തിരുവനന്തപുരം: സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദ വിവരങ്ങൾ ശേഖരിക്കുന്നതിനായി വനം വകുപ്പ് നവംബർ 22ന് സെൻസസ് നടത്തും.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു തീരുമാനം. ഓരോ ജില്ലയിലുമുള്ള നാട്ടാനകളുടെ എണ്ണത്തിനനുസരിച്ച് ആനുപാതികമായ സംഘങ്ങളെ രൂപീകരിച്ച് നടത്തുന്ന സെൻസസ് ഒറ്റ ദിവസം കൊണ്ടു പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
വനം വകുപ്പുദ്യോഗസ്ഥർ, വെറ്ററിനറി ഓഫീസർമാർ, പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന സെൻസസ് 22ന് രാവിലെ എട്ടിന് ആരംഭിക്കും. വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർമാരെ സെൻസസ് ഓഫീസർമാരായും ബയോഡൈവേഴ്സിറ്റി സെല്ലിലെ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററെ സംസ്ഥാനതല കോർഡിനേറ്റിംഗ് ഓഫീസറായും നിയമിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലേയും ആനകളെ സംബന്ധിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും വിദ്യാർഥികൾക്കും ജില്ലാതല സെൻസസ് ഓഫീസർമാരെ അറിയിക്കാവുന്നതാണ്.
ആനകളെ സംബന്ധിച്ച പൂർണവും വ്യക്തവുമായ വിവരങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കേണ്ടതിനാൽ എല്ലാ ആന ഉടമകളും സെൻസസ് ടീമുമായി സഹകരിക്കണമെന്നും ഇതു സംബന്ധിച്ച എല്ലാ രേഖകളും രജിസ്റ്ററുകളും പരിശോധന സമയത്ത് ഹാജരാക്കണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു തീരുമാനം. ഓരോ ജില്ലയിലുമുള്ള നാട്ടാനകളുടെ എണ്ണത്തിനനുസരിച്ച് ആനുപാതികമായ സംഘങ്ങളെ രൂപീകരിച്ച് നടത്തുന്ന സെൻസസ് ഒറ്റ ദിവസം കൊണ്ടു പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
വനം വകുപ്പുദ്യോഗസ്ഥർ, വെറ്ററിനറി ഓഫീസർമാർ, പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന സെൻസസ് 22ന് രാവിലെ എട്ടിന് ആരംഭിക്കും. വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർമാരെ സെൻസസ് ഓഫീസർമാരായും ബയോഡൈവേഴ്സിറ്റി സെല്ലിലെ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററെ സംസ്ഥാനതല കോർഡിനേറ്റിംഗ് ഓഫീസറായും നിയമിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലേയും ആനകളെ സംബന്ധിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും വിദ്യാർഥികൾക്കും ജില്ലാതല സെൻസസ് ഓഫീസർമാരെ അറിയിക്കാവുന്നതാണ്.
ആനകളെ സംബന്ധിച്ച പൂർണവും വ്യക്തവുമായ വിവരങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കേണ്ടതിനാൽ എല്ലാ ആന ഉടമകളും സെൻസസ് ടീമുമായി സഹകരിക്കണമെന്നും ഇതു സംബന്ധിച്ച എല്ലാ രേഖകളും രജിസ്റ്ററുകളും പരിശോധന സമയത്ത് ഹാജരാക്കണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.