കൊച്ചി: ശബരിമലയിൽ ചിത്തിര ആട്ടത്തിരുനാളിന് ആചാരലംഘനവും അക്രമവുമുണ്ടായെന്ന ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഈ വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് അറിയിക്കാൻ ദേവസ്വം ബെഞ്ച് നിർദേശം നൽകി.
ചിത്തിര ആട്ടത്തിരുനാളിനു നട തുറന്നപ്പോൾ ഇരുമുടിക്കെട്ടില്ലാതെ വത്സൻ തില്ലങ്കേരിയടക്കമുള്ളവർ പതിനെട്ടാം പടി കയറിയെന്നും അവിടെ ഒത്തുകൂടിയെന്നും സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയത് ആചാരലംഘനമാണ്. ശബരിമല ദർശനത്തിനെത്തിയ ലളിതയെന്ന 52 കാരിയെയും ബന്ധുവായ മൃദുൽ കുമാറിനെയും പ്രതിഷേധക്കാർ മർദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആചാരസംരക്ഷണത്തിന്റെ പേരിൽ പ്രതിഷേധം തുടർന്നാൽ മണ്ഡല മകരവിളക്ക് സീസണിലെ തീർഥാടനത്തെ ഇതു ബാധിക്കുമെന്നും പ്രതിഷേധത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ സംഘടനകൾക്ക് ഹൈക്കോടതി നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തുണ്ടെന്നും കമ്മീഷണർ വിശദീകരിച്ചിരുന്നു.
ഇക്കാര്യങ്ങൾ പരിഗണിച്ച ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് സ്വമേധയാ ഹർജിയായി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹർജിയിൽ വിശദീകരണത്തിനു തിരുവതാംകൂർ ദേവസ്വം ബോർഡ് സമയം തേടിയതിനെത്തുടർന്നു പത്തു ദിവസത്തിനുശേഷം പരിഗണിക്കാനായി ഹർജി മാറ്റി.
ചിത്തിര ആട്ടത്തിരുനാളിനു നട തുറന്നപ്പോൾ ഇരുമുടിക്കെട്ടില്ലാതെ വത്സൻ തില്ലങ്കേരിയടക്കമുള്ളവർ പതിനെട്ടാം പടി കയറിയെന്നും അവിടെ ഒത്തുകൂടിയെന്നും സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയത് ആചാരലംഘനമാണ്. ശബരിമല ദർശനത്തിനെത്തിയ ലളിതയെന്ന 52 കാരിയെയും ബന്ധുവായ മൃദുൽ കുമാറിനെയും പ്രതിഷേധക്കാർ മർദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആചാരസംരക്ഷണത്തിന്റെ പേരിൽ പ്രതിഷേധം തുടർന്നാൽ മണ്ഡല മകരവിളക്ക് സീസണിലെ തീർഥാടനത്തെ ഇതു ബാധിക്കുമെന്നും പ്രതിഷേധത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ സംഘടനകൾക്ക് ഹൈക്കോടതി നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തുണ്ടെന്നും കമ്മീഷണർ വിശദീകരിച്ചിരുന്നു.
ഇക്കാര്യങ്ങൾ പരിഗണിച്ച ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് സ്വമേധയാ ഹർജിയായി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹർജിയിൽ വിശദീകരണത്തിനു തിരുവതാംകൂർ ദേവസ്വം ബോർഡ് സമയം തേടിയതിനെത്തുടർന്നു പത്തു ദിവസത്തിനുശേഷം പരിഗണിക്കാനായി ഹർജി മാറ്റി.