തിരുവനന്തപുരം: പന്പയിലും നിലയ്ക്കലിലും ഉൾപ്പെടെ തീർഥാടകർക്ക് താമസിക്കാനുളള താത്കാലിക സൗകര്യങ്ങൾ പൂർത്തിയായി വരികയാണെന്ന് ഉന്നതതല യോഗത്തിൽ വിലയിരുത്തൽ.
ശബരിമല മണ്ഡല-മകരവിളക്ക് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിജയൻ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണു തീരുമാനം.
ഇടത്താവളങ്ങളിൽ സൗജന്യമായി ഭക്ഷണം നൽകുന്നതിനുളള ക്രമീകരണങ്ങളും പൂർത്തിയായി. തീർത്ഥാടകർ ട്രെയിൻ മാർഗം കൂടുതലായി എത്തുന്ന ചെങ്ങന്നൂരിലും താൽക്കാലിക സൗകര്യം ഏർപ്പെടുത്തും. ശുദ്ധജലം ലഭ്യമാക്കാനുളള നടപടികളെല്ലാം കേരള ജല അഥോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീർഥാടകർക്ക് ഒരുക്കുന്ന സൗകര്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. യോഗത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.കെ. ശശീന്ദ്രൻ, എംഎൽഎമാരായ രാജു ഏബ്രഹാം, സജി ചെറിയാൻ, സുരേഷ് കുറുപ്പ്, പി.സി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ശബരിമല മണ്ഡല-മകരവിളക്ക് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിജയൻ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണു തീരുമാനം.
ഇടത്താവളങ്ങളിൽ സൗജന്യമായി ഭക്ഷണം നൽകുന്നതിനുളള ക്രമീകരണങ്ങളും പൂർത്തിയായി. തീർത്ഥാടകർ ട്രെയിൻ മാർഗം കൂടുതലായി എത്തുന്ന ചെങ്ങന്നൂരിലും താൽക്കാലിക സൗകര്യം ഏർപ്പെടുത്തും. ശുദ്ധജലം ലഭ്യമാക്കാനുളള നടപടികളെല്ലാം കേരള ജല അഥോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീർഥാടകർക്ക് ഒരുക്കുന്ന സൗകര്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. യോഗത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.കെ. ശശീന്ദ്രൻ, എംഎൽഎമാരായ രാജു ഏബ്രഹാം, സജി ചെറിയാൻ, സുരേഷ് കുറുപ്പ്, പി.സി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.