കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ലംഘിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ആഹ്വാനം ചെയ്തെന്നും ഇതനുസരിച്ച് അക്രമികൾ ശബരിമലയിൽ പ്രവർത്തിച്ചെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
കോഴിക്കോട് യുവമോർച്ചയുടെ യോഗത്തിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ പി.എസ്. ശ്രീധരൻപിള്ള നൽകിയ ഹർജിയിലാണ് സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഇക്കാര്യം ബോധിപ്പിച്ചത്. കേസിന്റെ വിശദാംശങ്ങൾ നൽകാൻ നിർദേശിച്ച ഹൈക്കോടതി ഹർജി നാളെ പരിഗണിക്കാൻ മാറ്റി.
സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്തെന്നും ജനങ്ങളിൽ ഭീതി പരത്തിയെന്നും ആരോപിച്ചാണ് ശ്രീധരൻപിള്ളയ്ക്കെതിരേ കേസെടുത്തത്. എന്നാൽ ഈ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് ശ്രീധരൻപിള്ളയുടെ വാദം. നിയമലംഘനം നടത്താൻ താൻ പറഞ്ഞതനുസരിച്ച് എട്ട് ചെറുപ്പക്കാർ ശബരിമലയിലെത്തി പ്രവർത്തിച്ചെന്ന് ശ്രീധരൻപിള്ള, യുവമോർച്ച യോഗത്തിൽ പറഞ്ഞിട്ടുണ്ട്. 10 വയസിനും 50 നുമിടയിലുള്ള സ്ത്രീകൾ മല കയറാതിരിക്കാൻ നാം പോരാടണമെന്നും പ്രസംഗത്തിൽ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതു കലാപമുണ്ടാക്കാനുള്ള ആഹ്വാനമാണ്.
ക്ഷേത്രം പൂട്ടിയിട്ടാൽ കോടതിയലക്ഷ്യമാവില്ലേയെന്ന് ഫോണിൽ തന്ത്രി ചോദിച്ചപ്പോൾ കോടതിയലക്ഷ്യം കാട്ടാനാണ് നിർദേശിച്ചതെന്നും ശ്രീധരൻപിള്ളയുടെ ആഹ്വാനമനുസരിച്ചാണ് ശബരിമല ദർശനത്തിന് എത്തിയ തൃശൂർ സ്വദേശിനി ലളിതയെയും ബന്ധു മൃദുൽ കുമാറിനെയും ഒരു സംഘം ആക്രമിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് കേസിന്റെ വിശദവിവരങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
കോഴിക്കോട് യുവമോർച്ചയുടെ യോഗത്തിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ പി.എസ്. ശ്രീധരൻപിള്ള നൽകിയ ഹർജിയിലാണ് സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഇക്കാര്യം ബോധിപ്പിച്ചത്. കേസിന്റെ വിശദാംശങ്ങൾ നൽകാൻ നിർദേശിച്ച ഹൈക്കോടതി ഹർജി നാളെ പരിഗണിക്കാൻ മാറ്റി.
സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്തെന്നും ജനങ്ങളിൽ ഭീതി പരത്തിയെന്നും ആരോപിച്ചാണ് ശ്രീധരൻപിള്ളയ്ക്കെതിരേ കേസെടുത്തത്. എന്നാൽ ഈ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് ശ്രീധരൻപിള്ളയുടെ വാദം. നിയമലംഘനം നടത്താൻ താൻ പറഞ്ഞതനുസരിച്ച് എട്ട് ചെറുപ്പക്കാർ ശബരിമലയിലെത്തി പ്രവർത്തിച്ചെന്ന് ശ്രീധരൻപിള്ള, യുവമോർച്ച യോഗത്തിൽ പറഞ്ഞിട്ടുണ്ട്. 10 വയസിനും 50 നുമിടയിലുള്ള സ്ത്രീകൾ മല കയറാതിരിക്കാൻ നാം പോരാടണമെന്നും പ്രസംഗത്തിൽ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതു കലാപമുണ്ടാക്കാനുള്ള ആഹ്വാനമാണ്.
ക്ഷേത്രം പൂട്ടിയിട്ടാൽ കോടതിയലക്ഷ്യമാവില്ലേയെന്ന് ഫോണിൽ തന്ത്രി ചോദിച്ചപ്പോൾ കോടതിയലക്ഷ്യം കാട്ടാനാണ് നിർദേശിച്ചതെന്നും ശ്രീധരൻപിള്ളയുടെ ആഹ്വാനമനുസരിച്ചാണ് ശബരിമല ദർശനത്തിന് എത്തിയ തൃശൂർ സ്വദേശിനി ലളിതയെയും ബന്ധു മൃദുൽ കുമാറിനെയും ഒരു സംഘം ആക്രമിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് കേസിന്റെ വിശദവിവരങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.