കൊച്ചി: ശബരിമല അതിക്രമങ്ങളുമായി ബന്ധപ്പെട്ടു പന്പ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നാലു പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. തുലാമാസ പൂജയ്ക്കു നട തുറന്നപ്പോൾ നിലയ്ക്കലിൽ ഉണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി പന്തളം കുളനട സ്വദേശി ശൈലേഷ്, രണ്ടാം പ്രതി ഇടപ്പള്ളി സ്വദേശി ആനന്ദ് വി. കുറുപ്പ്, നാലാം പ്രതി കുളനട സ്വദേശി അഭിലാഷ് രാജ്, അഞ്ചാം പ്രതി മണിമല സ്വദേശി കിരണ്‍ എന്നിവരാണു ജാമ്യാപേക്ഷ നൽകിയത്.
തങ്ങളെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ആക്രമണത്തിൽ പങ്കില്ലെന്നും ഇവരുടെ ഹർജികളിൽ പറയുന്നു. പ്രതികൾക്കെതിരേ തെളിവുണ്ടെന്ന നിലപാടാണു പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഹർജികളിൽ വാദം പൂർത്തിയായി.
തങ്ങളെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ആക്രമണത്തിൽ പങ്കില്ലെന്നും ഇവരുടെ ഹർജികളിൽ പറയുന്നു. പ്രതികൾക്കെതിരേ തെളിവുണ്ടെന്ന നിലപാടാണു പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഹർജികളിൽ വാദം പൂർത്തിയായി.