പമ്പ: വെള്ളിയാഴ്ച ആരംഭിക്കുന്ന മണ്ഡലകാലത്ത് ശബരിമല ദർശനത്തിനെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പന്പയിലെത്തി വിലയിരുത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.പന്പയിലും നിലയ്ക്കലും കുടിവെള്ളം ഉൾപ്പെടെ പ്രാഥമികാവശ്യങ്ങൾക്കു പോലും തീർഥാടകർക്കു ബുദ്ധിമുട്ടുണ്ടാകും. കാനനപാതകളിലും യാത്രാബുദ്ധിമുട്ടുകളുണ്ട്.
ശബരിമലയിലേക്കുള്ള പ്രധാന പാതകളുടെ അറ്റകുറ്റപ്പണികൾ ഇപ്പോഴും ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. വലിയാനവട്ടം, ചെറിയാനവട്ടം ഭാഗം മണ്ണും ചെളിയും നിറഞ്ഞു കിടക്കുകയാണ്. പ്രളയത്തിനുശേഷം കാനനപാതയുടെ അവസ്ഥയെക്കുറിച്ചു അധികൃതർക്കു തന്നെ നിശ്ചയമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പന്പയിലെത്തി വിലയിരുത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.പന്പയിലും നിലയ്ക്കലും കുടിവെള്ളം ഉൾപ്പെടെ പ്രാഥമികാവശ്യങ്ങൾക്കു പോലും തീർഥാടകർക്കു ബുദ്ധിമുട്ടുണ്ടാകും. കാനനപാതകളിലും യാത്രാബുദ്ധിമുട്ടുകളുണ്ട്.
ശബരിമലയിലേക്കുള്ള പ്രധാന പാതകളുടെ അറ്റകുറ്റപ്പണികൾ ഇപ്പോഴും ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. വലിയാനവട്ടം, ചെറിയാനവട്ടം ഭാഗം മണ്ണും ചെളിയും നിറഞ്ഞു കിടക്കുകയാണ്. പ്രളയത്തിനുശേഷം കാനനപാതയുടെ അവസ്ഥയെക്കുറിച്ചു അധികൃതർക്കു തന്നെ നിശ്ചയമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.