തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിലെ പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ച സാഹചര്യത്തിൽ ശബരിമല വിഷയം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ നാളെ സർവകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 11നു മുഖ്യമന്ത്രിയുടെ ചേംബറിലാണു യോഗം.
പുനഃപരിശോധനാ ഹർജികളിൽ ജനുവരി 22നു വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചങ്കെിലും ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു സ്റ്റേ നൽകാത്ത സാഹചര്യത്തിൽ യുവതീപ്രവേശന വിധി നിലനിൽക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ നിയമോപദേശം തേടുമെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നലത്തെ സുപ്രീംകോടതി തീരുമാനം അടങ്ങിയ ഫയൽ നിയമോപദേശത്തിനായി അഡ്വക്കറ്റ് ജനറലിനു കൈമാറിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നിയമപരമായ നടപടി സ്വീകരിക്കുക.
മണ്ഡലകാല ഉത്സവത്തിനായി 17നു ശബരിമലനട തുറക്കാനിരിക്കേയാണു മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചത്. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന സമീപനം രാഷ്ട്രീയ പാർട്ടികളെ അറിയിക്കുന്നതിന്റെ ഭാഗമായിട്ടാണു സർക്കാർ യോഗം വിളിച്ചത്. യുവതീപ്രവേശന വിഷയത്തിൽ സർവകക്ഷി യോഗത്തിന്റെ അഭിപ്രായംകൂടി അറിഞ്ഞ ശേഷമാകും സർക്കാർ നടപടികളുമായി മുന്നോട്ടു പോകുക. 27നു നിയമസഭാ സമ്മേളനം കൂടി ആരംഭിക്കാനിരിക്കേ പ്രതിപക്ഷ വിമർശനത്തിൽനിന്നു രക്ഷപ്പെടുന്നതിന്റെ ഭാഗമായിട്ടുകൂടിയാണു സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുള്ളത്.
ഇന്നലെ സുപ്രീംകോടതി തീരുമാനം വന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവരുമായി കാര്യങ്ങൾ ചർച്ച ചെയ്തു.
സാങ്കേതികമായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ യുവതീ പ്രവേശനം തടയാൻ കഴിയില്ലെന്ന് ഒരു വിഭാഗം നിയമ വിദഗ്ധർ വാദിക്കുന്നു. എന്നാൽ, ജനുവരി 22നു വാദം കേൾക്കാമെന്നു കോടതി സമ്മതിച്ച സാഹചര്യത്തിൽ അതുവരെ യുവതീപ്രവേശനം നിയന്ത്രിക്കാൻ സർക്കാരിനു കഴിയുമെന്ന വാദവുമുണ്ട്.
പുനഃപരിശോധനാ ഹർജികളിൽ ജനുവരി 22നു വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചങ്കെിലും ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു സ്റ്റേ നൽകാത്ത സാഹചര്യത്തിൽ യുവതീപ്രവേശന വിധി നിലനിൽക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ നിയമോപദേശം തേടുമെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നലത്തെ സുപ്രീംകോടതി തീരുമാനം അടങ്ങിയ ഫയൽ നിയമോപദേശത്തിനായി അഡ്വക്കറ്റ് ജനറലിനു കൈമാറിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നിയമപരമായ നടപടി സ്വീകരിക്കുക.
മണ്ഡലകാല ഉത്സവത്തിനായി 17നു ശബരിമലനട തുറക്കാനിരിക്കേയാണു മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചത്. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന സമീപനം രാഷ്ട്രീയ പാർട്ടികളെ അറിയിക്കുന്നതിന്റെ ഭാഗമായിട്ടാണു സർക്കാർ യോഗം വിളിച്ചത്. യുവതീപ്രവേശന വിഷയത്തിൽ സർവകക്ഷി യോഗത്തിന്റെ അഭിപ്രായംകൂടി അറിഞ്ഞ ശേഷമാകും സർക്കാർ നടപടികളുമായി മുന്നോട്ടു പോകുക. 27നു നിയമസഭാ സമ്മേളനം കൂടി ആരംഭിക്കാനിരിക്കേ പ്രതിപക്ഷ വിമർശനത്തിൽനിന്നു രക്ഷപ്പെടുന്നതിന്റെ ഭാഗമായിട്ടുകൂടിയാണു സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുള്ളത്.
ഇന്നലെ സുപ്രീംകോടതി തീരുമാനം വന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവരുമായി കാര്യങ്ങൾ ചർച്ച ചെയ്തു.
സാങ്കേതികമായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ യുവതീ പ്രവേശനം തടയാൻ കഴിയില്ലെന്ന് ഒരു വിഭാഗം നിയമ വിദഗ്ധർ വാദിക്കുന്നു. എന്നാൽ, ജനുവരി 22നു വാദം കേൾക്കാമെന്നു കോടതി സമ്മതിച്ച സാഹചര്യത്തിൽ അതുവരെ യുവതീപ്രവേശനം നിയന്ത്രിക്കാൻ സർക്കാരിനു കഴിയുമെന്ന വാദവുമുണ്ട്.