ്പോർട്ട്, വീസ, മറ്റ് സാമൂഹ്യപ്രശ്നങ്ങൾ ഇവയെല്ലാം ഈ സഹായപദ്ധതിയുടെ പരിധിയിൽ വരും. ശിക്ഷ, ജയിൽവാസം, ഇതുമായി ബന്ധപ്പെട്ട ആശുപത്രി ചികിത്സ ഇവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജിസിസി രാജ്യങ്ങൾക്കു പുറമെ ഇറാക്കിലും മധ്യപൂർവേഷ്യൻ രാജ്യങ്ങളിലും അധിവസിക്കുന്നവർക്കാണ് ഈ സഹായം ലഭിക്കുക. ഇതിനായി ലീഗൽ ലെയ്സണ്‍ഓഫീസറെ നിയമിക്കും.
കേരളത്തിൽ കുറഞ്ഞതു രണ്ടു വർഷം അഭിഭാഷകവൃത്തി ചെയ്തിട്ടുള്ളവരും (സ്ത്രീ/ പുരുഷൻ) അതതു രാജ്യങ്ങളിൽ നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്ത് അനുഭവം ഉള്ളവരുമായവർക്കാണു ലീഗൽ ലെയ്സണ്‍ഓഫീസറായി നിയമനം ലഭിക്കാൻ അർഹത.

നോർക്ക റൂട്ട്സ് ഇതിനു പ്രത്യേക അപേക്ഷ ക്ഷണിക്കും. അപേക്ഷകരിൽനിന്ന് അർഹരായവരെ തെരഞ്ഞെടുക്കാൻ ഒരു പ്രത്യേക സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. അതതു രാജ്യങ്ങളിലെ പ്രവാസി മലയാളി സാംസ്കാരിക സംഘടനകളുമായി സഹകരിച്ചാണു പ്രവാസി നിയമ സഹായ സെല്ലിനു രൂപം കൊടുക്കുന്നത്. പ്രവാസി മലയാളികളുടെ നിയമപരമായ കരുതൽ നടപടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.